More
ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ ഓര്‍മയായി

ഹവാന: ഇരുപതാം നൂറ്റാണ്ടിലെ ഐതിഹാസിക വിപ്ലവ നായകനും കമ്യൂണിസ്റ്റ് ആചാര്യനുമായ ഫിദല്‍ കാസ്‌ട്രോ (90) ഇനി ഓര്‍മയിലെ രക്തനക്ഷത്രം.
പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണസാരഥ്യം വഹിച്ച നേതാവിന്റെ മരണ വാര്‍ത്ത, ഇന്നലെ രാവിലെ ക്യൂബന്‍ ടെലിവിഷനിലൂടെ പ്രസിഡണ്ട് റൗള്‍ കാസ്ട്രായാണ് പുറത്തുവിട്ടത്. അനാരോഗ്യം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. എട്ടു വര്‍ഷം മുമ്പാണ് പ്രസിഡണ്ട് പദം ഔദ്യോഗികമായി സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് ഒഴിഞ്ഞു കൊടുത്തത്. ഡിസംബര്‍ നാലിനാണ് സംസ്‌കാരം. ലോക നേതാക്കള്‍ അന്ത്യത്തില്‍ അനുശോചിച്ചു.
പ്രാദേശിക സമയം വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് പ്രിയനേതാവിന്റെ വിയോഗവാര്‍ത്ത ക്യൂബ പുറത്തുവിട്ടത്. രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
സാമ്രാജ്യത്വത്തിന്റെ ഹുങ്കിനെ നെഞ്ചൂക്കോടെ നിരന്തരം വെല്ലുവിളിച്ച തന്റേടമാണ് കാസ്‌ട്രോക്ക് ലോകത്തുടനീളം ലക്ഷക്കണക്കിന് ആരാധകരെയുണ്ടാക്കിയത്. വിപ്ലവത്തിന്റെ ചെങ്കനലുകള്‍ ഉള്ളില്‍ സൂക്ഷിച്ച ആ പോരാളി ക്യൂബയിലെ അര നൂറ്റാണ്ട് നീണ്ട തന്റെ ഭരണകാലയളവില്‍ 11 അമേരിക്കന്‍ പ്രസിഡണ്ടുമാരുടെയാണ് ഉറക്കംകളഞ്ഞത്. അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയുടെ 638 വധശ്രമങ്ങളെയാണ് അദ്ദേഹം അതിജീവിച്ചത്.
1926 ഓഗസ്റ്റ് 13ന് ക്യൂബയിലെ കിഴക്കന്‍ നഗരമായ ബിറാന്‍ എന്ന ചെറുഗ്രാമത്തിലായിരുന്നു കാസ്‌ട്രോയുടെ ജനനം. സമ്പന്ന കരിമ്പു കൃഷിക്കാരനായിരുന്നു അച്ഛന്‍. ഗ്രാമത്തിലെ സ്‌കൂളില്‍ നിന്ന് റോമന്‍ കത്തോലിക്കന്‍ വിദ്യാഭ്യാസം നേടി. യൂണിവേഴ്‌സിറ്റി ഓഫ് ഹവാനയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. നിയമപഠന വേളയില്‍ സാമ്രാജ്യത്വ വിരുദ്ധ-ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. ലാറ്റിനമേരിക്ക വിപ്ലവച്ചൂടില്‍ തിളച്ചുമറിയുകയായിരുന്നു അക്കാലത്ത്. 1953ല്‍ കൊംബിയന്‍ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഗറില്ലാ പോരാട്ടത്തില്‍ പങ്കാളിയായി. ഇതു പരാജയപ്പെടുകയും ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് സഹോദരന്‍ റൗള്‍ ക്യാസ്‌ട്രോ, ചെ ഗുവേര തുടങ്ങിയവരുമായി ചേര്‍ന്ന് മെക്‌സികോയിലെത്തി വിപ്ലവ സംഘത്തിന് നേതൃത്വം നല്‍കി.
