Connect with us

kerala

പിടിവിടാതെ മയക്കുമരുന്ന് മാഫിയ; കാപ്പയില്‍ തളക്കാന്‍ ഒരുങ്ങി പൊലീസ്

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു.

Published

on

പരിശോധനക്കിടയിലും നാട് വാഴുന്ന മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയറുക്കാന്‍ കടുത്ത നടപടികളുമായി പൊലീസ് വരുന്നു. ലഹരിക്കടത്ത് കേസിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പചുമത്തിയേക്കും. നാടാകെ വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയകളെ തളക്കാന്‍ കണ്ണൂര്‍ പൊലീസാണ് കാപ്പ ചുമത്തല്‍ നടപടികളിലേക്ക് നീങ്ങുന്നത്. കണ്ണൂര്‍ മയക്കുമരുന്നിന്റെ ഹബ്ബായി മാറുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. എ.എസ്.പി വിജയ് ഭാസ്‌കര്‍ റെഡ്ഡിയാണ് ഈ കാര്യം അറിയിച്ചത്. കണ്ണൂര്‍ നഗരത്തില്‍ മാത്രമൊതുങ്ങാതെ ഉള്‍നാടുകളിലും ചെറുതും വലുതുമായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കണ്ണൂരില്‍ രണ്ട് കിലോ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായതിന് ശേഷം വന്‍കിട വ്യാപാരങ്ങള്‍ നടക്കുന്നതായി വിവരമില്ലെങ്കിലും മയക്കുമരുന്ന് മാഫിയ നാടാകെ വാഴുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പൊലിസ് പിടിയിലായ കൊറ്റാളി സ്വദേശി സുഗീഷ്(27), കുണ്ടന്‍ചാലില്‍ ഇടച്ചേരി വീട്ടില്‍ജിതിന്‍ റാം(23) എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘങ്ങള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വില്‍പനയെ കുറിച്ച് പൊലീസിന് വിവരം ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചു കുണ്ടന്‍ചാല്‍ സ്വദേശി അക്ഷയ്, പെരളശേരി സ്വദേശി മിഥുന്‍ എന്നിവരെ കഴിഞ്ഞ ഏപ്രില്‍ 24ന് അക്രമിച്ച കേസിലെ നാലംഗസംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നതിനിടെ ഇരുവരും നേരത്തെ എക്സൈസ് പിടിയിലായിരുന്നു. സുഗീഷിനെതിരെ കണ്ണൂര്‍ ടൗണ്‍, വളപട്ടണം സ്റ്റേഷനുകളിലും കേസുണ്ട്.

മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട നിരവധി സംഘങ്ങള്‍ കണ്ണൂര്‍ നഗരവും നാട്ടിന്‍പുറങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതേകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരം മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നീക്കമാരംഭിച്ചത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊറ്റാളി കുണ്ടംചാലില്‍ ഇന്ന് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് ബോധവല്‍ക്കരണവും നടത്തും.

ലഹരി എത്തുന്നത് നൈജീരിയ- ബെംഗളുരു വഴി

ബെംഗളുരുവില്‍ നിന്നാണ് സിന്തറ്റിക്ക് മയക്കുമരുന്നുള്‍പ്പെടെ കണ്ണൂരിലേക്ക് എത്തുന്നത്. ടൂറിസ്റ്റ് ബസുകളിലൂടെയും തീവണ്ടി മാര്‍ഗവും ന്യൂജെന്‍ മയക്കുമരുന്ന് ഉള്‍പ്പെടെ എത്തുന്നുണ്ട്. അന്താരാഷ്ട്ര ബന്ധങ്ങളിലൂടെയാണ് എംഡിഎം എയും ഹാഷിഷ് ഓയിലുമുള്‍പ്പെടെ വിപണനത്തിനായി എത്തുന്നത്. കൈമാറ്റം നടക്കുന്നത് പഠനത്തിനെന്ന വ്യാജേനെ ബെംഗളുരുവിലെ വിവിധയിടങ്ങളില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശികളിലൂടെയാണ്. കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബെംഗളുരുവില്‍ നിന്ന് ഇവ എത്തിച്ചുനല്‍കാനും ഏജന്റുമാരുണ്ട്. രഹസ്യകേന്ദ്രങ്ങളിലാണ് ഇവരെ താമസിപ്പിക്കുന്നത്.

കണ്ണികളാകുന്നു കൗമാരവും

വിദ്യാര്‍ഥികളുള്‍പ്പെടെയാണ് ലഹരികടത്തില്‍ കണ്ണികളാകുന്നത്. സാധാരണ കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്ക് സിന്തറ്റിക്ക് മയക്കുമരുന്ന് നല്‍കി അടിമകളാക്കിയ ശേഷം ഇടനിലക്കാരാക്കുകയാണ് വന്‍ലോബികള്‍. ഇത്തരം ലോബിയുടെ വലയിലായവര്‍ സൗജന്യമായി മരുന്ന് ലഭിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കളംവാഴുന്നത് വിപണനത്തിന് നേതൃത്വം നല്‍കുന്നവരാണ്.
ഉന്നത മേഖലയിലുള്ളവരുള്‍പ്പെടെ കോളജ് വിദ്യാര്‍ഥിനികള്‍ വരെയുള്ളവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

Published

on

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറില്‍ പത്തനംതിട്ടയില്‍ 20% വോട്ടിംഗ് പൂര്‍ത്തിയായി. ഇതുവരെ 20.06 % പേര്‍ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറന്‍മുളയില്‍ 47,000 പേര്‍ വോട്ടു ചെയ്തു.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

 

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

Trending