Connect with us

kerala

ചരിത്രവക്രീകരണ കാലത്ത് ശരിയായ ചരിത്ര പഠനവും സമരമാണ്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റികള്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കോഴിക്കോട് : പ്രതിലോമപരമായ രാഷ്ട്രിയ ചിന്തകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് രാഷ്ട്രിയ പഠനങ്ങളെ പ്രബുദ്ധമാക്കണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റികള്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷട്രിയമെന്നത് അതില്‍ മാത്രം പരിമിതമായ പ്രതിഭാസമല്ല. ചരിത്രം, സംസ്‌കാരം ,സാമൂഹിക ശാസ്ത്രം എന്നിവയോടല്ലാം രാഷ്ട്രിയത്തിന് അഭേദ്യമായ ബന്ധമുണ്ട്. വിശേഷിച്ചും ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ഏക സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് രാഷ്ട്രിയത്തിന്റെ സാംസ്‌കാരികമായ അന്തര്‍ധാരകളെ ഒരിക്കലും അവഗണിച്ച് കൂടാന്‍ പാടില്ലാത്തതാണ്. ചരിത്രത്തെ വര്‍ഗ്ഗീയമായ അജണ്ടകള്‍ക്കും ധ്രുവീകരണ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ അതിന്റെ ശരിയായ പഠനത്തിന്നും വ്യഖ്യാനത്തിനും വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്നും സമദാനി പറഞ്ഞു.

മുസ്ലിം ലീഗിന്റെ ചരിത്രം പ്രബുദ്ധമായ രാഷ്ട്രിയത്തിന്റെതാണ്. പൂര്‍വ്വകാല മുസ്ലിം ലീഗ് നേതാക്കള്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രസക്തി വേണ്ടത്ര മനസ്സിലാക്കിയിരുന്നു. രാഷ്ട്രിയത്തില്‍ മത ധാര്‍മ്മിക മൂല്യങ്ങള്‍ക്കുള്ള പങ്കും സ്വാധിനവും ഉള്‍ക്കൊണ്ടു കൊണ്ടാണ് അവര്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. അതു തന്നെയാണ് ലീഗിന്റെ രീതിശാസ്ത്രം.മത വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും ഊന്നി നില്‍ക്കുമ്പോഴും അതിശക്തമായ മതേതരത്വമാണ് ലീഗ് രാഷ്ട്രിയത്തിന്റെ ഉള്ളടക്കം .ശരിയായ മതവിശ്വാസത്തിന് മതേതരത്വം എതിരല്ലെന്ന് മാത്രമല്ല അതിന് അനുയോജ്യവുമാണ്. മതം മുറുകെ പിടിച്ച് കൊണ്ട് തന്നെ മതേതര രാഷ്ട്രിയത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാകുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.ഇന്ത്യയുടെ ചരിത്രവും മതേതര ഇന്ത്യയുടെ നേതാക്കളും അത് തന്നെയാണ് പഠിപ്പിക്കുകയുണ്ടായത്.ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയും മറ്റൊന്നല്ലന്ന് സമദാനി പറഞ്ഞു.

മുസ്തഫ തന്‍വീര്‍ വിഷയാവതരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, ഷിബു മീരാന്‍, ടി. മൊയ്തീന്‍ കോയ, പി. എ സലീം, കെ. എം. എ റഷീദ്, എന്‍. കെ അഫ്‌സല്‍ റഹ്മാന്‍ പ്രസംഗിച്ചു.

 

kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു

അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.

Continue Reading

kerala

‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ

നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു

Published

on

തൃശ്ശൂര്‍: തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വ്യാജ വോട്ട് ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. നാണംകെട്ട വഴിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്ന് കെ സുധാകരന്‍ സുരേഷ് ഗോപിയെ കപറഞ്ഞു. ‘കള്ളവോട്ട് ചെയ്യുന്നത് കേരളത്തിലും ഇന്ത്യയിലും നേരത്തെയുണ്ട്. പക്ഷെ പരിമിതിയുണ്ട്. പൂട്ടിയിട്ട വീട്ടില്‍ വരെ വോട്ട് ചേര്‍ത്തിരിക്കുകയാണ്. എന്ത് ജനാധിപത്യമാണിത്. കള്ളവോട്ട് ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഭരണകക്ഷി മനസ്സുകൊണ്ട് ഏറ്റെടുക്കേണ്ടി വരികയാണ്. നിഷേധിക്കാന്‍ സാധിക്കുന്നില്ല അവര്‍ക്ക്’, കെ സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് നെഞ്ചത്ത് കൈവെച്ചു പറയാന്‍ ഏതെങ്കിലും ബിജെപി നേതാവിന് സാധിക്കുന്നുണ്ടോ? കള്ളവോട്ടിൻ്റെ ഭാഗികമായ രക്തസാക്ഷിയായിരുന്നു താനെന്നും കെ സുധാകരൻ പറഞ്ഞു. 1991 ലെ എടക്കാട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കെപിസിസി മുന്‍ അധ്യക്ഷൻ്റെ പരാമര്‍ശം. തെളിവ് സഹിതം ആക്ഷേപം ഉന്നയിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വലിയ മനസ്സിൻ്റെ ഉടമസ്ഥനാകാന്‍ സുരേഷ് ഗോപിക്ക് സാധിക്കണം. നാണംകെട്ട വഴിയിലൂടെ എം പിയാവുന്നതിലും നല്ലത് കഴുത്തിന് കയറ് തൂക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു. പുറത്ത് നിന്നുള്ള ഒരാള്‍ക്ക് തൃശ്ശൂരില്‍ ഇത്രയേറെ വോട്ട് കിട്ടുന്നത് അസാധ്യമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.

Continue Reading

kerala

കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Published

on

തിരുവനന്തപുരം ∙ ജനറല്‍ ആശുപത്രിക്കു മുന്നില്‍ തിരക്കേറിയ റോഡിലൂടെ യുവാവ് ഡ്രൈവിങ് പരിശീലനം നടത്തുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. കാര്‍ ഓടിച്ച വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശി എ.കെ. വിഷ്ണുനാഥിന്റെ (25) ലൈസന്‍സാണ് ഒരു വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി.

ഞായറാഴ്ച ഉച്ചയ്ക്കു 12.15ന് ജനറല്‍ ആശുപത്രി കവാടത്തോടു ചേര്‍ന്നുള്ള ഫുട്പാത്തിലായിരുന്നു അപകടം. പേട്ട-പാറ്റൂര്‍ റോഡിലൂടെ ജനറല്‍ ആശുപത്രി ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലെ ഇരുമ്പ് വേലിയും തകര്‍ത്തിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ കൊല്ലം ശാസ്താംകോട്ട സ്വദേശിയും ഈഞ്ചയ്ക്കല്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ ഹൗസ്‌കീപ്പിങ് വിഭാഗം ജീവനക്കാരനുമായ ആഞ്ജനേയന്‍ (38), സുഹൃത്തും മുട്ടത്തറ സ്വദേശിയുമായ ശിവപ്രിയ (32), ജനറല്‍ ആശുപത്രി ജംക്ഷന്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ കരകുളം സ്വദേശി ഷാഫി (42), കണ്ണമ്മൂല സ്വദേശി സുരേന്ദ്രന്‍ (46) എന്നിവരെ മെഡിക്കല്‍കോളജ് ആശുപത്രി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഷാഫിയുടെയും ശിവപ്രിയയുടെയും നില അതീവഗുരുതരമാണ്.

ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിനു കാരണമായതെന്നും കാറിനു സാങ്കേതിക തകരാര്‍ ഇല്ലെന്നും വാഹനം പരിശോധിച്ച ആര്‍ടിഒ അജിത്കുമാര്‍ പറഞ്ഞിരുന്നു. 2019ല്‍ ലൈസന്‍സ് എടുത്ത വിഷ്ണുനാഥിനു വേണ്ടത്ര ഡ്രൈവിങ് വൈദഗ്ധ്യമില്ലെന്ന് പൊലീസ് പറഞ്ഞു. അമ്മാവനൊപ്പമാണ് വിഷ്ണുനാഥ് ഡ്രൈവിങ് പരിശീലനം നടത്തിയത്.

 

Continue Reading

Trending