പിന്നീടായിരുന്നു, അമേരിക്കന്‍ പാവഭരണാധികാരിയായി അറിയപ്പെട്ട ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയെ മറിച്ചിടുകയും ക്യൂബയുടെ തലവര മാറ്റിമറിക്കുകയും ചെയ്ത ഗറില്ലാ പോരാട്ടം; 1959ല്‍. വിപ്ലവത്തിനു പിന്നാലെ, 1959 ഫെബ്രുവരി 16 മുതല്‍ ക്യൂബയുടെ ഭരണച്ചെങ്കോല്‍ ഏറ്റെടുത്ത കാസ്‌ട്രോ 2008 ഫെബ്രുവരി 24 വരെ രാഷ്ട്രത്തെ നയിച്ചു. വിവിധ കാലയളവുകളില്‍ രാഷ്ട്രത്തിന്റെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു.
അധികാരമേറ്റെടുത്ത ശേഷം അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ടാണ് ക്യൂബന്‍ ജനതയെ അദ്ദേഹം ചൂടുപിടിപ്പിച്ചത്. സോവിയറ്റ് യൂണിയനുമായി 1960ല്‍ വ്യാപാര ഉടമ്പടി ഉണ്ടാക്കിയത് അമേരിക്കയെ ചൊടിപ്പിച്ചു. 1961 ജനുവരിയില്‍ യു.എസ് ക്യൂബയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു. അക്കാലത്ത് ക്യൂബന്‍ പ്രവാസികളെ വെച്ച് കാസ്‌ട്രോയെ അധികാര ഭ്രഷ്ടനാക്കാനുള്ള യു.എസ് ശ്രമം പരാജയപ്പെട്ടു. അമേരിക്കന്‍ നഗരങ്ങളെ ലക്ഷ്യം വെച്ച് റഷ്യ ക്യൂബയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിച്ചതും ബന്ധം വഷളാക്കി. ഇക്കാലമായപ്പോഴേക്കും ക്യൂബന്‍ ജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിയിരുന്നു കാസ്‌ട്രോ. അതേസമയം, സമ്പന്ന-മധ്യവര്‍ഗങ്ങള്‍ക്കിടയില്‍ പ്രതിഷേധവും കനത്തു. എല്ലാ സാമ്പത്തിക വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാക്കിയതാണ് അദ്ദേഹത്തിന്റെ നേട്ടം.
എഴുപതുകളിലും എണ്‍പതുകളിലും സോവിയറ്റ് നയങ്ങളോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിക്കഴിഞ്ഞിരുന്ന രാഷ്ട്രം, സോവിയറ്റ് യൂണിയന്റെ പതനത്തോടെ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് വീണു. 1993ല്‍ മകള്‍ അലിന ഫെര്‍ണാണ്ടസ് റെവുല്‍റ്റ, കാസ്‌ട്രോയുടെ നയങ്ങള്‍ക്കെതിരെ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. അവര്‍ യു.എസില്‍ അഭയം തേടിയതും അച്ഛന്റെ നയങ്ങളെ തള്ളിപ്പറഞ്ഞതും ചര്‍ച്ചയായി. ആ വര്‍ഷം, 35 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കാസ്ട്ര വിരുദ്ധതയ്ക്കും ക്യൂബ സാക്ഷിയായി. മുപ്പതിനായിരത്തോളം പേരാണ് ക്യൂബയില്‍ നിന്ന് അഭയാര്‍ത്ഥികളായി യു.എസിലേക്ക് പോയത്.
2003ല്‍ ഇനി അഞ്ചു വര്‍ഷം കൂടി മാത്രമേ അധികാരത്തിലുണ്ടാകൂ എന്ന് കാസ്‌ട്രോ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷത്തിനു ശേഷം ക്യൂബയുടെ താല്‍ക്കാലിക നിയന്ത്രണം സഹോദരന്‍ റൗളിന് കൈമാറി. കുടല്‍ സംബന്ധ മായ ശസ്ത്രക്രിയക്കു വിധേയമായതിനു ശേഷം, 2008ല്‍ അധികാരം പൂര്‍ണമായി റൗളിന് കൈമാറുകയും ചെയ്തു. റൗള്‍ അധികാരത്തിലെത്തിയ ശേഷം യു.എസുമായുള്ള ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഫിദലിന്റെ മരണം.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
film3 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
-
india3 days ago
2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്
-
kerala2 days ago
കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്
-
News2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഗസ്സയിലെ കഷ്ടപ്പാടുകള്‍ മറവിക്ക് വിടരുത്; പോപ്പ് ലിയോ
-
kerala2 days ago
തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു
-
india2 days ago
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; റഷ്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു