Connect with us

News

പുണ്യനഗരം വിശ്വാസപ്രഭയില്‍

വിശുദ്ധ റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ലൈലത്തുര്‍ ഖദ്ര്‍ രാവിന്റെ പുണ്യം പ്രതീക്ഷിച്ച് വിശ്വാസി സമൂഹം മക്കയില്‍.

Published

on

വിശുദ്ധ റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ലൈലത്തുര്‍ ഖദ്ര്‍ രാവിന്റെ പുണ്യം പ്രതീക്ഷിച്ച് വിശ്വാസി സമൂഹം മക്കയില്‍. പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ അവസാന ദിനങ്ങളില്‍ ആരാധന കര്‍മ്മങ്ങളിലും ഈ റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ ജുമുഅയിലും പങ്കാളികളാകാനും ഉംറ നിര്‍വഹിക്കാനുമാണ് വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്കൊപ്പം ആഭ്യന്തര തീര്‍ത്ഥാടകരും ഹറമിലേക്ക് ഒഴുകിയെത്തുന്നത്.

കോവിഡ് പ്രതിസന്ധി മൂലമുണ്ടായ നിയന്ത്രണങ്ങള്‍ക്ക് അറുതിയായി രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മക്കയുടെ കവാടം വിശ്വാസി സമൂഹത്തിന് മുന്നില്‍ പൂര്‍ണ്ണമായും തുറന്നത്. ഉംറക്കും ത്വവാഫിനും പ്രവാചക നഗരിയിലെ റൗള സന്ദര്‍ശനത്തിനും തവക്കല്‍ന, ഇഅത്തിമര്‍ന ആപ്പുകള്‍ വഴി മുന്‍കൂര്‍ അനുമതി നേടിയവര്‍ക്കാണ് പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമസാനിലെ അവസാന പത്തിലെ ഒറ്റപ്പെട്ട രാവുകളില്‍ പ്രധാനപ്പെട്ട ഇരുപത്തി ഏഴാം രാവില്‍ ഇരു ഹറമുകളിലും നടക്കുന്ന പ്രാര്‍ത്ഥനകളിലും രാത്രി നിസ്‌കാരങ്ങളിലും പങ്കെടുത്ത് വ്രതത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഊഷ്മളമാക്കുകയാണ് വിശ്വാസികള്‍. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ രാവില്‍ ആരാധനകളുടെ നിറവില്‍ പുണ്യഗേഹങ്ങളില്‍ കര്‍മ്മങ്ങളിലും ഇഅതികാഫിലും കഴിയുകയാണ് ലക്ഷ്യം. വിശുദ്ധ ഹറമുകളില്‍ നടക്കുന്ന ഖത്തമുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയിലും ഇവര്‍ പങ്കെടുക്കും. ഇത്തവണ ഖിയാമുല്‍ ലൈല്‍ നിസ്‌കാരത്തിന് ശേഷമാണു ഖതമുല്‍ ഖുര്‍ആന്‍.

ഇടവേളക്ക് ശേഷം പുണ്യ ഭൂമിയിലെത്താന്‍ ഭാഗ്യം തുണച്ചവര്‍ മുസ്ലിംലോകത്തിന്റെ പ്രതിനിധികളായി മാറി സര്‍വശക്തനായ അല്ലാഹുവിന്റെ മുന്നില്‍ മനമുരുകി തേടുന്ന കാഴ്ച്ചയാണ് ഇരുഹറമുകളിലും . മഹാമാരിയിലകപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം പുണ്യഭൂമിയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാതെ പോയ ദശലക്ഷങ്ങളുടെ ആത്മാവിലെ നൊമ്പരങ്ങള്‍ സൃഷ്ടാവിന് മുമ്പില്‍ സമര്‍പ്പിക്കുകയാണ് ഇക്കൊല്ലം പുണ്യഭൂമിയിലെത്താന്‍ ഭാഗ്യം തുണച്ചവര്‍ . മനുഷ്യന്‍ പൂര്‍ണ്ണമായും നിസ്സഹായനായി മാറിയ കടുത്ത പരീക്ഷണങ്ങളില്‍ നിന്ന് മോചനം നല്‍കിയ രക്ഷിതാവിന് നന്ദിയോതുന്നതോടൊപ്പം കോവിഡ് മൂലവും മറ്റും മരിച്ചവരുടെ പരലോക മോക്ഷത്തിന് വേണ്ടി കരളുരുകി പ്രാര്‍ത്ഥിക്കുകയുമാണ് ഇരു ഹറമുകളിലെത്തുന്നവര്‍.

പുണ്യ മാസം സമാഗതമാകുന്നതിന് മുമ്പേ തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി സഊദി വിശ്വാസി സമൂഹത്തിന് വിശുദ്ധ നഗരങ്ങളിലേക്ക് എത്താനുള്ള അവസരമൊരുക്കുകയായിരുന്നു. എങ്കിലും ഇരു ഹറമുകളിലും എത്തുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. വിദേശത്തു നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ശവ്വാല്‍ 15 വരെയാണ് അനുമതി. സഊദിയില്‍ പെരുന്നാള്‍ അവധി ആരംഭിച്ചതോടെ കുടുംബങ്ങളടക്കം സ്വദേശികളും വിദേശികളും അനുമതി കരസ്ഥമാക്കി പുണ്യ നഗരങ്ങളിലേക്കുള്ള യാത്രയിലാണ്. ആരാധക ലക്ഷങ്ങള്‍ നഗരങ്ങളിലേക്ക് ഒഴുകിയതോടെ മക്കയിലും മദീനയിലും നിര്‍ജീവമായിരുന്ന കച്ചവട കേന്ദ്രങ്ങളും ഹോട്ടലുകളും സജീവമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending