Connect with us

More

ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതില്‍ അലംഭാവം

Published

on

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്. പൊതുവിതരണക്കാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി റേഷന്‍ സാധനങ്ങള്‍ സപ്ലൈകോ വഴി സംഭരിച്ച് റേഷന്‍ കടകളില്‍ എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊല്ലത്ത് കഴിഞ്ഞെങ്കിലും മറ്റു ജില്ലകളില്‍ എപ്പോള്‍ നടപ്പാകും എന്നതിനെപറ്റി യാതൊരു അറിവുമില്ല. നിലവില്‍ മൊത്തവ്യാപാരികളില്‍ നിന്ന് റേഷന്‍കടക്കാര്‍ സാധനങ്ങള്‍ കൈപ്പറ്റി സ്വന്തം ചെലവില്‍ കടയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ എത്തിക്കാന്‍ 35 രൂപ മുതല്‍ 60 രൂപ വരെ ചെലവ് വരും. ഈ തുക കടക്കാരുടെ കമ്മീഷനില്‍ വക കൊള്ളിക്കുകയാണ് പതിവ്. സപ്ലൈകോയുടെ ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോവാന്‍ ട്രാന്‍സ്‌പോര്‍ട്ടിങ് രംഗത്തുള്ള സ്ഥാപനങ്ങളെയും വ്യക്തികളെയും നിയോഗിക്കാനാണ് നീക്കം. എന്നാല്‍ ഇത്തരം പദ്ധതികള്‍ എത്രമാത്രം ഫലം ചെയ്യും എന്നതിനെപറ്റി ആശങ്കയുണ്ട്. ഒരു ക്വിന്റല്‍ സാധനങ്ങള്‍ വില്‍പന നടത്തിയാല്‍ 100 രൂപ എന്ന നിരക്കിലാണ് കടക്കാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത്. സാധനങ്ങള്‍ നേരിട്ട് കടയില്‍ എത്തിക്കുമ്പോള്‍ കമ്മീഷന്‍ കുറയാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ വ്യാപാരികളുമായി ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല. റേഷന്‍സാധനങ്ങള്‍ കടയില്‍ എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരക്കിട്ട് നടത്തിയെങ്കിലും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ടിങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ട കൂലി സംബന്ധിച്ചും വ്യക്തതയായിട്ടില്ല.

റേഷന്‍കാര്‍ഡ് വിതരണം സംബന്ധിച്ചും അവ്യക്തത തുടരുകയാണ്. മുന്‍ഗണനാ ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ ഏറെയാണ്. അര്‍ഹതയില്ലാത്ത നിരവധി പേര്‍ ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. നിലവിലുള്ള ലിസ്റ്റ് പ്രകാരം റേഷന്‍സാധനങ്ങള്‍ വിതരണം ചെയ്യാനും പരാതികള്‍ ക്രമാനുഗതമായി പരിഹരിക്കാനുമാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. എന്നാല്‍ ഇതെത്രമാത്രം ഫലം ചെയ്യുമെന്ന് കണ്ടറിയണം.
റേഷന്‍കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. വില്‍പന സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ സംവിധാനവും സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം, അരിയുടെ ക്ഷാമം തീര്‍ക്കുന്നതിന് ഭക്ഷ്യവകുപ്പിന്റെ ഇടപെടലിനെ തുരങ്കം വെച്ച് സഹകരണവകുപ്പ് അരി ഇറക്കുമതി ചെയ്തതും ചര്‍ച്ചയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെഫോണിനെയല്ല, അതിനുപിന്നിലെ അഴിമതിയെയാണ് വിമര്‍ശിച്ചത്: വി.ഡി സതീശന്‍

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ് പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്

Published

on

എ.ഐ കാമറ , കെ. ഫോണ്‍ അഴിമതി ആരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുന്നുവെന്ന് വി ഡി സതീശന്‍. പദ്ധതിയെയല്ല പ്രതിപക്ഷം വിമര്‍ശിച്ചത്,പദ്ധതിയിലെ അഴിമതിയാണ് വിമര്‍ശിക്കുന്നത്.

50% ടെന്‍ഡര്‍ എക്‌സസ് അനുവദിച്ചത് കൊടിയ അഴിമതിയാണ്. പത്ത് ശതമാനം മാത്രമേ അനുവദിക്കാവുവെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ട്. 40 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുക്കുമെന്ന് പറയുന്നു. 60,000 പേര്‍ക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്. രണ്ടര ലക്ഷം പേര്‍ക്ക് കൂടി കണക്ഷന്‍ കൊടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചു. അത് കറക്ക് കമ്പനികള്‍ക്ക് പുറത്തുള്ള ഒരു കമ്പനിക്ക് ടെന്‍ഡര്‍ എല്‍ വണ്‍ വന്നു. അവരെ ഇല്ലാത്ത പരാതി കൊടുത്ത് ടെന്‍ഡറില്‍ നിന്ന് പുറത്താക്കി.എസ്ആര്‍ഐടി ക്ക് ടെന്‍ഡര്‍ ലഭിക്കുന്നതിന് ടെന്‍ഡര്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി. മറ്റുള്ളവരെ ഒഴിവാക്കി. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണ്. ഇന്നലെ കുത്തക കമ്പനികള്‍ക്കെതിരെ പറഞ്ഞു. ഈ കണക്ഷന്റെ 50% ടെലികോം സര്‍വീസുകള്‍ക്ക് കൊടുക്കാന്‍ തീരുമാനം. അവരല്ലേ കുത്തകകളെന്ന് വി ഡി സതീശന്‍ ചോദിച്ചു.

ഇന്ത്യയില്‍ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയില്‍ നിന്നും വാങ്ങി. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുന്നു. ധൂര്‍ത്തല്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു. 4.3 കോടി രൂപ കേരളത്തില്‍ ഈ പരിപാടിക്കായി അനുവദിച്ചു. ഇത് ധൂര്‍ത്തല്ലേ, സാങ്കേതികമായി മുന്നേറി എന്ന് പറയുന്ന കേരളം ആദ്യം റേഷന്‍ കൊടുക്കാനുള്ള സര്‍വര്‍ നന്നാക്കണം. ആളുകള്‍ക്ക് റേഷന്‍ ഇല്ല, ഒരുലക്ഷം ഡോളര്‍ തരുന്നവരുമായി ഊണ് കഴിക്കാന്‍ മുഖ്യമന്ത്രി പോകുന്നു.

Continue Reading

kerala

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പരാതി; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു

Published

on

സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ലോറിഡ്രൈവറെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്തിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

india

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്

സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്

Published

on

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ 3 പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പലമേഖലകളിലും ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം. കേന്ദ്രത്തിന്റെ ഇടപെടല്‍ സംഘര്‍ഷത്തില്‍ യാതൊരു വിധ മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇപ്പോഴത്തെ സാഹചര്യം കൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ്.

Continue Reading

Trending