Connect with us

kerala

ചരിത്രവക്രീകരണ കാലത്ത് ശരിയായ ചരിത്ര പഠനവും സമരമാണ്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റികള്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കോഴിക്കോട് : പ്രതിലോമപരമായ രാഷ്ട്രിയ ചിന്തകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് രാഷ്ട്രിയ പഠനങ്ങളെ പ്രബുദ്ധമാക്കണമെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത് തലത്തില്‍ നടത്തുന്ന രാഷ്ട്രീയ പഠന വേദിയായ സീതി സാഹിബ് അക്കാദമിയ പാഠശാല ഫാക്കല്‍റ്റികള്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷട്രിയമെന്നത് അതില്‍ മാത്രം പരിമിതമായ പ്രതിഭാസമല്ല. ചരിത്രം, സംസ്‌കാരം ,സാമൂഹിക ശാസ്ത്രം എന്നിവയോടല്ലാം രാഷ്ട്രിയത്തിന് അഭേദ്യമായ ബന്ധമുണ്ട്. വിശേഷിച്ചും ചരിത്രം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ഏക സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് രാഷ്ട്രിയത്തിന്റെ സാംസ്‌കാരികമായ അന്തര്‍ധാരകളെ ഒരിക്കലും അവഗണിച്ച് കൂടാന്‍ പാടില്ലാത്തതാണ്. ചരിത്രത്തെ വര്‍ഗ്ഗീയമായ അജണ്ടകള്‍ക്കും ധ്രുവീകരണ ലക്ഷ്യങ്ങള്‍ക്കും വേണ്ടി ദുരുപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ അതിന്റെ ശരിയായ പഠനത്തിന്നും വ്യഖ്യാനത്തിനും വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്നും സമദാനി പറഞ്ഞു.

മുസ്ലിം ലീഗിന്റെ ചരിത്രം പ്രബുദ്ധമായ രാഷ്ട്രിയത്തിന്റെതാണ്. പൂര്‍വ്വകാല മുസ്ലിം ലീഗ് നേതാക്കള്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയുമെല്ലാം പ്രസക്തി വേണ്ടത്ര മനസ്സിലാക്കിയിരുന്നു. രാഷ്ട്രിയത്തില്‍ മത ധാര്‍മ്മിക മൂല്യങ്ങള്‍ക്കുള്ള പങ്കും സ്വാധിനവും ഉള്‍ക്കൊണ്ടു കൊണ്ടാണ് അവര്‍ ചിന്തിച്ചതും പ്രവര്‍ത്തിച്ചതും. അതു തന്നെയാണ് ലീഗിന്റെ രീതിശാസ്ത്രം.മത വിശ്വാസത്തിലും ധാര്‍മ്മിക മൂല്യങ്ങളിലും ഊന്നി നില്‍ക്കുമ്പോഴും അതിശക്തമായ മതേതരത്വമാണ് ലീഗ് രാഷ്ട്രിയത്തിന്റെ ഉള്ളടക്കം .ശരിയായ മതവിശ്വാസത്തിന് മതേതരത്വം എതിരല്ലെന്ന് മാത്രമല്ല അതിന് അനുയോജ്യവുമാണ്. മതം മുറുകെ പിടിച്ച് കൊണ്ട് തന്നെ മതേതര രാഷ്ട്രിയത്തെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാകുമെന്ന് തെളിയിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്.ഇന്ത്യയുടെ ചരിത്രവും മതേതര ഇന്ത്യയുടെ നേതാക്കളും അത് തന്നെയാണ് പഠിപ്പിക്കുകയുണ്ടായത്.ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയും മറ്റൊന്നല്ലന്ന് സമദാനി പറഞ്ഞു.

മുസ്തഫ തന്‍വീര്‍ വിഷയാവതരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന്‍, ഷിബു മീരാന്‍, ടി. മൊയ്തീന്‍ കോയ, പി. എ സലീം, കെ. എം. എ റഷീദ്, എന്‍. കെ അഫ്‌സല്‍ റഹ്മാന്‍ പ്രസംഗിച്ചു.

 

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

kerala

കനത്ത മഴ തുടരുന്നു; കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു, വിവിധയിടങ്ങളില്‍ നാശനഷ്ടം

എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു.

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. കോഴിക്കോട് ചേവായൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. ആളപായമില്ല. പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ട്. എറണാകുളം കളമശ്ശേരിയില്‍ ഓട്ടോക്ക് മുകളില്‍ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാന്‍ഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി. ആര്‍ക്കും പരിക്കില്ല.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ തലവടിയില്‍ വീടിനു മുകളില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഇരുപതില്‍ചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.

വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ പൊളിഞ്ഞുവീണു. പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകര്‍ന്ന് വീണത്.

Continue Reading

Trending