Connect with us

More

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം

Published

on

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്. പൊതുവിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ വഴി സംഭരിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്ത് കഴിഞ്ഞെങ്കിലും മറ്റു ജില്ലകളില്‍ എപ്പോള്‍ നടപ്പാകും എന്നതിനെപറ്റി യാതൊരു അറിവുമില്ല. നിലവില്‍ മൊത്തവ്യാപാരികളില്‍ നിന്ന് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ കൈപ്പറ്റി സ്വന്തം ചെലവില്‍ കടയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ എത്തിക്കാന്‍ 35 രൂപ മുതല്‍ 60 രൂപ വരെ ചെലവ് വരും. ഈ തുക കടക്കാരുടെ കമ്മീഷനില്‍ വക കൊള്ളിക്കുകയാണ് പതിവ്. സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോവാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും നിയോഗിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം പദ്ധതികള്‍ എത്രമാത്രം ഫലം ചെയ്യും എന്നതിനെപറ്റി ആശങ്കയുണ്ട്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ വില്‍പന നടത്തിയാല്‍ 100 രൂപ എന്ന നിരക്കിലാണ് കടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. സാധനങ്ങള്‍ നേരിട്ട് കടയില്‍ എത്തിക്കുമ്പോള്‍ കമ്മീഷന്‍ കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരക്കിട്ട് നടത്തിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ട കൂലി സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

റേഷന്‍കാര്‍ഡ് വിതരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഏറെയാണ്. അര്‍ഹതയില്ലാത്ത നിരവധി പേര്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാനും പരാതികള്‍ ക്രമാനുഗതമായി പരിഹരിക്കാനുമാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ഇതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.
റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. വില്‍പന സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ സംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, അരിയുടെ ക്ഷാമം തീര്‍ക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ ഇടപെടലിനെ തുരങ്കം വെച്ച് സഹകരണവകുപ്പ് അരി ഇറക്കുമതി ചെയ്തതും ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending