Connect with us

More

ട്രംപ് ഇസ്രാഈലില്‍

Published

on

ടെല്‍അവീവ്: സഊദി അറേബ്യയിലെ പര്യടനം പൂര്‍ത്തിയാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിലെത്തി. ടെല്‍അവീവില്‍ വിമാനമിറങ്ങിയ ട്രംപിനെയും സംഘത്തെയും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവും പത്‌നിയും ചേര്‍ന്ന് സ്വീകരിച്ചു. യഥാര്‍ത്ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിനെ നെതന്യാഹു സ്വാഗതം ചെയ്തത്.

സന്ദര്‍ശത്തിനിടെ ഫലസ്തീന്‍ നേതാക്കളെയും അദ്ദേഹം കാണും. ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഉത്തേജനം പകരുന്ന വിധം ഏതെങ്കിലും തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ട്രംപില്‍നിന്ന് ഉണ്ടാകുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം കാത്തിരിക്കുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഇസ്രാഈലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഫല്‌സീതനികളെ തള്ളിപ്പറയുകയും ചെയ്ത അദ്ദേഹത്തില്‍നിന്ന് ശുഭകരമായ എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
നെതന്യാഹുവുമായി ചര്‍ച്ച നടത്തിയ ശേഷം അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെ രണ്ടു പ്രധാന കേന്ദ്രങ്ങള്‍ ട്രംപ് സന്ദര്‍ശിച്ചു. വെസ്റ്റേണ്‍ വാളി നുമുന്നിലെത്തിയ അദ്ദേഹം മതിലില്‍ കൈവെച്ചു. വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശിക്കുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ട്രംപ്. അദ്ദേഹം വാഷിങ്ടണില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് വെസ്റ്റേണ്‍ വാള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മതില്‍ ഇസ്രാഈലിന്റെ ഭാഗമാണെന്ന് സമ്മതിക്കാന്‍ പ്രമുഖ യു.എസ് ഉദ്യോഗസ്ഥര്‍ തന്നെ വിസമ്മതിച്ചിട്ടുണ്ട്. അമേരിക്കയുടെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്നതടക്കം നിരവധി വിവാദ പ്രസ്താവനകളിലൂടെ ഫലസ്തീനികളുടെ അപ്രീതി പിടിച്ചുവാങ്ങിയ ട്രംപിന്റെ സന്ദര്‍ശനത്തില്‍ ഫലസ്തീന്‍ നേതാക്കള്‍ നിരാശരാണ്. സമാധാനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന നിയമവിരുദ്ധ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ട്രംപ് ഇസ്രാഈല്‍ ഭരണകൂടത്തോട് ആവശ്യപ്പെടാതെ അനുരഞ്ജനം സാധ്യമല്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കി. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് അനധികൃത കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെട്ടാല്‍ ഇസ്രാഈല്‍-ഫലസ്തീന്‍ സമാധാന പ്രക്രിയക്ക് ഗുണം ചെയ്യും. മറിച്ചാണെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയുമെന്നും അവര്‍ പറഞ്ഞു.
അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാവുന്ന വിശ്വസ്തനായ ഇടനിലക്കാരനല്ല ട്രംപ് എന്ന്് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂന്‍ അഭിപ്രായപ്പെട്ടു. ഇസ്രാഈലിന്റെ അധിനിവേശ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പിന്താങ്ങുന്ന വ്യക്തിയാണ് ട്രംപ്. ഫലസ്തീന്‍ ജനതയോട് തെറ്റായ നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഹമാസിനെ ഭീകരപ്രസ്ഥാനമായി വിശേഷിപ്പിച്ച് ട്രംപ് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നും ഫൗസി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending