Connect with us

kerala

അടിയന്തരമായി കരുതല്‍ ഡോസ് എടുക്കണം; സംസ്ഥാനത്ത്‌ 474 കേസുകള്‍, ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവിലും

Published

on

തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു. നിലവില്‍ സംസ്ഥാനത്ത് 474 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടു. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവിലും.

7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യത്തിന് ഓക്‌സിജന്‍ ഉത്പാദനം നടക്കുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെല്‍ പുനരാരംഭിച്ചതായും അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ രീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷൊര്‍ണൂരില്‍ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി

ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളെ കാണാതായതായി പരാതി. കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീര്‍ത്തന എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെണ്‍കുട്ടികളെ കാണാതായത്.

തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ചെറുതുരുത്തി പൊലീസ് സ്റ്റേഷനുകളിലായി പരാതി നല്‍കുകയായിരുന്നു. ഷൊര്‍ണൂര്‍ സെന്റ് തെരേസ കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും.

Continue Reading

kerala

കഞ്ചാവ് കേസ്; വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം

മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി

Published

on

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനും എട്ട് സുഹൃത്തുക്കള്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. എന്നാല്‍ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന സ്ഥിരീകരണം വന്നതോടെ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കോടനാട്ടേക്ക് കൊണ്ടുപോയി. നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.

ലഹരിവസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ്, വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വേടന്റെ കൈവശമുള്ള മാലയിലെ ലോക്കറ്റ് പുലിപല്ല് ആണെന്ന് സ്ഥിരീകരിച്ചത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നല്‍കിയതാണെന്നും വേടന്‍ മൊഴി നല്‍കി. തുടര്‍ന്നാണ് വനംവകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തത്.

Continue Reading

kerala

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ കെഎസ്ഇബി

ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

Published

on

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന്‍ വീണ്ടും പദ്ധതി തുടങ്ങി കെഎസ്ഇബി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിന്‍ ഉള്‍പ്പെടെ കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

Continue Reading

Trending