X

‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേമന്ത്രി

ഒഡീഷനിയില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകട സ്ഥലത്ത് എത്തി. സിഗ്നലിങ് പാളിച്ചയുണ്ടായതായാണ് നിഗമനം, ആദ്യ അപകടമുണ്ടായതിന് ശേഷം മുന്നറിയിപ്പു സിഗ്നലുകള്‍ കാര്യമായി പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന.

കഴിഞ്ഞദിവസം രാത്രി 7.20ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്‌റ്റേഷനു സമീപമുണ്ടായ അപകടത്തില്‍ ഇതുവരെ 237 പേരാണ് മരിച്ചത്. 900 ലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോര്‍ ജില്ലയ്ക്ക് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

webdesk14: