Connect with us

kerala

പാര്‍ട്ടിഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഉത്തരംമുട്ടി സി.പി.എം

ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം.

Published

on

കെ.പി ജലീല്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നൂറോളം കരാര്‍തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാസെക്രട്ടറിക്ക് പട്ടിക ആവശ്യപ്പെട്ട് കത്തെഴുതിയ മേയര്‍ ആര്യാരാജേന്ദ്രന്റെ നടപടി വിവാദമായതോടെ തലയൂരാനുള്ള വഴിതേടുകയാണ് സി.പി.എം സംസ്ഥാനനേതൃത്വം. താനല്ല ,താനറിഞ്ഞല്ല കത്തെഴുതിയതെന്ന വാദം ഔദ്യോഗിക ലെറ്റര്‍പാഡിലാണെന്നതിനാല്‍ മേയര്‍ക്കും പാര്‍ട്ടിക്കും പൂര്‍ണമായി തള്ളിക്കളയാനാവില്ല. സി.പി.എം ജില്ലാഘടകത്തിലെ പോരാണ് കത്ത് പുറത്താകാന്‍ കാരണമായതെങ്കിലും ആര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കള്‍.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാന്‍ വൈകിയതും മുഖ്യമന്ത്രിയും പരിവാരവും വിദേശയാത്ര നടത്തിയതും മറ്റും പറഞ്ഞൊതുക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ വന്‍ചര്‍ച്ചക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ വടികൂടി പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ നിലവിലുള്ള ശിവന്‍കുട്ടി- കടകംപള്ളി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്ക്കമാണ് മേയറെ കുടുക്കാനുള്ള പദ്ധതിയായി അവതരിച്ചത്. ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം. ഇതിനിടെയാണ് മേയര്‍ ഡല്‍ഹിയില്‍ ഡിഫി സമരത്തില്‍ തൊഴിലിനായി കൊടിപിടിച്ചതും തിരുവനന്തപുരത്ത് കത്ത് പുറത്തായതും. പാര്‍ലമെന്ററി കമ്മിറ്റിയംഗങ്ങളാണ് കത്ത് പുറത്തായതിന ്പിന്നിലെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ നിയമനങ്ങളെല്ലാം കഴിഞ്ഞ ആറുവര്‍ഷമായി പാര്‍ട്ടിക്കാര്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കുമായി വീതിച്ചുനല്‍കുകയാണെന്ന പരാതി നിലനില്‍ക്കെ പുറത്തുവന്ന കത്ത് തല്കാലത്തേക്ക് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍-പാര്‍ട്ടി തീരുമാനം. ഇതോടെ വിവാദം നിലയ്ക്കുമെന്നാണ ്കരുതുന്നതെങ്കിലും സി.പി.എമ്മിലെ പുതിയ ഗ്രൂപ്പുകള്‍ അടങ്ങിയിരിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
വിവിധ കോര്‍പറേഷനുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി പതിനായിരക്കണക്കിന് പേരെയാണ് കഴിഞ്ഞകാലത്ത് സി.പി.എം നിയമിച്ചത്. ഇതെല്ലാം സി.പി.എം ജില്ലാ-സംസ്ഥാനനേതൃത്വത്തിന്റെ പ്രത്യേകമെഷിനറി മൂഖേനയായിരുന്നു. പുതിയ നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെങ്കിലും അവിടെയും പാര്‍ട്ടിക്കാര്‍തന്നെയാണ ്‌സ്വാധീനത്താല്‍ കയറിപ്പറ്റുകയെന്നാണ് തൊഴില്‍രഹിതരായ യുവാക്കളുടെ പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുത്’; എം വി ഗോവിന്ദന് താക്കീതുമായി പിണറായി വിജയന്‍

ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.

Published

on

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി നേരത്തെ യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് പിണറായി വിജയന്റെ താക്കീത്.

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത് എന്ന് പിണറായി വിജയന്‍ എം വി ഗോവിന്ദന് താക്കീത് നല്‍കി.

തിരുവനന്തപുരത്ത് എകെജി സെന്ററില്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് പിണറായി വിജയന്‍ പരോക്ഷ വിമര്‍ശനം നടത്തിയത്.

അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്നു. അടിയന്തരാവസ്ഥ അര്‍ദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി വോട്ട് കിട്ടാന്‍ പഴയ കാലത്തെ കുറിച്ചുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലാണ് ഗോവിന്ദന്‍ നടത്തിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം.

ബിജെപി-സിപിഐഎം ബന്ധം സ്ഥിരീകരിക്കപ്പെട്ടു എന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും പ്രതികരിച്ചു. അടിയന്തരാവസ്ഥ കാലത്തെ കാര്യമൊക്കെ ഇപ്പോള്‍ പറയുന്നത് ബിജെപി വോട്ട് കൂടി സ്വരാജിന് കിട്ടാനുള്ള കള്ളക്കളി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. ഗോവിന്ദന്റെ പരാമര്‍ശം സിപിഎമ്മിന്റെ ചരിത്ര രേഖയില്‍ ഉള്ളതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

വിവിധ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Continue Reading

kerala

സ്‌ട്രോങ് റൂം തുറന്നു: വോട്ടെണ്ണല്‍ എട്ടുമണിയോടെ

എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണലിന് മുന്നോടിയായി സ്‌ട്രോങ് റൂം തുറന്നു. എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും.

174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ വോട്ടുകളുടെ എണ്ണം 1,76,069. ഒരു റൗണ്ടില്‍ 14 വോട്ടിങ്ങ് മെഷിനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന് 4 ടേബിളുകളും, സര്‍വീസ് പോട്ടുകള്‍ എണ്ണുന്നതിനായി ഒരു ടേബിളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. 46 ബൂത്തുകള്‍ ഉള്ള വഴിക്കടവ് പഞ്ചായത്ത് എണ്ണി തീരാന്‍ മൂന്ന് റൗണ്ടുകള്‍ വേണ്ടി വരും.

വഴിക്കടവ് പഞ്ചായത്ത് എണ്ണിത്തീരുന്നതോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ദിശ വ്യക്തമാകും. 43 ബൂത്തുകള്‍ ഉള്ള നിലമ്പൂര്‍ നഗരസഭയിലെ വോട്ട് എണ്ണി തീരാനും മൂന്ന് റൗണ്ട് വേണ്ടി വരും. 229 മുതല്‍ 263 വരെയുള്ള അമരമ്പലം പഞ്ചായത്തിലെ ബൂത്തുകളാണ് അവസാനം എണ്ണുക.

Continue Reading

Trending