Connect with us

GULF

ഹജ്ജ് പെര്‍മിറ്റ് മൊബൈലില്‍ സൂക്ഷിക്കണം; സുരക്ഷാ ഉദ്യേഗസ്ഥര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം; ഹാജിമാര്‍ക്കായി തവക്കല്‍നാ ആപ്ലിക്കേഷന്‍ ഏഴ് ഭാഷകളില്‍

നാളെ വൈകുന്നേരം വരെ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് തുടരും

Published

on

സുരക്ഷാ വിഭാഗം ആവശ്യപ്പെടുമ്പോള്‍ ആഭ്യന്തര ഹാജിമാര്‍ മൊബൈലിലെ ഡിജിറ്റല്‍ ഹജ്ജ് പെര്‍മിറ്റ് കാണിക്കണം. ആഭ്യന്തര ഹാജിമാരുടെ ചുമതലയുള്ള ഹജ്ജ് കമ്പനികളുടെ ഏകോപന സമിതിയുടേതാണ് അറിയിപ്പ്. ഹാജിമാര്‍ക്കായി തവക്കല്‍നാ ആപ്ലിക്കേഷന്‍ ഏഴ് ഭാഷകളില്‍ ലഭ്യമാകുമെന്ന് അധികൃതര്‍.

ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ മിനയിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്. നാളെ വൈകുന്നേരം വരെ ആഭ്യന്തര തീര്‍ഥാടകരുടെ വരവ് തുടരും. മക്കയില്‍ പ്രവേശിക്കുമ്പോഴും പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കുമ്പോഴും ആഭ്യന്തര തീര്‍ഥാടകര്‍ തങ്ങളുടെ ഡിജിറ്റല്‍ കാര്‍ഡ് സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കേണ്ടതാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഇവ കാണിക്കേണ്ടി വരും. എല്ലാ തീര്‍ഥാടകരും നുസുക് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. അതില്‍ ഡിജിറ്റല്‍ പെര്‍മിറ്റ് പ്രവര്‍ത്തന സജ്ജമാക്കണമെന്ന് ഹജ്ജ് കമ്പനികളുടെ ഏകോപന സമിതി നിര്‍ദേശിച്ചു.

പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിനും മക്കയിലെ ഹറം പള്ളിയിലേക്ക് പ്രവേശിക്കുവാനും ഇത് നിര്‍ബന്ധമാണെന്ന് ഹജ്ജ് മന്ത്രാലയം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ടി തവക്കല്‍നാ ആപ്പിന്റെ സേവനങ്ങള്‍ ഹിന്ദിയും ഉറുദുവും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ലഭ്യമാകുമെന്ന് തവക്കല്‍ന അറിയിച്ചു. 77 രാജ്യങ്ങളില്‍ നിന്ന് ഇതിന്റെ സേവനം പ്രയോജനപ്പെടുത്താം. മക്കയിലേയും മദീനയിലേയും കാലാവസ്ഥ, ഖിബല സേവനം, ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ്, വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള പെര്‍മിറ്റുകള്‍ തുടങ്ങി 241 സേവനങ്ങള്‍ തവക്കല്‍നയിലൂടെ ലഭ്യമാകും.

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending