X

വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎം; എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ട്: രമേശ് ചെന്നിത്തല

എസ്എഫ്‌ഐ നേതാവിന്റെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ സര്‍വകലാശാലയ്ക്ക് തലയൂരാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. എന്താ നമ്മുടെ നാട്ടില്‍ നടക്കുന്നത്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐക്കാരന്‍ ജയിക്കുന്നു, പരീക്ഷയെഴുതാത്ത എസ്എഫ്‌ഐക്കാരന്‍ ജയിക്കുന്നു. വിദ്യാ വിജയന്‍ മാര്‍ക്കും വീണാ വിജയന്‍ മാര്‍ക്കും എന്തും ആകാമെന്ന അവസ്ഥയാണ്. എന്ത് കൊള്ളരുതായ്മയ്ക്കും എസ്എഫ്‌ഐ നേതാക്കളുണ്ട്.

തട്ടിപ്പിന്റെ മഹാരഥന്‍മാരായി എസ്എഫ്‌ഐ മഹാരാജാസ് പോലുള്ള കോളജുകളില്‍ വിലസുന്നു. വ്യാജ ഡിഗ്രിക്കാരെ ന്യായീകരിക്കുന്നത് സിപിഐഎമ്മിന്റെ അപചയമാണ്. ഇതിനെ ഒക്കെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും. ഗോവിന്ദന്‍ മാഷിന്റേത് അധ:പതനം. തുടര്‍ ഭരണത്തിന്റെ അപചയമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോക കേരള സഭ തട്ടിപ്പാണ്. എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതി ഉള്ളത് കൊണ്ടാണ്. അഴിമതി പണം പോകുന്നത് മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പന്റെ കമ്പനിയിലേക്ക്. മുഹമ്മദ് റിയാസിന്റെ ബാധ്യതയാണ് മുഖ്യമന്ത്രിയെ ന്യായീകരിക്കുക എന്നത്. മരുമോന്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നു. മറ്റ് മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

webdesk14: