X

വഴിയില്‍ കാട്ടാന; ആശുപത്രിയിലെത്തിക്കാനാവാതെ കൈക്കുഞ്ഞ് മരിച്ചു

അടിമാലിയില്‍ ആദിവാസി ഊരില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കാനുള്ള വഴിയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് നവജാതശിശു മരിച്ചു. വാളറ കുളമാന്‍കുഴിക്ക് സമീപം പാട്ടിയിടുമ്പുകുടിയില്‍ പനി ബാധിച്ചു ഗുരുതരാവസ്ഥയിലായ 22 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. രവി-വിമല ദമ്പതികളുടെ മകനാണ്.

വെള്ളിയാഴ്ച രാത്രിയോടെ കുട്ടിക്ക് പനി കൂടിയതോടുകൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ഒരുങ്ങിയത്. എന്നാല്‍ വഴിയില്‍ കാട്ടാന ഉണ്ടെന്നറിഞ്ഞതോടെ മറ്റു വഴികളില്ലാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കുടിയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ വാളറ ദേശീയപാതയില്‍ എത്തുകയുള്ളൂ.

എന്നാല്‍ പിറ്റേദിവസം ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

webdesk11: