Connect with us

kerala

പാര്‍ട്ടിഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഉത്തരംമുട്ടി സി.പി.എം

ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം.

Published

on

കെ.പി ജലീല്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുന്നൂറോളം കരാര്‍തസ്തികകളില്‍ പാര്‍ട്ടിക്കാരെ നിയമിക്കാന്‍ ജില്ലാസെക്രട്ടറിക്ക് പട്ടിക ആവശ്യപ്പെട്ട് കത്തെഴുതിയ മേയര്‍ ആര്യാരാജേന്ദ്രന്റെ നടപടി വിവാദമായതോടെ തലയൂരാനുള്ള വഴിതേടുകയാണ് സി.പി.എം സംസ്ഥാനനേതൃത്വം. താനല്ല ,താനറിഞ്ഞല്ല കത്തെഴുതിയതെന്ന വാദം ഔദ്യോഗിക ലെറ്റര്‍പാഡിലാണെന്നതിനാല്‍ മേയര്‍ക്കും പാര്‍ട്ടിക്കും പൂര്‍ണമായി തള്ളിക്കളയാനാവില്ല. സി.പി.എം ജില്ലാഘടകത്തിലെ പോരാണ് കത്ത് പുറത്താകാന്‍ കാരണമായതെങ്കിലും ആര്‍ക്കെതിരെ നടപടിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ് നേതാക്കള്‍.
എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാന്‍ വൈകിയതും മുഖ്യമന്ത്രിയും പരിവാരവും വിദേശയാത്ര നടത്തിയതും മറ്റും പറഞ്ഞൊതുക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ വന്‍ചര്‍ച്ചക്ക് വഴിവെച്ച സാഹചര്യത്തിലാണ് പുതിയ വടികൂടി പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ നിലവിലുള്ള ശിവന്‍കുട്ടി- കടകംപള്ളി ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്ക്കമാണ് മേയറെ കുടുക്കാനുള്ള പദ്ധതിയായി അവതരിച്ചത്. ഏതുവിധേനയും ഈ ചര്ച്ചയും വിവാദവും അവസാനിപ്പിക്കാനാണ് പിണറായി നിര്‌ദേശിച്ചതെങ്കിലും സംസ്ഥാനകമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയായി. സംസ്ഥാനസെക്രട്ടറിയേറ്റംഗമായി നിയമിക്കപ്പെട്ട ശേഷവും ജില്ലാസെക്രട്ടറി ആനാവൂര്‍നാടപ്പന്‍ തല്സ്ഥാനത്ത് തുടരുന്നതാണ് തര്‍ക്കത്തിന് കാരണം. ഇതിനിടെയാണ് മേയര്‍ ഡല്‍ഹിയില്‍ ഡിഫി സമരത്തില്‍ തൊഴിലിനായി കൊടിപിടിച്ചതും തിരുവനന്തപുരത്ത് കത്ത് പുറത്തായതും. പാര്‍ലമെന്ററി കമ്മിറ്റിയംഗങ്ങളാണ് കത്ത് പുറത്തായതിന ്പിന്നിലെന്നാണ് കണ്ടെത്തല്‍.
സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍ നിയമനങ്ങളെല്ലാം കഴിഞ്ഞ ആറുവര്‍ഷമായി പാര്‍ട്ടിക്കാര്‍ക്കും നേതാക്കളുടെ ബന്ധുക്കള്‍ക്കുമായി വീതിച്ചുനല്‍കുകയാണെന്ന പരാതി നിലനില്‍ക്കെ പുറത്തുവന്ന കത്ത് തല്കാലത്തേക്ക് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെന്ന് വരുത്തി രക്ഷപ്പെടാനാണ് സര്‍ക്കാര്‍-പാര്‍ട്ടി തീരുമാനം. ഇതോടെ വിവാദം നിലയ്ക്കുമെന്നാണ ്കരുതുന്നതെങ്കിലും സി.പി.എമ്മിലെ പുതിയ ഗ്രൂപ്പുകള്‍ അടങ്ങിയിരിക്കില്ലെന്നാണ് കരുതപ്പെടുന്നത്.
വിവിധ കോര്‍പറേഷനുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി പതിനായിരക്കണക്കിന് പേരെയാണ് കഴിഞ്ഞകാലത്ത് സി.പി.എം നിയമിച്ചത്. ഇതെല്ലാം സി.പി.എം ജില്ലാ-സംസ്ഥാനനേതൃത്വത്തിന്റെ പ്രത്യേകമെഷിനറി മൂഖേനയായിരുന്നു. പുതിയ നിയമനവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കിയെങ്കിലും അവിടെയും പാര്‍ട്ടിക്കാര്‍തന്നെയാണ ്‌സ്വാധീനത്താല്‍ കയറിപ്പറ്റുകയെന്നാണ് തൊഴില്‍രഹിതരായ യുവാക്കളുടെ പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending