Connect with us

News

ഇന്ത്യന്‍ കായികം; ധ്യാന്‍ മുതല്‍ ധീരജ് വരെ

ഇനി മുന്നോട്ട് വന്ന് 1947 ന് ശേഷം 2022 വരെ നോക്കുക. കൂടുതല്‍ മുഖങ്ങള്‍ കാണാം. ഒളിംപിക്‌സില്‍ കിതച്ചും കുതിച്ചും ചില വ്യക്തിഗത സ്വര്‍ണങ്ങള്‍. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര, 2021 ലെ ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്ര…

Published

on

75 വര്‍ഷം പിറകോട്ട് ഒന്ന് നോക്കു……. കൂറെ മുഖങ്ങള്‍ അവിടെയുണ്ട്. അവരില്‍ തലയെടുപ്പോടെ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദ്. ഇന്ത്യക്കായി ആദ്യ ഒളിംപിക്‌സ് മെഡല്‍ നേടിയ നോര്‍മന്‍ പിച്ചാര്‍ഡ്, സെല്‍റ്റിക് എഫ്.സി എന്ന സ്‌ക്കോട്ടിഷ് വിഖ്യാത ഫുട്‌ബോള്‍ ക്ലബിന്റെ ജഴ്‌സിയില്‍ കളിച്ച മുഹമ്മദ് സലീം, 1928 മുതല്‍ ഒളിംപിക്‌സ് മുതല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് സ്വര്‍ണം സ്വന്തമാക്കിയ ഹോക്കി സംഘത്തിലെ വിഖ്യാതര്‍, ക്രിക്കറ്റില്‍ വിജയ് മര്‍ച്ചന്റും സംഘവും, കുമാര്‍ ശ്രിരണ്‍ജിത് സിംഗ്ജി തുടങ്ങി നിരവധി പേര്‍….

ഇനി മുന്നോട്ട് വന്ന് 1947 ന് ശേഷം 2022 വരെ നോക്കുക. കൂടുതല്‍ മുഖങ്ങള്‍ കാണാം. ഒളിംപിക്‌സില്‍ കിതച്ചും കുതിച്ചും ചില വ്യക്തിഗത സ്വര്‍ണങ്ങള്‍. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര, 2021 ലെ ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് ചോപ്ര… ഫുട്‌ബോളില്‍ 56 ലെ മെല്‍ബണ്‍ ഒളിംപിക്‌സിലെ സെമി നേട്ടം, ക്രിക്കറ്റില്‍ 1983 ലെ കപില്‍ദേവ് സംഘത്തിന്റെ കന്നി ലോകകപ്പ്, ആ നേട്ടം ആവര്‍ത്തിച്ച് 2011 ല്‍ മഹേന്ദ്രസിംഗ് ധോണി, 2007 ലെ കന്നി ടി-20 ലോകകപ്പ് നേട്ടം, സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള ഇതിഹാസങ്ങള്‍.. ചെസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്, ടെന്നിസില്‍ ലിയാന്‍ഡര്‍ പെയ്‌സും മഹേഷ് ഭൂപതിയും അവരുടെ ഡബിള്‍സ് നേട്ടങ്ങളും , സാനിയ മിര്‍സയുടെ യാത്ര, ബാഡ്മിന്റണില്‍ പ്രകാശ് പദുകോണും പി.വി സിന്ധുവും സൈന നെഹ്‌വാളും, ട്രാക്കില്‍ പി.ടി ഉഷയും സംഘവും അങ്ങനെ നേട്ടക്കാര്‍ നിരവധി. ഈയിടെ സമാപിച്ച ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വലിയ നേട്ടങ്ങള്‍ രാജ്യം സ്വന്തമാക്കി.

ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ്, കോമണ്‍വെല്‍ത്തില്‍ മലയാളികളായ എല്‍ദോസ് പോളും അബ്ദുല്ല അബൂബക്കറും മുരളി ശ്രീശങ്കറും മെഡല്‍പ്പട്ടികയില്‍ വന്നു. ട്രിപ്പിള്‍ ജമ്പില്‍ 17 മീറ്റര്‍ എന്ന ദൂരം പിന്നിടാനായി. എന്നിട്ടും 75 ലെ കായിക യാത്രയില്‍ ലോകതലത്തില്‍ നോക്കുമ്പോള്‍ നമ്മള്‍ പിറകില്‍ തന്നെയാണ്. ഒളിംപിക്‌സ് വേദികളിലും ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത്് ഗെയിംസ് തുടങ്ങി രാജ്യാന്തര വേദികളില്‍ പിറകില്‍ തന്നെ. കാല്‍പ്പന്തില്‍ ഇപ്പോഴും ഒരു ലോകകപ്പ് സാന്നിദ്ധ്യമെന്നത് വിദൂര സ്വപ്‌നം മാത്രം. ഹോക്കിയില്‍ പണ്ടത്തെ കീര്‍ത്തിയൊന്നുമില്ല. സമീപകാലത്തെ വലിയ നേട്ടം ടോക്കിയോ ഒളിംപിക്‌സിലെ വെങ്കലം മാത്രം. 2018 ലെ ഗോള്‍ഡന്‍ കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ മൂന്നാമത് വന്നപ്പോള്‍ ബിര്‍മിംഗ്ഹാമിലത് നാലാം സ്ഥാനമായി. വലിയ വേദിയില്‍ മല്‍സരിക്കുമ്പോള്‍ അനുഭവസമ്പത്ത് മുഖ്യ ആയുധമാണ്. അത് നേടിവരുകയാണ് നിലവില്‍ നമ്മള്‍. നല്ല കുറെ താരങ്ങള്‍ വരുന്നുണ്ട്. ആത്മവിശ്വാസപാതയില്‍ ബഹുദൂരം നമ്മള്‍ മുന്നേറിയിരിക്കുന്നു. അപ്പോഴും ലോക നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ തൂലോം പിറകില്‍ തന്നെ. മുന്നോട്ടുള്ള കാല്‍വെപ്പിന് കൂടുതല്‍ ഊര്‍ജ്ജം വേണം. 75 ന്റെ കരുത്തില്‍ അത് നേടാനാവണം.

കായികാധികാരികള്‍ അതിനായി മുന്നിട്ടിറങ്ങണം. പ്ലാറ്റിനം ആഘോഷത്തിലും ലോകത്തെ ഏറ്റവും ജനപ്രിയ കായിക രൂപമായ ഫുട്‌ബോളിലാണ് ഇന്ത്യ എവിടെയുമെത്താത്തത്. തൊട്ടരികിലുള്ള ഖത്തര്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോഴും ഇന്ത്യ കാഴ്ച്ചക്കാരുടെ റോളിലാണ്. 1956 ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ സെമി വരെ കളിച്ചിരുന്നു ഇന്ത്യന്‍ ഫുട്‌ബോളെങ്കില്‍ അതിന് ശേഷം ഇത് വരെ അത്തരത്തിലൊരു നേട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ എത്തിയിട്ടില്ല. രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ ഒന്നാമന്മാരായി. സമീപകാലത്തായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ അരംഭിച്ചതിന് ശേഷം നമ്മുടെ ഫുട്‌ബോള്‍ സമീപനം മാറിയിട്ടുണ്ട്. അപ്പോഴും ഫിഫ റാങ്കിംഗില്‍ ഇന്ത്യ ഇപ്പോഴും 100 നരികിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending