Connect with us

kerala

ലഹരിവഴികള്‍ തേടുന്ന മക്കള്‍

സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്‌കര്‍ വൈല്‍ഡ് എന്ന ഐറിഷ്‌കവി പറയുന്നു

Published

on

അഡ്വ. ചാര്‍ളി പോള്‍

‘ഏത്കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്’ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെ വിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങ ളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ്ബുക്കില്‍ കുറിച്ച വരികളാണിത്. 15 വയസ്സുള്ളപ്പോള്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തി നിടെ ഉപയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കുറ്റബോധവുമില്ലെന്നും അവര്‍ എഴുതിയിരിക്കുന്നു. എത്ര ലാഘവത്തോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെ ചിലര്‍ കാണുന്നത്. എന്നാല്‍ കൗതുകത്തിനായി ലഹരി ഉപയോഗിച്ചുതുടങ്ങുകയും പിന്നീട് അതിനടിമയാകുകയും ചെയ്യുന്ന കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഈ തെറ്റിന്റെയും കുറ്റത്തിന്റെയും ഗൗരവവും ശിക്ഷയുടെ കാഠിന്യവും അറിയില്ലെന്നതാണ് വാസ്തവം.

ഒരു തവണത്തെ ഉപയോഗം കൊണ്ട് പോലും ലഹരിക്കടിമയാകാം. ലഹരിയുടെ വലയില്‍വീണുപോയാല്‍ രക്ഷപ്പെടുക ഏറെ പ്രയാസകരമാണെന്നോര്‍ക്കുക. മദ്യ-മയക്കുമരുന്ന് ഉപയോഗം വ്യക്തിയിലും ആ വ്യക്തിയെ ആശ്രയിച്ചുജീവിക്കുന്നവരിലുംശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ലഹരിയുടെ ഉപയോഗത്തെ പലരും സാമൂഹിക-ധാര്‍മിക പ്രശ്‌നമായാണ് കാണുക. എന്നാല്‍അത് മനുഷ്യന്റെ തലച്ചോറിനെ ബാധിക്കുന്ന, ചിന്തയിലും കാഴ്ചപ്പാടിലും സ്വഭാവത്തിലുംമാറ്റം വരുത്തുന്ന രോഗമാണ്. ഒരു വ്യക്തിയുടെലഹരി ഉപയോഗം അവന്റെയോ അവന്റെ കുടുംബത്തെയോ അവന്‍ ജീവിക്കുന്ന സമൂഹത്തെയോ ബാധിക്കുന്നുവെങ്കില്‍ ആ വ്യക്തി ആസക്തി ഉള്ളയാളാണ്. മദ്യ-മയക്കുമരുന്ന് ഉപയോഗം ഒരു ആസക്തി രോഗമാണ്. അതിന് ചികിത്സ ആവശ്യമാണ്. സുഹൃത്തുക്കളുടെ പ്രലോഭനം, കൗതുകം, അനുകരണവാസന, അവഗണന, അംഗീകാരത്തിനുള്ള മോഹം, മാധ്യമങ്ങളുടെ സ്വാധീനം, അറിവില്ലായ്മ, ജനിതക ഘടന, ജീവിത സാഹചര്യങ്ങള്‍, വൈയക്തിക പ്രകൃതം തുടങ്ങി നിരവധി കാരണങ്ങള്‍ ലഹരിയിലേക്ക് നയിക്കാം. ബുദ്ധിപരമായി പിന്നില്‍ നില്‍ക്കുന്നവര്‍, കുടുംബത്തില്‍ മാനസിക രോഗമുള്ളവര്‍, പഠന വൈകല്യമുള്ളവര്‍, വ്യക്തിത്വ വൈകല്യമുള്ളവര്‍, കുട്ടിക്കാല-കൗമാര പ്രശ്‌നമുള്ളവര്‍, തകര്‍ന്ന കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍, താളപ്പിഴയുള്ള മാതാപിതാക്കളുള്ളവര്‍, അപകര്‍ഷബോധമുള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ ലഹരിക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരാണ്.

