Connect with us

Culture

ട്രംപിനെതിരായ അന്വേഷണങ്ങള്‍ക്ക് ലോസ് ആഞ്ചലസ് കൗണ്‍സിലിന്റെ സമ്പൂര്‍ണ പിന്തുണ

Published

on

ലോസ് ആഞ്ചലസ്: ഇംപീച്ച്‌മെന്റടക്കമുള്ള നടപടികള്‍ കൈക്കൊള്ളാവുന്ന കുറ്റകൃത്യങ്ങളില്‍ ഡൊണാള്‍ഡ് ട്രംപ് അന്വേഷണവിധേയനാവണമെന്ന പ്രമേയത്തിന് ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിന്റെ പരിപൂര്‍ണ പിന്തുണ. സിറ്റിയുടെ 2017-2018 നിയമകാര്യപദ്ധതികളിലുള്‍പ്പെടുത്തിയാണ് യു.എസ് ഭരണഘടനയുടെ വിദേശ വരുമാനത്തെ മോശമായി ബാധിക്കുന്ന നടപടികളോ കുറ്റകരമായ നിലപാടുകളോ ട്രംപിന്റെ പക്കല്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണത്തിന് തയാറായവണമെന്ന് പ്രമേയം പാസ്സാക്കിയത്.

കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായാണ് നിലപാടെടുത്തത്.

വിപുലമായ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യവുമായി ഡൊണാള്‍ഡ് ട്രംപിനുള്ള ബന്ധത്തെപ്പറ്റി ട്രംപ് ഭരണത്തിലേറിയ സമയത്ത് ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നോ വിദേശീയരായ നേതാക്കളില്‍ നിന്നോ എന്തെങ്കിലും പ്രതിഫലമോ മറ്റോ സ്വീകരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ഭരണഘടന ചട്ടത്തിനെതിരാണ് ട്രംപിന്റെ അത്തരം ബന്ധങ്ങളെന്നായിരുന്നു വിമര്‍ശകരുടെ വാദം.

വിദേശ നിക്ഷേപങ്ങളടക്കമുള്ള വിഷയങ്ങളില്‍ ട്രംപിന്റെ കരങ്ങള്‍ ശുദ്ധമാണെന്ന് തുറന്നുകാട്ടാനുള്ള സന്നദ്ധത പ്രസിഡന്റ് പ്രകടിപ്പിക്കണം. അതിന് തയാറാകാത്ത പക്ഷം പ്രശ്‌നത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം കോണ്‍ഗ്രസിന് ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആവശ്യം -പ്രമേയമവതരിപ്പിച്ച കൗണ്‍സിലംഗം ബോബ് ബ്ലൂമെന്‍ഫീല്‍ഡ് പറഞ്ഞു. ഈ പ്രമേയത്തില്‍ അനുകൂലമായ തീരുമാനം വരുന്നതോടെ ട്രംപിന്റെ അന്താരാഷ്ട്ര സാമ്പത്തിക ബന്ധങ്ങളെ സംബന്ധിച്ച അന്വേഷണമടക്കം രാഷ്ട്രത്തിന്റെ നന്മയാണ് സെനറ്റ് അംഗങ്ങള്‍ ആഗ്രഹിക്കുന്നത്. സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനല്ല, അമേരിക്കന്‍ ജനതയുടെ അഭിവൃദ്ധിക്ക് വേണ്ടിയാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10-0 വോട്ടിനാണ് നിര്‍ണായകമായ പ്രമേയം പാസ്സായത്. ലോസ് ആഞ്ചലസ് സിറ്റി കൗണ്‍സിലിലെ ഏക റിപ്പബ്ലിക്കന്‍ അംഗമായ മിഷേല്‍ എഗ്ലണ്ടര്‍ വോട്ടിനിട്ട സമയത്തുണ്ടായിരുന്നില്ല. എന്നാല്‍, പ്രമേയത്തിന് വോട്ട് ചെയ്യാതെ വിട്ടുനിന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ എഗ്ലണ്ടര്‍ തയാറായതുമില്ല.

വെസ്റ്റ് വാലി റെസിസ്റ്റന്‍സ് എന്ന പേരുള്ള സംഘടനയുടെ ഡസന്‍ കണക്കിന് ആളുകള്‍ വോട്ടിന് സാക്ഷികളായുണ്ടായിരുന്നു. കയ്യടികളോടെയാണ് അവര്‍ പ്രമേയം വോട്ടിനിട്ട് പാസ്സാക്കിയതിനെ എതിരേറ്റത്. ഇത്തരമൊരു പ്രമേയത്തിന് തന്നെ പ്രേരിപ്പിച്ച സംഘടനയെ പ്രശംസിക്കാനും ബ്ലൂമെന്‍ഫീല്‍ഡ് മറന്നില്ല.

നേരത്തെ, ജനുവരിയില്‍ വാഷിങ്ടണ്‍ ഡിസിയിലെ സിറ്റിസന്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എതിക്‌സ് ട്രംപ് അനധികൃത വരുമാനം നേടുന്നുവെന്ന് ആരോപിച്ച് ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏതായാലും ട്രംപിന് അപ്രതീക്ഷിതമായ ഏറ്റ തിരിച്ചടിയായാണ് കൗണ്‍സിലിന്റെ നിലപാട് വിലയിരുത്തപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

മാർച്ചിൽ തിളങ്ങിയത് ‘എമ്പുരാൻ’ മാത്രം; കലക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

Published

on

എറണാകുളം: മാർച്ച് മാസം റിലീസ് ചെയ്ത സിനിമാ കണക്കുകൾ പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. തീയറ്റർ ഷെയറും ബജറ്റ് കണക്കുമാണ് പ്രൊഡ്യൂസർ അസോസിയേഷൻ പുറത്തുവിട്ടത്. പുറത്തിറങ്ങിയ 15 സിനിമകളിൽ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് കണക്കുകൾ കാണിക്കുന്നു. മാർച്ച് മാസം ലാഭം നേടിയത് പൃഥിരാജ് ചിത്രമായ എമ്പുരാൻ മാത്രമാണ്.

മാർച്ചിൽ പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാ​ഗവും നഷ്ടത്തിലാണെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. മാർച്ചിൽ പുറത്തിറങ്ങിയ ആറ് ചിത്രങ്ങളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിലും താഴെയായിരുന്നു. മറുവശം, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാര്‍, പ്രളയശേഷം ഒരു ജലകന്യക, വടക്കന്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് മാർച്ച് ഏഴിന് പുറത്തിറങ്ങിയത്. ഈ അഞ്ച് സിനിമകൾക്കും തിയേറ്റർ വിഹിതംവഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് കണക്കുകൾ.

അഭിലാഷം, എമ്പുരാൻ, വടക്കൻ, ഔസേപ്പിന്റെ ഒസ്യത്ത്, പരിവാർ എന്നീ ചിത്രങ്ങളാണ് ഇപ്പോഴും പ്രദർശനം തുടരുന്ന ചിത്രങ്ങൾ. മാർച്ച് മാസം റിലീസ് ആയതിൽ ആറ് സിനിമകളുടെ കളക്ഷൻ ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ്. 85 ലക്ഷം മുതൽ മുടക്കിൽ നിർമ്മിച്ച ആരണ്യം എന്ന ചിത്രം നേടിയത് 22000 രൂപ മാത്രമാണ്.

 

Continue Reading

Trending