Connect with us

More

തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്

Published

on

മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം ഉറപ്പാക്കുകയും ചെയ്തു. 17 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സക്ക് 45 വിലപ്പെട്ട പോയന്റുണ്ടിപ്പോള്‍. 16 മല്‍സരങ്ങളില്‍ 31 പോയന്റാണ് റയലിന്റെ സമ്പാദ്യം- അത്‌ലറ്റിക്കോ മാഡ്രിഡിനും വലന്‍സിയക്കും പിറകില്‍ നാലാം സ്ഥാനവും.

സ്വന്തം മൈതാനത്ത് നട്ടുച്ചയില്‍ കളിച്ച സൈനുദ്ദീന്‍ സിദാന്റെ സംഘം ലക്ഷ്യമില്ലാത്ത സോക്കറാണ് കാഴ്ച്ച വെച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിന് കാര്‍വജാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരായിരുന്നു സംഘത്തില്‍. ഇവരെ തളക്കാനും തകര്‍ക്കാനും ലൂയിസ് സുവാരസും ലിയോ മെസിയും ധാരാളമായിരുന്നു.ഒരാഴ്ച്ച മുമ്പ് അബുദാബിയില്‍ നേടിയ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഉയര്‍ത്തിയാണ് സെര്‍ജിയോ റാമോസും സംഘവും മൈതാനത്തിറങ്ങിയത്. ലോക ക്ലബ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്ന ടീം ആരാധകര്‍ക്കായാണ് പുത്തന്‍ കപ്പ് ഉയര്‍ത്തിയത്. പക്ഷേ അതില്‍ കഴിഞ്ഞു ചാമ്പ്യന്മാരുടെ വീര്യം. പിന്നെയെല്ലാം കളത്തില്‍ ബാര്‍സയായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ബാര്‍സയുടെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് വില്ലനായി.

മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൃസ്റ്റിയാനോയുടെ മറ്റൊരു അത്യുഗ്രന്‍ ഗ്രൗണ്ടര്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ തടഞ്ഞതോടെ ഒരു കാര്യം വ്യക്തമായി-ഇന്നത്തെ ദിനം ആതിഥേയരുടേതല്ല,. മാര്‍സിലോയുടെ ക്രോസില്‍ നിന്നും ഉയര്‍ന്ന് പന്ത് കരീം ബെന്‍സേമ ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്ത് പോയപ്പോള്‍ കാണികള്‍ തല താഴ്ത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ആരുമാരും ഗോളടിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങിയതും വെയിലിനെ അവഗണിച്ച് ബാര്‍സ കുതിക്കാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില്‍ ഉറുഗ്വേക്കാരന്‍ സുവാരസ് റയലിനെയും ആരാധകരെയും ഞെട്ടിച്ചു- റയല്‍ പ്രതിരോധത്തെ ഓട്ടത്തില്‍ കീഴടക്കിയുള്ള ഷോട്ടിന് മുന്നില്‍ കൈലര്‍ നവാസും നിസ്സഹായനായി.

പത്ത് മിനുട്ടിന് ശേഷം രണ്ടാം ഗോളുമെത്തി. മെസിയും സുവാരസും തമ്മിലുള്ള മുന്നേറ്റത്തിനൊടുവില്‍ പിറന്ന ഷോട്ടിന് കാര്‍വജാല്‍ കൈ വെച്ചപ്പോള്‍ റഫറി സ്‌പോട്ട് കിക്കിന് വിരല്‍ ചൂണ്ടി-മെസിയുടെ സ്‌പോട്ട് കിക്ക് നവാസിനെ് തളര്‍ത്തി. രണ്ട് ഗോളിന് ബാര്‍സ മുന്നില്‍ വന്നതോടെ ഗ്യാലറി നിശബ്ദമായി. ഇടക്കിടെ കൃസ്റ്റിയാനോ നടത്തിയ റെയ്ഡുകള്‍ ഫലപ്രദമായില്ല. അവസാന മിനുട്ടില്‍ അവസാന ആണിയുമടിച്ച് അലക്‌സി വിദാലിന്റെ ഗോളുമെത്തിയതോടെ ചരിത്രത്തിലെ വലിയ നാണക്കേടില്‍ തരിപ്പണമായി റയല്‍.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending