More
ശശിക്കെതിരെ നടപടി; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ പത്തുമണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം.
അതേസമയം, എം.എല്‍.എക്കെതിരെ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പരാതി പൂഴ്ത്തിവെച്ചില്ലെന്നും ആരോപണ വിധേയനായ എം.എല്‍.എക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിബി അംഗം എസ്.ആര്‍.പി പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെയുള്ള കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് നേരത്തെ വി.എസും പറഞ്ഞിരുന്നു. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വവും യുവതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാന്‍ തീവ്രശ്രമം നടന്നിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയാല്‍ എം.എല്‍.എയുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാവുന്നതിന് കാരണവുമാകാം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഏതു വിധേനയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
india
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്‍
ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്

ചെന്നൈ: മക്കൾ നീതി മയ്യം (എം.എൻ.എം) പ്രസിഡന്‍റും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ചെന്നൈയിലെ തമിഴ്‌നാട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെയും സാന്നിധ്യത്തിലായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തിരുമാവളവൻ, എം.ഡി.എം.കെ നേതാവ് വൈകോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.സെൽവപെരുന്ദഗൈ എന്നിവരും പങ്കെടുത്തു. ജൂൺ 19നാണ് തമിഴ്നാട്ടിൽ നിന്നുള്ള ആറു രാജ്യസഭ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
നടനും ‘മക്കൾ നീതി മയ്യം’ പ്രസിഡന്റുമായ കമൽഹാസനും കവയിത്രിയും എഴുത്തുകാരിയും പാർട്ടി വക്താവുമായ സൽമയുമാണ് ഡി.എം.കെയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്ന പുതിയ സ്ഥാനാർഥികൾ. നിലവിലെ രാജ്യസഭാംഗം അഡ്വ. പി. വിൽസൺ, സേലം മുൻ എം.എൽ.എ എസ്.ആർ. ശിവലിംഗം എന്നിവരാണ് മറ്റു ഡി.എം.കെ സ്ഥാനാർഥികൾ.
നിയമസഭയിലെ എം.എൽ.എമാരുടെ എണ്ണം വെച്ച് ഡി.എം.കെ സഖ്യത്തിന് നാലും അണ്ണ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന് രണ്ട് സീറ്റുകളും ലഭിക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പാണ് മക്കൾ നീതി മയ്യം ഡി.എം.കെ സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. 2018ലാണ് കമൽഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്.
kerala
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ധനസഹായം ആവശ്യപ്പെട്ടത്. സഹോദരങ്ങളെ പൈസ കയ്യിലില്ലാ സഹായിക്കണം എന്നാണ് അന്‍വര്‍ പറയുന്നത്. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നതെന്നും അന്‍വര്‍ വിഡിയോയില്‍ പറയുന്നു.
സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അന്‍വറിനാണ് സ്വത്ത് കൂടുതല്‍. അന്‍വറിനുള്ളത് 34,07,14,320 രൂപയുടെ സ്ഥാവരവസ്തുക്കള്‍. രണ്ടു ഭാര്യമാര്‍ക്കുമായി 10,13,68,680 രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്. അന്‍വറിന്‍റെ കൈയില്‍ പണമായി 25,000 രൂപയും ഭാര്യയുടെ കൈയില്‍ 20,000 രൂപയുമാണുള്ളത്.
2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. പണം, ബാങ്ക്, ആഭരണം, കിട്ടാനുള്ള തുക, ബാങ്ക് പലിശ എന്നിവയടങ്ങിയ 18,14,24,179 രൂപയുടെ ആസ്തിയുണ്ട്. ഇതില്‍ 3,59,74,660 രൂപ കിട്ടാനുള്ളതാണ്.
kerala
‘സ്ഥിരം അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലമായി ഇവിടെ എങ്ങനെ മാറിയെന്ന് അറിഞ്ഞൂട’; ഷൈനിന്റെ അപകടത്തില്‍ പ്രതികരിച്ച് സ്നേഹ ശ്രീകുമാര്‍

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് നടി സ്നേഹ ശ്രീകുമാര്‍. അതേസമയം തനിക്കുണ്ടായ അനുഭവം തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതേ സ്ഥലത്ത് വെച്ച് തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് സ്നേഹ പറഞ്ഞു.
പണ്ട് താന്‍ നാടകം കഴിഞ്ഞ് ബെംഗളൂരുവില്‍ നിന്നും വരുമ്പോള്‍ താന്‍ സഞ്ചരിച്ച ബസും ഇതേ സ്ഥലത്ത് വെച്ച് അപകടത്തില്‍പ്പെട്ടിട്ടുണ്ടായിരുന്നു എന്നും അതില്‍ ഒരാള്‍ മരണപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കുകളുമുണ്ടായുരുന്നു എന്ന് സ്നേഹ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. അന്ന് മുതല്‍ ഈ സ്ഥലത്തുണ്ടാകുന്ന അപകട വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്പരപ്പ് വിട്ടുമാറാതെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ പറയുന്നു. എങ്ങനെയാണ് ഇവിടെ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന ഒരു സ്ഥലമായി മാറിയെതെന്ന് അറിഞ്ഞൂട എന്നും സ്നേഹ തന്റെ ഫേയ്സ്ബുക്കില്‍ പങ്കുവച്ചു.
ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ സേലത്ത് വെച്ചാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. മറ്റൊരു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്ന സമയത്ത് തന്നെ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈനിന്റെ പിതാവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കെച്ചിയില്‍ നിന്നും മടങ്ങിയത്. തൊടുപ്പുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയതിനു ശേഷം ബെംഗളൂരുവുലേക്ക് മാറ്റിയിരുന്നു. ഷൈനിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
-
kerala5 hours ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala23 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
കനത്ത മഴ: പൂമല ഡാം ഷട്ടറുകള്‍ തുറക്കും
-
kerala3 days ago
കൂട്ടയിടി; അപകട കാരണം ഡ്രൈവര്‍ ഉറങ്ങിയത്
-
kerala2 days ago
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
-
india2 days ago
വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു
-
kerala2 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പശ്ചാത്തലം അറിയാതെ പങ്കെടുപ്പിച്ചതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