Connect with us

india

ഗൂഗിളിന്റെ ഏറ്റവും പുതിയ കാമ്പസ് ‘അനന്ത’ ബെംഗളൂരുവില്‍ ഓപ്പണായി

മഹാദേവപുരയില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്.

Published

on

ഗൂഗിളിന്റെ ഏറ്റവും പുതിയ കാമ്പസ് ‘അനന്ത’ ബെംഗളൂരുവില്‍ ഔദ്യോഗികമായി തുറന്നു. മഹാദേവപുരയില്‍ സ്ഥിതി ചെയ്യുന്ന ഈ കാമ്പസ് ഗൂഗിളിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ ദീര്‍ഘകാല സാന്നിധ്യത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഇത് എന്ന് ഗൂഗിള്‍ വിശേഷിപ്പിച്ചു. അനന്ത പ്രവര്‍ത്തനം ആരംഭിച്ചതോടെ, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ ഗൂഗിളിന് ഇപ്പോള്‍ 10,000-ത്തിലധികം ജീവനക്കാരുണ്ട്.

16 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ ഓഫീസാണിത്. 5,000-ത്തിലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിനു കഴിയും. ആന്‍ഡ്രോയിഡ്, ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ പേ, ക്ലൗഡ്, മാപ്സ്, പ്ലേ, ഡീപ്മൈന്‍ഡ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ടീമുകള്‍ ഈ പുതിയ ഓഫീസിലാണ് പ്രവര്‍ത്തിക്കുക.

ജീവനക്കാരുടെ സഹകരണം പ്രോത്സാഹിപ്പിക്കു രീതിയിലാണ് രൂപകല്‍പ്പന. അതീവ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ജോലികള്‍ക്കായി ശാന്തമായ ഇടങ്ങള്‍ ഉറപ്പാക്കിയാണ് അനന്ത നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ പറയുന്നു. നാവിഗേഷന്‍ എളുപ്പമാക്കുന്ന വ്യക്തമായ പാതകള്‍ , സ്വകാര്യതയ്ക്കായി ചെറിയ ബൂത്തുകള്‍, ചര്‍ച്ചകള്‍ക്കും പരിപാടികള്‍ക്കുമായി സഭ എന്ന കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പ്രകൃതിദത്ത വെളിച്ചവും കാഴ്ചകളും മെച്ചപ്പെടുത്തുന്നതാണ് അനന്ത.

കാഴ്ച വൈകല്യമുള്ള വ്യക്തികള്‍ക്ക് സ്പര്‍ശത്തിലൂടെ തിരിച്ചറിയാവുന്ന തറ അനന്തയിലെ പ്രത്യേകതയാണ്. നടത്തത്തിനു ജോഗിംഗുനുമായി പ്രത്യേക പാതകള്‍ എന്നിവയും കാമ്പസില്‍ ഉള്‍പ്പെടുന്നു, ജീവനക്കാര്‍ക്ക് പുറത്ത് വിശ്രമിക്കാനും അനൗപചാരിക മീറ്റിംഗുകള്‍ നടത്താനും ഇടമുണ്ട്. ഇന്ത്യയുടെ ഗാര്‍ഡന്‍ സിറ്റി എന്ന ബെംഗളൂരുവിന്റെ പ്രശസ്തിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിപുലമായ ലാന്‍ഡ്സ്‌കേപ്പിംഗ്, പ്രകൃതിയെ വര്‍ക്ക്സ്പെയ്സുമായി സംയോജിപ്പിച്ച് ശാന്തവും ക്രിയാത്മകവുമായ പരിസരവുമാണ് ഒരുക്കിയിരിക്കുന്നത്.

കൃഷി, ആരോഗ്യം, ഫിന്‍ടെക് തുടങ്ങിയ മേഖലകളില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഗൂഗിള്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റും കണ്‍ട്രി മാനേജരുമായ പ്രീതി ലോബാന പറഞ്ഞു. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ഗവേഷണ, സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കാനും വ്യത്യസ്ത കഴിവുള്ള ഇന്ത്യക്കാര്‍ ഒപ്പമുണ്ടെന്ന് ഗൂഗിള്‍ ഉറപ്പാക്കുന്നു. ലോബാന പറയുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്

ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്.

Published

on

നാഗ്പൂര്‍: ജബല്‍പൂര്‍ ദേശീയപാതയില്‍ നടന്ന വാഹനാപകടത്തിപ്പെട്ട് മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി യുവാവ്. ആരും സഹായത്തിനില്ലാതെ വന്നപ്പോഴാണ് ഇയാള്‍ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയത്. മോര്‍ഫട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

ലോനാരയില്‍ നിന്ന് ദിയോലാപര്‍ വഴി കരണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെ അമിത് യാദവും ഭാര്യ ഗ്യാര്‍സി അമിത് യാദവും സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് ഇടിച്ചു. സംഭവസ്ഥലത്തുവെച്ച് തന്നെ ഭാര്യ മരിച്ചു. അപകടത്തിന് ശേഷം, സഹായത്തിനായി പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. നിരാശനായ അമിത്, ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

Continue Reading

india

‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ച് രാഷ്ട്രീയ സമരമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിപക്ഷ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് എം.പിമാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് രാവിലെ 11.30ന് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്‍ഡ്യ സഖ്യ എം.പിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്നാല്‍, പാര്‍ലമെന്റ് ബ്ലോക്കില്‍ വച്ച് എം.പിമാരെ പൊലീസ് തടയുകയായിരുന്നു.

പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

അതിനിടെ, ഇന്‍ഡ്യ സഖ്യത്തിലെ മുഴുവന്‍ എം.പിമാരുമായും കൂടിക്കാഴ്ച നടത്താന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ കൂടിക്കാഴ്ച നടത്തേണ്ടെന്ന് തീരുമാനിച്ചു. 30 പേരെ കാണാമെന്നാണ് കമീഷന്‍ അറിയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്‍ഡ്യ സഖ്യം കൂടിക്കാഴ്ച ബഹിഷ്‌കരിച്ചത്.

കര്‍ണാടകയിലെ മഹാദേവപുര നിയമസഭ സീറ്റില്‍ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേത്യതത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.

Continue Reading

india

തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം.

Published

on

തമിഴ്നാട് ഗൂഢല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ പെട്ട് മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) മരിച്ചത്. എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടിരക്ഷപ്പെട്ടു. നിരന്തരമായ കാട്ടാന ശല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.

Continue Reading

Trending