Connect with us

Culture

‘പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കും’; പൊലീസ് അന്വേഷണം ആരംഭിച്ചു

Published

on

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വധഭീഷണി. 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ ഭാര്യ സോണി രസ്ദാനെയും ആലിയ ഭട്ടിനെയും വധിക്കുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് മഹേഷ് ഭട്ട് പൊലീസില്‍ പരാതിപ്പെട്ടു. അജ്ഞാതന്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് ലഖ്‌നൗവിലുള്ളതാണ്.

ഭീഷണിപ്പെടുത്തി പണം പിടുങ്ങാനുള്ള നീക്കം ‘മുളയിലേ നുള്ളി’യതായി മഹേഷ് ഭട്ട് ട്വിറ്ററില്‍ കുറിച്ചു. ഫെബ്രുവരി 26-നാണ് ഇതുസംബന്ധിച്ച് ആദ്യ കോള്‍ ലഭിച്ചത്. ആരോ കളിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി മഹേഷ് ഭട്ട് ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ എസ്.എം.എസ് വഴിയും വാട്ട്‌സാപ്പ് വഴിയും തുടരെ തുടരെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ ഗുരുതരമാണെന്ന് വ്യക്തമായത്. താന്‍ ഒരു അധോലോക സംഘത്തിന്റെ തലവനാണെന്നും പണം നിക്ഷേപിച്ചില്ലെങ്കില്‍ ആലിയക്കും സോണി രസ്ദാനും നേരെ വെടിയുതിര്‍ക്കുമെന്നും സന്ദേശങ്ങളിലുണ്ട്.

സെക്ഷന്‍ 387 പ്രകാരമാണ് മഹേഷ് ഭട്ട് പരാതി നല്‍കിയിരിക്കുന്നത്. ഭട്ടിന്റെ പരാതിയില്‍ ജുഹു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2014-ല്‍ ഭട്ടിനെ വധിക്കാനുള്ള ശ്രമത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംവിധായകനും പ്രൊഡ്യൂസറും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട് 1986 മുതല്‍ ബോളിവുഡില്‍ സജീവമാണ്. ഡാഡി, ആവാര്‍ഗി, ആശിഖി, ദില്‍ ഹൈ കി മാന്‍താ നഹീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വെറ്ററന്‍ ബോളിവുഡ് നടി പൂജാ ഭട്ട് മഹേഷ് ഭട്ടിന്റെ മൂത്ത മകളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിധേയത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മഹേഷ് ഭട്ട് മതേതര നിലപാട് പുലര്‍ത്തുന്നയാളാണ്. 2014 തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending