kerala
സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ പ്രഖ്യാപനം
EDITORIAL

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ നയപ്രഖ്യാപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയിരിക്കുന്നത്. കേരളത്തില്‍ രൂപപ്പെട്ട ‘സി.ജെ.പി’ കൂട്ടുകെട്ട് നിലമ്പൂരിലും ഊട്ടിയുറപ്പിക്കുകയും ആര്‍.എസ്.എസ്, ബി.ജെ.പി വോട്ടുകള്‍ സി.പി.എം പരസ്യമായി ആവശ്യപ്പെടുകയുമാണ് മുന്‍കാല ബന്ധം പരസ്യമായി വിളിച്ചുപറഞ്ഞതിലുടെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്നത് സുവ്യക്തമാണ്. കോണ്‍ഗ്രസ് മുക്തഭാരതവും കോണ്‍ഗ്രസ് മുക്ത കേരളവും സ്വപ്നംകണ്ട് ഇരുകൂട്ടരും തമ്മില്‍ ഇതുവരെ നടത്തിക്കൊണ്ടിരുന്നത് അണിയറനീക്കങ്ങളായിരുന്നുവെങ്കില്‍ ഇനിയങ്ങോട്ട് അത് പ്രത്യക്ഷത്തില്‍ തന്നെ കൊണ്ടുവരാനുള്ള ടെസ്റ്റ് ഡോസായി നിലമ്പൂരിനെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഫലമായിട്ടുവേണം പാര്‍ട്ടി സെക്രട്ടറിയുടെ ഈ തുറന്നുപറച്ചിലിനെ കാണാന്‍. എം.വി ഗോവിന്ദന്‍ വെറുതെ ഒന്നും പറയുന്ന ആളല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയത് ഈയിടെയാണ്. അതുകൊണ്ടുതന്നെ ഇത് ആലോചിച്ചുറപ്പിച്ചതും ഔപചാരികമായുള്ളതാണെന്നതിനും മറ്റൊരു തെളിവിന്റെ ആവശ്യമില്ല.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും ഈ പ്രസ്താവനയുടെ സാംഗത്യം ക്യത്യമായി ബോധ്യപ്പെടുത്തുന്നുണ്ട്. പിണറായി പൊലീസ് ആര്‍.എ സ് വല്‍ക്കരിക്കപ്പെടുന്നുവെന്നും ആഭ്യന്തരവകുപ്പിന്റെ നിര്‍ലോഭമായ പിന്തുണ ഈ നീക്കത്തിനുണ്ടെന്നും ആരോപിച്ചാണ് നിലവിലെ ജനപ്രതിനിധി രാജിവെച്ചൊഴി ഞ്ഞത്. ഈ ആരോപണം തിരഞ്ഞെടുപ്പില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുകയും അതിന് ഉപോല്‍ബലകമായ തെളിവുകള്‍ യു.ഡി.എഫ് കൃത്യമായി ജനങ്ങളുടെ മു ന്നില്‍ അവതരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജനവിധിയുടെ അവസാന മണിക്കൂറില്‍ പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ആ ബന്ധം അങ്ങനെ തന്നെയാണെന്നും അതിനുള്ള അംഗീകാരമായി ആര്‍.എസ്.എസ് ബി.ജെ.പി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴണമെന്നുമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ജനം പോളിങ് ബൂത്തിലേക്ക് നിങ്ങാനിരിക്കെതന്നെ യു.ഡി.എഫ് മുന്നേറ്റം വ്യക്തമായ സാഹചര്യത്തില്‍ അവസാനത്തെ തുറുപ്പുചീട്ടായിട്ടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഈ നീക്കമുണ്ടായിരിക്കുന്നത്. ഹിന്ദു മഹാസഭയുമായി കൈകോര്‍ക്കാന്‍ തയാറായി എന്നുമാത്രമല്ല, പാര്‍ട്ടി കേന്ദ്രത്തില്‍ സമുന്നത നേതാക്കള്‍ തന്നെ അവരെ സ്വീകരിക്കാനെത്തിയതും, നിലമ്പൂരില്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്ന് ബി.ജെ.പി തീരുമാനിച്ചതും വിവാദമായപ്പോള്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചതുമെല്ലാം കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് രാഷ്ട്രീയ കേരളത്തെ കൃത്യമായി ബോധ്യപ്പെടുത്തിയതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ക്കിങ്ങോട്ടുള്ള എല്ലാ ചരടുവലികളുടെയും അരക്കിട്ടുറപ്പിക്കലാണ് ഗോവിന്ദന്റെ ഈ പ്രസ്താവനയിലൂടെ ഉണ്ടായിരിക്കുന്നത്.
ആര്‍.എസ്.എസ് സി.പി.എം ബന്ധം തുറന്നപുസ്തകമാണ്. ചരിത്രപരമായ ആ യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ ഒരു പൂവ് കൊണ്ടെന്നല്ല പൂക്കാലം കൊണ്ടും കഴിയില്ല. പാര്‍ട്ടിയുടെ ആര്‍ എസ് എസ്, ജനസംഘം ബന്ധത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എമ്മിന്റെ ജന.സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പി.സുന്ദരയ്യ ഇരു സ്ഥാനത്തും നിന്നും രാജിവെച്ചത്. 1977ലെ ജനതാ സഖ്യം ഈ സഖ്യത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണ്. പാര്‍ട്ടി സെക്രട്ടറിയെ തിരുത്താന്‍ ശ്രമിക്കുന്ന നിലമ്പൂരിലെ ഇടതുസ്ഥാനാര്‍ത്ഥി സ്വയം അപഹാസ്യനാവുകയാണ്. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ന്യായികരണങ്ങളെക്കുറിച്ച് അയ്യോ പാവം എന്നേ പറയാന്‍കഴിയൂ. ബി.ജെ.പിക്ക് മുന്‍പ് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘവും കോണ്‍ഗ്രസ് വിരുദ്ധ ആശയക്കാരും ചേര്‍ന്ന് രൂപീകരിച്ചതാണ് അന്നത്തെ ജനതാ പാര്‍ട്ടി. അതുകൊണ്ടുതന്നെ ജനതാപാര്‍ട്ടിയിലെ മഹാഭൂരിപക്ഷത്തിന്റെയും ആദര്‍ശം ജനസംഘത്തിന്റേത് തന്നെയായിരുന്നു. അതിനാല്‍ ആര്‍.എസ്.എസിന്റെ കയ്യിലെ കളിപ്പാവതന്നെയായിരുന്നു ജനതാപാര്‍ട്ടിയും. മഹാത്മാഗാന്ധിയെ കൊന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വക്താ ക്കളായിത്തന്നെയാണ് അവര്‍ ആദ്യം ജനസംഘക്കാരായതും പിന്നെ ജനതക്കാരായതും ഒടുവില്‍ ബി.ജെ.പിക്കാരായതും. ഈ ജനതാപാര്‍ട്ടിയെ വാരിപ്പുണര്‍ന്നതും രാജ്യമൊടുക്കം കൈകോര്‍ത്തുനടന്നതുമെല്ലാം മുമ്പ് സി.പി.എം ഒരു ദുസ്വപ്നം പോലെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാലവും കഥയും മാറിയപ്പോള്‍ ഗതകാല ഓര്‍മകള്‍ അവര്‍ക്ക് ആവേശവും പ്രതീക്ഷയുമായിമാറുകയാണ്. ആര്‍.എസ്.എസിനെ മാത്രമല്ല, ആര്‍.എസ്.എസ് ബാന്ധവവും വെച്ചുപൊറുപ്പിക്കില്ലെന്ന് ജനാധിപത്യ കേരളം നിരന്തരം തെളിയിച്ചതാണ്. അതിന്റെ തുടര്‍ച്ച നിലമ്പൂരിലും സംഭവിക്കാതിരിക്കില്ല.
kerala
തൃശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവം; സ്വര്‍ണമാലക്ക് വേണ്ടിയെന്ന് കുറ്റസമ്മതം
മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

തൃശ്ശൂരില്‍ മകന്‍ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണമാലക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് മകന്റെ മൊഴി. മുളയം കൂട്ടാല സ്വദേശി സുന്ദരനാണ് മകന്‍ സുമേഷിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇന്നലെയാണ് ആളൊഴിഞ്ഞ പറമ്പില്‍ സുന്ദരന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതി പതിവായി പിതാവിനോട് പണം ചോദിച്ച് തര്‍ക്കിക്കാറുണ്ടായിരുന്നു. ഇന്നലെ സുന്ദരനുമായി തര്‍ക്കം ഉണ്ടാവുകയും മാല ആവശ്യപ്പെടുകയും ചെയ്തു. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നും പ്രതി കുറ്റസമ്മതിച്ചു. ശേഷം കയ്യും കാലും കെട്ടി ചാക്കിലാക്കി പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. മാല പണയം വച്ചെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
kerala
തൃശൂരില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി, മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു
കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്.

തൃശ്ശൂര്‍ മുളയം കൂട്ടാലയില്‍ പിതാവിനെ മകന്‍ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരന്‍നായര്‍ (80) ആണ് മരിച്ചത്. മകന്‍ സുമേഷ് ആണ് കൊലപ്പെടുത്തിയത്. പുത്തൂരിലെ ബന്ധുവിന്റെ വീട്ടില്‍നിന്ന് സുമേഷിനെ പിടികൂടി. പിടിയിലാകുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നു. പുത്തൂരിലെ വീടിന് പുറകിലെ പറമ്പില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
അച്ഛനെ കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടാല പാല്‍ സൊസൈറ്റി പരിസരത്ത് വീടിനോട് ചേര്‍ന്ന പറമ്പിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ വീടിനകത്ത് രക്തക്കറ കണ്ടെത്തി.
kerala
താരതിളക്കത്തില്‍ മലപ്പുറം; ചരിത്ര വിജയം ആഘോഷമാക്കി എം.എസ്.എഫ്
ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി.