എന്റെ മക്കള്‍ ലഹരിയുടെ വഴി തേടില്ല എന്ന് ്‌വിചാരിക്കുന്നവരാണധികവും. ആ വിശ്വാസത്തോടൊപ്പം ചില മുന്‍കരുതലുകള്‍ നല്ലതാണ്. മക്കളുടെ കൂട്ടുകാര്‍ ആരൊക്കെയെന്നറിയുക. അവധി ദിവസങ്ങളില്‍ സമയം ചെലവഴിക്കുന്നത് എവിടെയെന്നറിയുക. സ്വഭാവത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുക. പഠനത്തില്‍ പിന്നാക്കം പോകുക, അകാരണമായ ദേഷ്യം, ആക്രമണോത്സുകത, വിഷാദം, എതിര്‍പ്പ്, വര്‍ധിച്ച പണം ഉപയോഗം, ദീര്‍ഘനേരം കതക് അടച്ചിരിക്കല്‍, നുണ പറച്ചില്‍, വൈകി വീട്ടില്‍ വരിക, വിശപ്പില്ലായ്മ, ഛര്‍ദി, അവ്യക്തമായി സംസാരിക്കുക, വസ്ത്രധാരണത്തിലും ശരീര ശുദ്ധിയിലും ശ്രദ്ധിക്കാതെയിരിക്കല്‍, കുത്തിക്കുത്തിയുള്ള രൂക്ഷഗന്ധം, ഒറ്റപ്പെട്ട പ്രകൃതം, ഏകാഗ്രത, ചുമ, കണ്ണുകളുടെ നിറവ്യത്യാസം, ക്ഷീണം, അസ്വസ്ഥതകള്‍, പരസ്യപ്പെടുത്താത്ത കൂട്ടുകാര്‍, ഓര്‍മക്കുറവ്, കയ്യില്‍ കറ, സിറിഞ്ച് ഉപയോഗിച്ച പാട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ലഹരി ഉപയോഗിക്കുന്നുവെന്ന് മനസ്സിലായാല്‍ വളരെ ശാന്തതയോടെ പ്രശ്‌നത്തെ സമീപിക്കണം. കുട്ടിയെ ചികിത്സക്ക് വിധേയനാക്കണം. ചിലര്‍ക്ക് ദീര്‍ഘകാല ചികിത്സ വേണ്ടിവരും. തലച്ചോറിനെ ബാധിക്കുന്ന രോഗമായതിനാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സമയമെടുക്കും. പെട്ടെന്ന് റിസള്‍ട്ടുണ്ടാകില്ല.

സന്തോഷം തേടിയാണ് മക്കള്‍ ലഹരി വഴികള്‍ തേടുന്നത്. സന്തോഷം കുടുംബത്തില്‍ ലഭ്യമാകണം. ഓസ്‌കര്‍ വൈല്‍ഡ് എന്ന ഐറിഷ്‌കവി പറയുന്നു ‘കുട്ടികളെ നല്ലവരാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവരെ സന്തുഷ്ടരാക്കുകയാണ്.’ ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ, സന്തോഷത്തിന്റെ, സ്വയം മതിപ്പിന്റെയും വഴികളിലൂടെയാണ് മക്കളെ രൂപപ്പെടുത്തേണ്ടത്. പരിഹസിച്ചും അവഗണിച്ചും ഒറ്റപ്പെടുത്തിയും കളിപ്പേരുകള്‍ വിളിച്ചും വേദനിപ്പിച്ചും മക്കളെ നല്ലവരാക്കാനാകില്ല. വേദനിപ്പിച്ചുകൊണ്ട് ഒരാളുടെ പോലും സ്വഭാവത്തില്‍ മാറ്റംവരുത്താനാകില്ല. കുടുംബത്തെ ചെറിയൊരുസ്വര്‍ഗമാക്കുക. സ്വയം മാതൃകകളാകുക. ലക്ഷ്യബോധവും ജീവിത വീക്ഷണവും അവര്‍ക്ക് പകര്‍ന്നുനല്‍കുക. ജീവിതത്തെ അവര്‍ലഹരിയായി കണട്ടെ. പ്രശസ്ത മന:ശാസ്ത്രജ്ഞനായയൂങ് പറയുന്നു: ‘സൗഹൃദാന്തരീക്ഷവുംഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചക്ക് അനുപേക്ഷണീയമായിവേണ്ടത്’. അത് മറക്കാതിരിക്കുക.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending