Culture
പെണ്‍കുട്ടികളെ അടിമയാക്കി പീഡിപ്പിച്ച വ്യാജ പൂജാരി പിടിയില്‍

തൃക്കാക്കര: ഫ്‌ളാറ്റില്‍ അഭ്യസ്ത വിദ്യാരായ പെണ്‍കുട്ടികളെ വശീകരിച്ചു അടിമകളാക്കിയശേഷം പൂജയുടെയും ജോലിയുടെയും മറ്റു പേരില്‍ പണം തട്ടിച്ചും ലൈംഗികമായി ഉപയോഗിച്ചും കഴിഞ്ഞിരുന്നയാളെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണന്‍ എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണ (30) നാണ് പിടിയിലായത്. ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്തു പെണ്‍കുട്ടികളോടൊപ്പം ഇയാള്‍ താമസിച്ചു വരുകയായിരുന്നു. ഇന്‍ഫോപാര്‍ക്കില്‍ ജോലിക്കായി പോയിരുന്ന സഹോദരിയെയും കൂട്ടുകാരികളായ രണ്ടുപേരെയും കാണാനില്ലെന്നു പറഞ്ഞു കോട്ടയം സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയാണ് പെണ്‍കുട്ടികളോടൊപ്പം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ പൂജാരിയാണെന്ന് പെണ്‍കുട്ടികളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്ലാസ്ടു മാത്രം യോഗ്യതയുള്ള ഇയാള്‍ അമേരിക്കയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ ബിരുദം നേടിയ ഡോക്ടറാണെന്നു പറഞ്ഞാണു ഫ്‌ളാറ്റ് വാടകക്കെടുത്തത്. ഇയാള്‍ തന്നെ ഇന്റര്‍വ്യു നടത്തി എം.ബി.എ. ബി.ടെക് മറ്റു ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളെ കാക്കനാട് വ്യവസായമേഖലക്കു സമീപം പുതിയ കമ്പനി തുടങ്ങാനെന്ന വ്യാജേന ഈ ഫ്‌ളാറ്റില്‍ എത്തിച്ചു താമസിപ്പിച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടികളെ ഇന്റര്‍വ്യു നടത്തി എടുത്തിരുന്നു. ഫ്‌ളാറ്റില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ തനിക്ക് ദിവ്യതം ഉണ്ടെന്നും കല്‍ക്കിയുടെ അവതരാമാണ് താനെന്നു പറഞ്ഞു പെണ്‍കുട്ടികളെ വിശ്വസിപ്പിച്ചിരുന്നു. കൂടാതെ ഇതില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ പത്താം ക്ലാസ് മാത്രമുള്ള ഇയാളുടെ പരിചയക്കാരനെ കൊണ്ടു വിവാഹം നടത്തി. ഈ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും ഈ ഫ്‌ളാറ്റില്‍ തന്നെ വരുത്തി താമസിപ്പിക്കുകയും ചെയ്തു. അതിനിടെ സഹോദരന്റെ ഭാര്യയോടു തനിക്ക് വിധവ യോഗമുണ്ടെന്നും ഭര്‍ത്താവിന് അപകീര്‍ത്തി വരുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു അതിനു വേണ്ടി ഒരു പൂജ ചെയ്യണമെന്നും പറഞ്ഞു അതിന് വന്‍തുക ആവശ്യപ്പെടുകയും ചെയ്തു. തുക കൈപ്പറ്റിയശേഷം കഴിഞ്ഞ ഫെബ്രുവരി 28ന് ഹോമത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി ഓരോരുത്തരായി കുളിമുറിയില്‍ എത്തിക്കുകയും ചെയ്തു. അതിനു ശേഷം വിധവ യോഗം ഉണ്ടെന്നു പറഞ്ഞ പെണ്‍കുട്ടിയെ കുളിമുറിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു. പെണ്‍കുട്ടികളുടെ ഈ പരാതിയിന്മേലാണ്ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇയാളുടെ സ്വദേശമായ തൃശ്ശൂരില്‍ ഒരു ഭാര്യ നിലനില്‍ക്കെ ഇടുക്കിയില്‍ നിന്നുള്ള ഒരു യുവതിയെ ഇയാള്‍ ഭാര്യയാക്കുകയും ഇവരെ കാക്കനാട്ടെ ഒരു ഫ്‌ളാറ്റില്‍ താമസിപ്പിച്ചു വരുകയുമായിരുന്നു. ഫ്‌ളാറ്റ് ബിസിനസ്സാണ് തനിക്കെന്ന പറഞ്ഞു ഈ ഭാര്യയെ വിശ്വസിപ്പിച്ചു. ഇടുക്കി സ്വദേശിനിയുടെ പരാതിയിന്മേല്‍ ഇയാള്‍ക്കെതിരെ മാറ്റൊരു കേസ്സുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ വശീകരിച്ച പെണ്‍കുട്ടികളെ കൊണ്ടു പലകാര്യങ്ങള്‍ പറയിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണപണയം വച്ചും വന്‍ തുക കൈപ്പറ്റി. ഈ തുക ഉപയോഗിച്ചു പെണ്‍കുട്ടികളോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം മുതലായ സ്ഥലങ്ങളില്‍ ഇയാള്‍ ഉല്ലാസയാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പണമായി പെണ്‍കുട്ടികളില്‍ നിന്നും 1.75 ലക്ഷം രൂപ കൈപ്പറ്റിയിണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ അറസ്റ്റു ചെയ്ത ഫ്‌ളാറ്റില്‍ നിന്നും ഒരു ഡെമ്മി പിസ്റ്റല്‍, ഇരുതല മൂര്‍ച്ചയുള്ള ആധുനിക കത്തി, നെഞ്ചക്ക്, ലാപ് ടോപ്പ്, വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍, റെഡിമെയ്ഡ് ഹോമകുണ്ടം ഉള്‍പ്പെടെ അനേകം പൂജ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പേരാമംഗലം, വാടനപ്പള്ളി എന്നി പൊലീസ് സ്‌റ്റേഷനുകളില്‍ വീസ തട്ടിപ്പ് ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ രണ്ടു കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ കൂടെ താമസിപ്പിച്ചിരിക്കുന്ന പെണ്‍കുട്ടി മാത്രമാണ് പരാതി നല്‍കിയിട്ടുള്ളതെന്നും മറ്റുള്ളവര്‍ക്കൊന്നും പരാതികള്‍ ഇല്ലെന്നും പൊലീസ് പറഞ്ഞു. അവര്‍ സാധരണ മാനസികാവസ്ഥയില്‍ അല്ലെന്നും കൗണ്‍സിലിങ് ചികിത്സ കൊണ്ടു മാത്രമേ അവരെ നോര്‍മല്‍ അവസ്ഥയിലേക്കു എത്തിക്കാന്‍ കഴിയുവെന്നും പൊലീസ് പറയുന്നു.
തൃക്കാക്കര അസി. കമ്മീഷണര്‍ എം. ബെനോയ് ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധമണി, സബ് ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, വനിത എസ്.ഐ. ട്രീസ തുടങ്ങിയവരും മറ്റു പോലീസുകാരം ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ട് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala3 days ago
എ.പി ഉണ്ണികൃഷ്ണന് മാധ്യമ പുരസ്കാരം ലുഖ്മാന് മമ്പാടിന് സമ്മാനിച്ചു
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി