Connect with us

Culture

കേജ്രിവാള്‍ എത്തും; കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ പ്രതിപക്ഷനിരയുടെ ഐക്യവേദിയാവും

Published

on

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്. ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി തലവനുമായ അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി കേജ്രിവാളിനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായും ചടങ്ങില്‍ പങ്കെടുക്കുമെന്നും കേജ്രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ ചടങ്ങിനെത്തും. ബുധനാഴ്ച ഉച്ചക്ക് 12.30ന് ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നേരത്തെ തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികമായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി, ആര്‍.ജെ.ഡി നേതാവ് തേജശ്വി യാദവ്, സി.പി.എം നേതാവ് സീതാറാം യെച്ചൂരി എന്നീ പ്രമുഖരെ ക്ഷണിച്ചിരുന്നു.ക്ഷണം സ്വീകരിച്ച് ഇവരെല്ലാം പങ്കെടുക്കമെന്നാണ് സൂചന. സത്യപ്രതിജ്ഞാ വേദി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വേദിയാക്കമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാത്രമേ നാളെ നടക്കൂ. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷമായിരിക്കും ബാക്കി മന്ത്രിമാര്‍ അധികാരമേല്‍ക്കുക. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20 മന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസിന്റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. വിശ്വാസ വോട്ടെടുപ്പിന് കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കി ഡി.കെ ശിവകുമാറിനേയും ഉപമുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ധനകാര്യ വകുപ്പ് നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യാനാണ് സാധ്യത.

ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസിനായിരിക്കും. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ കൂടിയായ ജി.പരമേശ്വര ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നാണ് വിവരം. അതേസമയം മറ്റു വകുപ്പുകളെക്കുറിച്ച് തീരുമാനമുണ്ടാക്കുന്നതിന് ഇരുപാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ചേര്‍ന്നതിന് ശേഷമായിരിക്കും.

നാടകീയ സംഭവങ്ങള്‍ക്കെടുവില്‍ ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിപദം രാജിവെക്കുകയായിരിന്നു. രാജിക്കു പിന്നാലെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചത്.

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Film

മോഹന്‍ലാലിന്റെ ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍

ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്.

Published

on

മോഹന്‍ലാല്‍ നായകനാകുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം ജീത്തു ജോസഫ് എന്നതാണ് ചിത്രത്തിന്റെ വലിയ ആകര്‍ഷണം. ഡിസംബര്‍ 21നാണ് നേരിന്റെ റിലീസ്. മോഹന്‍ലാല്‍ വക്കീല്‍ വേഷമിടുന്ന നേരിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചാണ് പുതിയ റിപ്പോര്‍ട്ട്.

വലിയ ഹൈപ്പുമൊന്നുമില്ലാതെയായിരുന്നു നേര് ഒരുങ്ങിയിരുന്നത്. എന്നാല്‍ പിന്നീട് പതിവ് മോഹന്‍ലാല്‍ ചിത്രത്തിന് ലഭിക്കുന്നതിനെ ഓര്‍മിപ്പിക്കും വിധം നേരിനും കാത്തിരിപ്പ് ഏറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമായി നേര് മാറിയിരിക്കുകയാണ്.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.

Continue Reading

Trending