മലപ്പുറം: ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ നിലനിര്‍ത്തി വിജയികളായ യൂണിയൻ ഭാരവാഹികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വര്‍ണാഭമായ സ്വീകരണം നല്‍കി. സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയന്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷം അവിസ്മരണീയമാക്കിയ പ്രവര്‍ത്തകര്‍ യൂണിയന്‍ അംഗങ്ങള്‍ക്ക് ഗംഭീര സ്വീകരണവും ഒരുക്കി. നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ബാന്റു വാദ്യങ്ങളുടെയും കരിമരുന്നിന്റെയും അകമ്പടിയോടെ നിയുക്ത യൂണിയന്‍ അംഗങ്ങളെ സ്വീകരണ നഗരിയിലേക്ക് ആനയിച്ചു. സ്വീകരണ യോഗം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന കാലത്ത് എം.എസ്.എഫിന്റെ ഈ ചരിത്ര വിജയം സംഘടനയുടെ മുന്നോട്ട് പോക്കിന് വലിയ ഊര്‍ജ്ജം പകരുമെന്ന് തങ്ങള്‍ പറഞ്ഞു. കേരളം ഒരു വലിയ രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കത്തിലാണ്. ആ മാറ്റത്തിന്റെ കേളികൊട്ടായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഈ വിജയം മാറി. കേരളത്തിന്റെ ഭാവിയുടെ അടയാളപ്പെടുത്തലാണിത്. പി.കെ നവാസും സി.കെ നജാഫും അഷ്ഹറും നേതൃത്വം നല്‍കുന്ന ടീം എം.എസ്.എഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ വിജയം കൂടിയാണ് ഈ ചരിത്ര വിജയമെന്നും തങ്ങള്‍ കൂട്ടിചേര്‍ത്തു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യാതിയായി പങ്കെടുത്തു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ, സി.പി സൈതലവി, സി.പി ചെറിയ മുഹമ്മദ്, അബ്ദുറഹിമാന്‍ രണ്ടത്താണി, എം.എൽ.എമാരായ പി.ഉബൈദുല്ല, അഡ്വ: യു.എ ലത്തീഫ്, ടി.വി.ഇബ്രാഹീം, അഡ്വ. നൂര്‍ബീന റഷീദ്, സുഹറ മമ്പാട്, നൗഷാദ് മണ്ണിശ്ശേരി, ടി.പി അഷ്‌റഫലി, മുജീബ് കാടേരി, എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, അഖില്‍ കുമാര്‍ ആനക്കയം, അല്‍ റെസിന്‍, വി.എം.റഷാദ്, അഡ്വ: കെ.തൊഹാനി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കബീര്‍ മുതുപറമ്പ്, വി.എ.വഹാബ്, കെ.യു.ഹംസ, കെ.പി.അമീന്‍ റാഷിദ്, അസൈനാര്‍ നെല്ലിശ്ശേരി, ആയിഷ മറിയം, ജലീല്‍ കാടാമ്പുഴ, ഡോ: അനസ് പൂക്കോട്ടൂര്‍, ഡോ: ഫായിസ് അറക്കല്‍, കെ.എ.ആബിദ് റഹ്മാന്‍, കെ.എന്‍.ഹക്കീം തങ്ങള്‍, എ.വി.നബീല്‍, അഡ്വ: കെ.പി.യാസിര്‍, അസ്ലം തിരുവള്ളൂര്‍, ശാക്കിര്‍ മങ്കട, സഫ്വാന്‍ പത്തില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായ ചെയര്‍പേഴ്‌സണ്‍ പി.കെ.ഷിഫാന, ജന.സെക്രട്ടറി സുഫിയാന്‍ വില്ലന്‍, വൈസ് ചെയര്‍മാന്മാരായ എ.സി.ഇര്‍ഫാന്‍, നാഫിഅ ബിറ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സല്‍മാന്‍ കാപ്പില്‍, സഫ്വാന്‍ ഷമീം എന്നിവര്‍ പങ്കെടുത്തു.
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
india3 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
More3 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
അറുത്തുമാറ്റിയ കമ്പിയുടെ വിടവിലൂടെ ഇഴഞ്ഞ് പുറത്തേക്ക്; ഗോവിന്ദചാമി ജയില്‍ ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
-
News3 days ago
ഗസ്സയില്‍ ദിവസേന 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കുമെന്ന് അറിയിച്ച് ഇസ്രാഈല്‍
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
News3 days ago
ഓസ്ട്രേലിയയുടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പുതിയ നാഷണല്‍ ജനറല്‍ സെക്രട്ടറിയായി അഫ്സല് കാദര്‍
-
kerala3 days ago
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്