Connect with us

gulf

ആഭ്യന്തര ഹജ്ജ് അനുമതി പത്രം: മെയ് 5 മുതലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

ബുക്കിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്‌ട്രോണിക് സൈറ്റിന്റെ ഹോം പേജ് മുഖേന റദ്ദാക്കാം

Published

on

ജിദ്ദ: ആഭ്യന്തര ഹജ്ജ് അനുമതി പത്രം മെയ് 5 മുതലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഹജ്ജിന് നിശ്ചയിച്ച ഫീസിന്റെ രണ്ടാം ഗഡു അടക്കുന്നതില്‍ കാലതാമസം വരുത്തിയവുടെ ബുക്കിങ് റദ്ദാക്കുമെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. രണ്ടാം ഗഡു നല്‍കാനുള്ള സമയപരിധി ഇതിനോടകം തന്നെ അവസാനിച്ചിട്ടുണ്ട്.

രണ്ടാമത്തെ അടവ് നല്‍കാത്തതിനാല്‍ ബുക്കിങ് റദ്ദാക്കിയാല്‍ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ഹജ്ജിന് വീണ്ടും ബുക്ക് ചെയ്യാനാകും. സാധുവായ ദേശീയ ഐഡന്റിയോ ഇഖാമയോ ഉള്ളവര്‍ക്ക് മാത്രമാണ് ഹജ്ജ് ബുക്കിങ് നടത്താന്‍ കഴിയുക.

ബുക്കിങ്ങിനുള്ള പണമടക്കല്‍ ‘സദാദ്’ സംവിധാനത്തിലൂടെയാണ്. മൂന്നാമത്തെ അടവിനുള്ള സമയപരിധി മെയ് ഒന്ന് (ശവ്വാല്‍ പത്തിന് മുമ്പ്) ആണെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

ഹജ്ജ് പാക്കേജ് ഫീസ് അടവും ബുക്കിങും പൂര്‍ത്തിയാക്കിയാല്‍ ആഭ്യന്തര മന്ത്രാലയം ശവ്വാല്‍ 15 (മെയ് അഞ്ച്) മുതല്‍ പെര്‍മിറ്റ് നല്‍കി തുടങ്ങും. ഇഷ്യൂ ചെയ്ത പെര്‍മിറ്റ് നമ്പര്‍ സഹിതം അപേക്ഷന് സന്ദേശം അയക്കും. അപേക്ഷകന് ‘അബ്ഷിര്‍’ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് പെര്‍മിറ്റ് പ്രിന്റ് ചെയ്യാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ബുക്കിങ് റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവര്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഇലക്‌ട്രോണിക് സൈറ്റിന്റെ ഹോം പേജ് മുഖേന റദ്ദാക്കാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

Continue Reading

gulf

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ അബുദാബിയുടെ കിരീടാവകാശി

പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്.

Published

on

ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നെ അബുദാബിയുടെ കിരീടാവകാശിയായി പ്രഖ്യാപിച്ചു.പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്നാണ് ഉത്തരവിറക്കിയത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍നഹ് യാന്‍, ശൈഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ എന്നിവര്‍ അബുദാബി ഉപഭരണാധികാരികളുമായും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ ഉത്തരവിറക്കി.

യുഎഇ വൈസ്പ്രസിഡണ്ടായി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ് യാനെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ ഉത്തരവിറക്കി. നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ ചുമതലയും ശൈഖ് മന്‍സൂര്‍ തുടരും.

ഇരുവരും യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാന്റെ പുത്രന്മാരാണ്.

Continue Reading

gulf

ഷാര്‍ജയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി പ്രവാസി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Published

on

ഷാര്‍ജ ബുഹൈറില്‍ ഭാര്യയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. സംഭവം ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൃത്യമായി വിവരങ്ങള്‍ പൊലീസ് ഇതുവരെ കൈമാറിയിട്ടില്ല.

30 വയസ്സുള്ള ഇന്ത്യക്കാരനായ യുവാവാണ് കൃത്യം നടത്തിയതിനുശേഷം ചാടി മരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഭാര്യയും രണ്ടു മക്കളെയും താന്‍ കൊന്നുവെന്ന് കത്ത് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ചാടിയത്. കത്ത് കണ്ടെടുത്തിട്ടുണ്ട്. ഷാര്‍ജ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Continue Reading

Trending