Connect with us

Culture

വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

Published

on

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കുറ്റകരമാണ്. കുടുംബാധിപത്യത്തിലൂടെ ലോ അക്കാദമി രൂപീകരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും മാര്‍ഗനിര്‍ദേശങ്ങളെയും മാനദണ്ഡങ്ങളെയും അട്ടിമറിച്ചവര്‍ കടുത്ത വിദ്യാര്‍ത്ഥി ചൂഷണത്തിനും പീഡനത്തിനുമാണ് നേതൃത്വം നല്‍കിവരുന്നതെന്നും ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ രാപ്പകല്‍ ഭേദമില്ലാതെ കലാലയ കവാടത്തിന് പുറത്ത് പന്തല്‍കെട്ടി സമരരംഗത്താണ്. അറ്റന്‍ഡന്‍സിന്റെ കാര്യത്തിലും ഇന്റേണല്‍ മാര്‍ക്ക് വിഷയത്തിലും തികഞ്ഞ ഏകാധിപത്യം പുലര്‍ത്തുന്ന പ്രിന്‍സിപ്പലിനെതിരായാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം. പരീക്ഷയില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്ന് നിശ്ചയിക്കുന്നത് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന പ്രിന്‍സിപ്പലാണ്. ജന്മി-മാടമ്പി മനോഭാവത്തോടെ വിദ്യാര്‍ത്ഥികളെ ജാതിപ്പേരില്‍പ്പോലും അവഹേളിക്കുന്ന സമീപനം വര്‍ത്തമാനകാല ഉന്നത വിദ്യാഭ്യാസത്തിന് തീര്‍ത്തും അപമാനകരമാണ്. പരീക്ഷാ മാനദണ്ഡങ്ങളും അഫിലിയേഷന്‍ തത്വങ്ങളും സര്‍വകലാശാല നിയമങ്ങളും കാറ്റില്‍പറത്തി വിദ്യാര്‍ത്ഥി ചൂഷണവും രക്ഷകര്‍തൃ അവഹേളനവും നടത്തുന്ന മുതലാളിത്ത മനോഭാവക്കാര്‍ക്കെതിരെ നിയമപരമായ കര്‍ക്കശ നടപടിവേണം.
പിന്നാക്കക്കാര്‍ക്കും വിദ്യാഭ്യാസ അശരണത അനുഭവിക്കുന്നവര്‍ക്കും നിയമവിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഉന്നത ബോധത്തോടെ ആരംഭിച്ച സ്ഥാപനത്തിന്റെ ദുരുപയോഗത്തെകുറിച്ച് അന്വേഷിക്കുകയും ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും നടത്തുന്ന പ്രക്ഷോഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending