Connect with us

More

ഗുജറാത്ത്: ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്സ് കൂടുതല്‍ യുവനേതാക്കളെ ഒപ്പം നിര്‍ത്താന്‍ ശ്രമം

Published

on

 

ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന് കളമൊരുമ്പോള്‍ കൂടുതല്‍ യുവനേതാക്കലെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് കോണ്‍ഗ്രസ്സ്. ജന്‍ അധികാര്‍ മഞ്ച് നേതാവ് പ്രവീണ്‍ റാമുമായി സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഭരത് സോളങ്കി കൂടിക്കാഴ്ച നടത്തി.

ഒ.ബി.സി നേതാവ് അല്‍പേശ് തൂക്കൂറിന് പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ വിശാല സഖ്യ സാധ്യതകള്‍ വീണ്ടും തെളിഞ്ഞു.
പട്ടേല്‍ സമര നായകന്‍ ഹര്‍ദികും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് വിവരം. ഗുജറാത്തിലെ ദളിത് കൂട്ടായ്മയായ ദളിത് അധികാര്‍ മഞ്ചിന്റെ നേതാവ് ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഇന്നലെകൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണ ഗുജറാത്തിലെ നവസാരിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചക്കു ശേഷം രാഹുല്‍ ഗാന്ധിയുടെ ജാഥാ വാഹനത്തില്‍ അദ്ദേഹം യാത്ര ചെയ്യുകയും ചെയ്തു. ഇരു നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ 17 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ജിഗ്നേഷ് മേവാനി രാഹുലിന് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് കൂട്ടായ്മയുടെ പിന്തുണ കോ ണ്‍ഗ്രസിന് അദ്ദേഹം വാഗ്ദാനം ചെയ്തതായാണ് വിവരം. ബി.ജെ.പി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നു പറഞ്ഞ മേവാനി അവകാശ പത്രികയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ദളിതുകള്‍ക്ക് അഞ്ചേക്കര്‍ കൃഷി ഭൂമി നല്‍കുക, മൃഗതോല്‍ ഉരിയുന്നവര്‍ക്കും, തോട്ടി വേലക്കാര്‍ക്കും പകരം ജോലി നല്‍കുക, സുരേന്ദ്ര നഗര്‍ ജില്ലയില്‍ ദളിതുകള്‍ക്കു നേരെ 2012ല്‍ നടന്ന വെടിവെപ്പിനെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടുക തുടങ്ങിയവയാണ് മേവാനി രാഹുലിന് മുന്നില്‍ വെച്ച പ്രധാന ആവശ്യം. അതേ സമയം ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്നറിയിച്ച രാഹുല്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇവ ഉള്‍പ്പെടുത്താമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേ സമയം കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച മേവാനി ജനവിരുദ്ധ സര്‍ക്കാറിനെ താഴെ ഇറക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പറഞ്ഞു.
കോണ്‍ഗ്രസിനുള്ള പിന്തുണ മാധ്യമങ്ങളോട് തുറന്ന് പറയാന്‍ വിസമ്മതിച്ച മേവാനി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയാറായപ്പോള്‍ ബി. ജെ. പി ഒരിക്കല്‍ പോലും തങ്ങളെ വിശ്വാസത്തിലെടുത്തില്ലെന്നും ആരോപിച്ചു.
ജനവിരുദ്ധ ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നു പറഞ്ഞ അദ്ദേഹം തങ്ങളുടെ ആവശ്യങ്ങള്‍ കേട്ട രാഹുല്‍ ഇതില്‍ 90 ശതമാനം ആവശ്യങ്ങളും ദളിതുകളുടെ ഭരണഘടനാ പരമായ അവകാശമാണെന്ന് പറഞ്ഞതായും മേവാനി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending