Connect with us

More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോളര്‍

Published

on

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മറ്റാരുമല്ല-റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ ഇതിഹാസം തന്നെ. ഫിഫ പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ പ്രഖ്യാപിച്ചപ്പോള്‍ അത് എല്ലാവരും പ്രതീക്ഷിച്ച താരത്തിന് തന്നെയായി. 2016 ലെ മികവിന് റൊണാള്‍ഡോ സ്വന്തമാക്കുന്ന മൂന്നാമത് പുരസ്‌ക്കാരം. പോയ മാസം ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ റൊണാള്‍ഡോ അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസി, ഫ്രാന്‍സിന്റെ അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ഒന്നാമനായത്. മികച്ച വനിതാ പരിശീലകയായി ജര്‍മനിയുടെ സില്‍വിയ നിഡ് തെരഞ്ഞെടുക്കപ്പെട്ടു.

റിയോ ഒളിംപിക്‌സില്‍ വനിതാ ഫുട്‌ബോള്‍ കിരീടം ജര്‍മനിക്ക് സമ്മാനിച്ച പരിശീലകയാണ് സില്‍വിയ. താരമായും കോച്ചായുമെല്ലാം ജര്‍മന്‍ വനിതാ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളും പരിഗണിച്ചു. ഫിഫ ഫാന്‍ അവാര്‍ഡ് ബൊറൂഷ്യ ഡോര്‍ട്ട്മണ്ടിനും ലിവര്‍പൂള്‍ ഫാന്‍സിനുമാണ്. ഫിഫ ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍ മാനുവന്‍ നൂയര്‍, ഡിഫന്‍ഡര്‍മാര്‍-ഡാനി ആല്‍വസ്, ജെറാര്‍ഡ് പികെ, സെര്‍ജിയോ റാമോസ്, മാര്‍സിലോ. മധ്യനിര- ലുകാ മോദ്രിച്ച്, ടോണി ക്രൂസ്, ഇനിയസ്റ്റ. മുന്‍നിര- ലിയോ മെസി, ലൂയി സുവാരസ്, കൃസ്റ്റിയാനോ റൊണാള്‍ഡോ.

ഫെയര്‍ പ്ലേ അവാര്‍ഡിന് കൊളംബിയയിലെ അത്‌ലറ്റികോ നാഷണല്‍ ക്ലബ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീല്‍ ക്ലബായ ഷെപ്പനാജുമായി കോപ്പാ സുദാഅമേരിക്ക ഫൈനല്‍ കളിക്കാന്‍ തയ്യാറായ ടീമാണ് അത്‌ലറ്റികോ നാഷണല്‍. ബ്രസീല്‍ ക്ലബിലെ താരങ്ങള്‍ വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ആ ഫൈനല്‍ ഉപേക്ഷിച്ചവരാണ് കൊളംബിയന്‍ ക്ലബ്. മികച്ച പരിശീലകനായി റയല്‍ മാഡ്രിഡിന്റെ സൈനുദ്ദീന്‍ സിദാനെ പിന്തള്ളി ലെസസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ച ക്ലോഡിയോ റെനേരിക്കാണ്.

അദ്ദേഹത്തിനുള്ള പുരസ്‌ക്കാരം മറഡോണ സമ്മാനിച്ചു. മികച്ച ഗോളിനുള്ള പുഷ്‌ക്കാസ് പുരസ്‌ക്കാരം മലേഷ്യയുടെ മുഹമ്മദ് ഫായിസ് സുബ്രി സ്വന്തമാക്കി. മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ നേടിയ തകര്‍പ്പന്‍ ഗോളിനാണ് പുരസ്‌ക്കാരം. കാര്‍ലി ലോയിഡാണ് മികച്ച വനിതാ താരം

kerala

‘ഗാസയെ കുറിച്ച് ആകുലപ്പെട്ട മഹാഇടയന്‍’: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുസ്മരിച്ച് വി.ഡി സതീശന്‍

Published

on

തിരുവനന്തപുരം: സമാധാനത്തിന്‍റെ പ്രവാചകനും മനുഷ്യ സ്‌നേഹത്തിന്‍റെ പ്രതീകവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഗോള കത്തോലിക്കാ സഭയുടെ 266 മത് മാര്‍പ്പാപ്പ, ജനതയെ ഹൃദയത്തോട് ചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാഇടയനായിരുന്നുവെന്ന് സതീശൻ അനുസ്മരിച്ചു.

യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന പോപ്പ് എല്ലാവരെയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്‍റെ ഉടമ കൂടിയായിരുന്നു.

ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്ത വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് മാർപ്പാപ്പയെന്ന് വി ഡി സതീശൻ പറഞ്ഞു. മനുഷ്യ സ്‌നേഹിയായ പാപ്പയ്ക്ക് വിട, വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ കുറിച്ചു.

Continue Reading

india

ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുകയെന്നും ആവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചു; ഏഴ് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌ത്‌ യു പി പൊലീസ്

Published

on

ഇസ്രായേൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിച്ച് പകരം ഇന്ത്യൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, ​ഗസ്സയെയും ഫലസ്തീനെയും സ്വതന്ത്രമാക്കുക എന്നീ ആവശ്യങ്ങളുള്ള പോസ്റ്ററൊട്ടിച്ചതിനാണ് ഏഴ് മുസ്ലിം യുവാക്കൾക്കെതിരെ സംഭൽ പൊലീസ് കേസെടുത്തത്. സമ്പലിൽ ഗസ്സ വംശഹത്യക്കെതിരെ പോസ്റ്ററുകൾ കാണപ്പെട്ടതിനെ തുടർന്ന് സിസിടിവി മുഖേന നടത്തിയ അന്വേഷണത്തിലാണ് 7 പേരെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

ലോകത്താകമാനമായി ഇസ്രായേലി ഉൽപന്നങ്ങൾക്കെതിരെ നടക്കുന്ന ബഹിഷ്‌കരണങ്ങൾ അനുകരിച്ചാണ് യുവാക്കൾ പോസ്റ്ററൊട്ടിച്ചിട്ടുള്ളത്. യുവാക്കൾക്കെതിരെ ഏതെല്ലാം വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

Continue Reading

GULF

മദ്യം വിളമ്പാതെ ലോകകപ്പ് വിജയിപ്പിക്കാൻ ഞങ്ങൾക്കറിയാം: സൗദി കായിക മന്ത്രി

Published

on

റിയാദ്: 48ൽ നിന്നും 64 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ തയ്യാറാണെന്ന് സൗദി അറേബ്യ. ഫിഫയുടെ താൽപര്യത്തിനനുസരിച്ച് സൗകര്യങ്ങൾ സൗദിയിലുണ്ടെന്നും കായിക മന്ത്രി വ്യക്തമാക്കി. മദ്യമില്ലാതെ നൂറിലേറെ അന്താരാഷ്ട്ര കായിക പരിപാടികൾ വിജയിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ലോകകപ്പിലും മദ്യം പ്രതീക്ഷിക്കേണ്ടെന്നും കായികമന്ത്രി വ്യക്തമാക്കി.

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിൽ 48 ടീമുകളുണ്ട്. 2022ൽ ഇത് 32 ആയിരുന്നു. 2030ലെ ലോകകപ്പിൽ 64 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫക്ക് പദ്ധതിയുണ്ടെങ്കിലും ചില ഫുട്‌ബോൾ ഫെഡറേഷനുകളുടെ എതിർപ്പുള്ളതിനാൽ നടപ്പാകുമോ എന്നുറപ്പില്ല. എന്നാൽ ഫിഫയുടെ താൽപര്യത്തിനനുസരിച്ച് 64 ടീമുകളെ പങ്കെടുപ്പിച്ച് 2034 ലോകകപ്പ് മത്സരം നടത്താൻ തയ്യാറാണെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. ജിദ്ദയിൽ ഫോർമുലവൺ മത്സരത്തിനിടെ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനുള്ള സൗകര്യങ്ങൾ നിലവിൽ തന്നെ സൗദിയിലുണ്ട്. 2032 ഓടെ മത്സരത്തിനുള്ള 15 സ്റ്റേഡിയങ്ങളും സജ്ജമാകും -അദ്ദേഹം വിശദീകരിച്ചു.

ലോകകപ്പിൽ മദ്യം വിളമ്പില്ലെന്നും സൗദിയിൽ നിലവിൽ നടന്ന നൂറിലേറെ അന്താരാഷ്ട്ര സ്‌പോർട്‌സ് മത്സരങ്ങളെല്ലാം മദ്യമില്ലാതെയാണ് വിജയിച്ചത്. അതുകൊണ്ട് ലോകകപ്പിലും അത് പ്രശ്‌നമാകില്ല. മദ്യ നിരോധനം നീക്കുമോ എന്ന ചോദ്യത്തോട് ഭാവിയിലെ കാര്യം പറയാൻ എനിക്കാകില്ലെന്നും കായിക മത്സരങ്ങൾക്ക് വേണ്ടിയത് നീക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending