Connect with us

kerala

ധൂര്‍ത്തും ആര്‍ഭാടവുമായി സഹകരണ എക്‌സ്‌പോ; സഹകരണ വകുപ്പ് പ്രവര്‍ത്തനം നിശ്ചലം

Published

on

അനീഷ് ചാലിയാര്‍
കോഴിക്കോട്‌

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം നൂറ്ദിന പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടത്തുന്ന എക്‌സ്‌പോ ധൂര്‍ത്തും ആര്‍ഭാടവുമാകുന്നു. എറണാകുളം മറൈന്‍ ഡ്രൈവില്‍ 18ന് തുടങ്ങിയ എക്‌സ്‌പോ 25 വരെയാണ് നടക്കുന്നത്. ഈ എക്‌സ്‌പോയുടെ പേരില്‍ കഴിഞ്ഞ മാര്‍ച്ച് അവസാനം മുതല്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായിരുന്നു.

കഴിഞ്ഞ ദിവസം മുതല്‍ സഹകരണ വകുപ്പ് മന്ത്രിയും ഓഫീസും അടക്കം പൂര്‍ണമായും എക്‌സപോയിലാണ്. സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ രജിസ്ട്രാര്‍, 14 ജില്ലകളുടെ ജോയിന്റ് രജിസ്ട്രാര്‍മാര്‍, അസിറ്റന്റ് രജിസ്ട്രാര്‍മാര്‍, സഹകരണ ഓഡിറ്റിംഗ് വിഭാഗം തലവന്‍മാര്‍ തുടങ്ങി ഓഫീസ് ജീവനക്കാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം കൈപറ്റുന്ന പതിനായിരത്തോളം ജീവനക്കാര്‍ ഒരു എക്‌സ്‌പോയുടെ നടത്തിപ്പിനായി മറ്റെല്ലാം ജോലികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതോടെ സഹരകരണ മേഖല പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ്. ഇത് കോടികളുടെ നഷ്ടത്തിനിടയാക്കുമെന്ന് സഹകരണ മേഖലയില്ലുള്ളവര്‍വ്യക്തമാക്കുന്നു. സാമ്പത്തിക വര്‍ഷാവസനത്തോടെയുള്ള ഓഡിറ്റിങും തുടര്‍ പ്രവര്‍ത്തനങ്ങളും സാമ്പത്തിക വാര്‍ഷാരംഭത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളും ഉള്‍പ്പടെ നിശ്ചലമായിരിക്കുകയാണ്. എക്‌സപോ കഴിഞ്ഞാലും വകുപ്പിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ ദിവസങ്ങളെടുക്കും.

എക്‌സോപോയുടെ പേരില്‍ സംഘങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവും

സഹകരണ വകുപ്പിന് കീഴിലുള്ള എല്ലാ സംഘങ്ങള്‍ക്കും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കാല്ലാതെയുള്ള ചെലവുകള്‍ക്ക് ഓരോ തലത്തിനനുസരിച്ച് അസി. രജിസ്ട്രാര്‍ മുതല്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം.

ഇതെല്ലാം കാറ്റില്‍പറത്തി ഒരോ സഹകരണ സംഘത്തില്‍ നിന്നും 5000 രൂപ വീതം 12000 ത്തിലധികം സംഘങ്ങളില്‍ നിന്ന് സഹകരണ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. 300 ഓളം സ്റ്റാള്‍ സൗകാര്യം ഒരുക്കാനും സ്റ്റാള്‍ വാടകയും പേരില്‍ സംഘത്തില്‍ നിന്ന് 5 ലക്ഷം രൂപയോളമാണ് നല്‍കുന്നത്. എക്‌സ്‌പോ പരസ്യം, മറ്റു അനുബന്ധ ചെലവിലേക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടികള്‍ അനുവദിച്ച് നല്‍കിയിരിക്കുന്നു. സര്‍ക്കാര്‍ ആഘോഷത്തിനപ്പുറം പൊതുജനങ്ങള്‍ക്കോ സംഘങ്ങള്‍ക്കോ ഉപകാരപ്രദമല്ലാത്ത എക്‌സ്‌പോയുടെ പേരില്‍ ധൂര്‍ത്തിനും ആര്‍ഭാടത്തിനുമാണ് സഹകരണ വകുപ്പ് കളമൊരുക്കുന്നത്.

ആളെക്കൂട്ടാന്‍ നെട്ടോട്ടമോടി ഉദ്യോഗസ്ഥര്‍

സഹകരണ വകുപ്പിലെ ഉന്ന ഉദ്യോഗസ്ഥരടക്കം എക്‌സോപക്ക് ആളെക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. സെമിനാര്‍ വജയിപ്പിക്കാന്‍ സംഘങ്ങളെ ഭീക്ഷണ പെടുത്തി രജിസ്‌ട്രേഷന്‍ നടത്തുകയാണ് ഉദ്യോഗസ്ഥര്‍. ഓരോ പ്രാഥമിക സംഘങ്ങളില്‍ നിന്നും ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ മൂന്ന് പേര്‍ വീതം പങ്കെടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശം .

യു.ഡി.എഫ് സഹകാരികളെ അവഗണിച്ച് പാര്‍ട്ടി എക്‌സ്‌പോ

എക്‌സ്‌പോയുടെ ഭാഗമായി നടക്കുന്ന സെമിനാറുകളില്‍ യു.ഡി.എഫ്. പ്രമുഖ സഹകാരികളെയും സംഘങ്ങളുടെ പ്രസിഡന്റുമായവരെയും പൂര്‍ണമായി അവഗണിച്ച് പാര്‍ട്ടി പരിപാടിയാക്കുയാണ് സഹകരണ വകുപ്പ്. മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് യു.എ ലത്തീഫ് എം.എല്‍.എ. എന്നിവരെ ഉള്‍പ്പെടെ സഹകാരികളെയും പ്രതിപക്ഷ നേതാക്കളെയും അവഗണിച്ചാണ് സഹകരണ വകുപ്പ് എക്‌സ്‌പോ നടത്തുന്നത്. സെമിനാറിലേക്ക് അഞ്ചോളം വരുന്ന പ്രതിപക്ഷ സഹകാരികളെ മാത്രമാണ് പ്രതിനിധികളായെങ്കിലും വിളിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending