Connect with us

Culture

വിനീതം; ബ്ലാസ്റ്റേഴ്‌സിന് 3-1 ന്റെ തകര്‍പ്പന്‍ ജയം

Published

on

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: മലയാളി താരം സി.കെ വിനീതിന്റെ ഇരട്ട ഗോളില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരായ സതേണ്‍ ഡെര്‍ബിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല വിജയം, ഗോവക്കെതിരെ രണ്ടു വട്ടം ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം ജയിച്ചു കയറിയ ബ്ലാസ്റ്റേഴ്‌സ് ആ മികവ് ഇന്നലെ ചെന്നൈയിനെതിരെയും ആവര്‍ത്തിച്ചു. മെന്‍ഡിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനെ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഹോം ഗ്രൗണ്ടില്‍ കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. 85, 89 മിനുറ്റുകളില്‍ സി.കെ വിനീതും 67ാം മിനുറ്റില്‍ പകരക്കാരന്‍ ബോറിസ് കാദിയോയുമാണ് കേരളത്തിനായി എതിര്‍വല ചലിപ്പിച്ചത്. 22ാം മിനുറ്റിലായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോള്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സി.കെ വീനിത് വിജയ ഗോള്‍ നേടുന്നത്. ആകെ രണ്ടു മത്സരങ്ങള്‍ മാത്രം കളിച്ച വിനീത് മൂന്ന് ഗോള്‍ നേട്ടവുമായി ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡിങ് സ്‌കോററായി. നാലാം ജയത്തോടെ 15 പോയിന്റുമായി കേരളം മുംബൈയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. മത്സരത്തിന് മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്നു ടീം.19ന് മുംബൈ എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയ ചെന്നൈയിന്റെ സെമിസാധ്യതകള്‍ പരുങ്ങലിലായി. 53,000 ആരാധകര്‍ക്ക് മുന്നിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മാസ്മരിക വിജയം.

ചെന്നൈയിന്റെ ആദ്യ പകുതി
4-3-1-2 ഫോര്‍മേഷനില്‍ ഒരേയൊരു മാറ്റമാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയെ സൈഡ് ബെഞ്ചിലിരുത്തി സി.കെ വിനീതിന് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കി. ബെല്‍ഫോര്‍ട്ടിനായിരുന്നു ആക്രമണത്തിന് കൂട്ടുത്തരവാദിത്വം. ചോപ്ര തൊട്ടുപിറകില്‍ നിന്നു. മധ്യനിരയിലും പ്രതിരോധത്തിലും ബാറിന് കീഴിലും മാറ്റമുണ്ടായില്ല. ഓരോ മത്സരത്തിലും ശരാശരി നാലു മാറ്റങ്ങള്‍ വരുത്താറുള്ള ചെന്നൈയിന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസി ഇന്നലെയും പതിവ് തെറ്റിച്ചില്ല, ഡല്‍ഹിക്കെതിരെ അതിദയനീയമായി തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങളാണ് മറ്റരാസി വരുത്തി,യത്് 3-4-3 ശൈലിയിലായിരുന്നു ചെന്നൈയിന്റെ കളിയിറക്കം. സീസണില്‍ ആദ്യമായി മലയാളി സക്കീര്‍ മുണ്ടംപാറക്കും ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചു. 19ാം മിനുറ്റില്‍ കേരളത്തിന് ലീഡ് നേടാനൊരു സുവര്‍ണാവസരമൊത്തു. വലതു വിങില്‍ നിന്ന് റഫീഖ് ബോക്‌സിലേക്ക് നീട്ടിനല്‍കിയ ലോ ക്രോസ് പിന്നില്‍ ആളുണ്ടെന്ന ധാരണയില്‍ ബെല്‍ഫോര്‍ട്ട് തൊടാതെ വിട്ടു, വലക്ക് മുന്നില്‍ ഗോളി മാത്രമായിരുന്നു അപ്പോള്‍ തടസ്സം, പക്ഷേ ആ തെറ്റിദ്ധാരണക്ക് വലിയ വില നല്‍കേണ്ടി വന്നു ബ്ലാസ്‌റ്റേഴ്‌സ്. 22ാം മിനുറ്റില്‍ ചെന്നൈയിന്‍, നായകന്‍ മെന്‍ഡിയിലൂടെ അര്‍ഹിച്ച ലീഡ് നേടി. മൈതാന മധ്യത്തില്‍ നിന്ന് റാഫേല്‍ അഗസ്റ്റോ നല്‍കിയ പാസുമായി ഇടതുവിങിലൂടെ ഒറ്റക്ക് കുതിച്ച മെന്‍ഡി തടയാന്‍ വന്നവരെ തന്ത്രപൂര്‍വം കബളിപ്പിച്ച് ബോക്‌സിലേക്ക്. ബ്ലാസ്‌റ്റേഴ്‌സിന്റെ പേരുകേട്ട പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി മെന്‍ഡിയുടെ ഷോട്ട് ജിങ്കാന്റെ കാലില്‍ തട്ടി വളഞ്ഞ് വലയുടെ വലത് ഭാഗത്ത് വിശ്രമിച്ചു, ചെന്നൈ മുന്നില്‍, ഗാലറി നിശബ്ദം. തൊട്ടുപിന്നാലെ പരിക്കേറ്റ് ബെല്‍ഫോര്‍ട്ട് മടങ്ങി.003

വിജയാവര്‍ത്തനം
ചോപ്രയെ മാറ്റി ബോറിസ് കാദിയോയെ ഇറക്കിയാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിക്കിറങ്ങിയത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുക എന്ന ശൈലി ചെന്നൈയിനെതിരെയും കേരളം തുടര്‍ന്നു. 54ാം മിനുറ്റില്‍ പന്തുമായി ഒറ്റക്ക് ബോക്‌സിലേക്ക് മുന്നേറിയ ജെര്‍മെയ്‌നെ അഡ്വാന്‍സ് ചെയ്ത ഗോളി വീഴ്ത്തി, പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും ഫൗള്‍ കാണാതിരുന്ന ശ്രീലങ്കന്‍ റഫറി ജമിനി റോബെഷ് ജെര്‍മെയ്‌ന് മഞ്ഞക്കാര്‍ഡ് നല്‍കി ഗാലറിയെയും താരത്തെയും ഞെട്ടിച്ചു. പിറകെ അമ്പതിനായിരത്തോളം കാണികള്‍ കാത്തിരുന്ന ഗോളെത്തി. ലോങ്‌ബോളില്‍ നിന്ന് ഇടതുവിങിലൂടെ ജെര്‍മെയ്‌ന്റെ മുന്നേറ്റം, തടയാനെത്തിയ ഏലി സാബിയ ഓഫ്‌സൈഡ് വിളിക്കായി കാത്തെങ്കിലും അതുണ്ടായില്ല, അപ്പോഴേക്കും ജെര്‍മെയ്ന്‍ വലയുടെ തൊട്ടുമുന്നിലെത്തിയിരുന്നു. അഞ്ചു പ്രതിരോധക്കാര്‍ക്കിടയില്‍ നിന്ന് ജനറല്‍ കാദിയോക്ക് ജെര്‍മെയ്‌ന്റെ പാസ്, ക്ലോസ് റേഞ്ചില്‍ നിന്ന് ലക്ഷ്യം തെറ്റാതെ കാദിയോയുടെ ഷോട്ട്, സമനില ഗോള്‍, ഗാലറി പൊട്ടിത്തെറിച്ചു. ലീഡ് വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു, റിനോ ആന്റോ പകരക്കാരനായി കളത്തിലെത്തി, 85ാം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെത്തി, ഇടത് വിങില്‍ നിന്ന് ഹോസു നല്‍കിയ ഹൈബോള്‍ ഗോളിയുടെ കയ്യിലും ഡല്‍ഹി ഡിഫന്ററുടെ കാലിലും തട്ടി വിനീതിലേക്ക്, ഉഗ്രന്‍ ഷോട്ടിലൂടെ വിനീത് പന്ത് വലയിലെത്തിച്ചു, ആരവങ്ങള്‍ അടങ്ങും മുമ്പ് 89ാം മിനുറ്റില്‍ വീണ്ടും വിനീതിലൂടെ വിജയ ഗോളെത്തി, സ്വന്തം പകുതിയില്‍ നിന്ന് ജെര്‍മെയ്ന്‍ നല്‍കിയ പാസുമായി മുന്നേറിയ വിനീത് ബോക്‌സിന് പുറത്തേക്ക്് അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ച് തൊടുത്ത ലോങ് ഷോട്ട് കൃത്യം വലയില്‍ പതിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Published

on

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നസ്ലിന്‍, മമിത ബൈജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ക്യാമറ അജ്മല്‍ സാബു , എഡിറ്റിങ് ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രന്‍ ,കോസ്റ്റ്യൂം ഡിസൈന്‍സ് ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, ലിറിക്സ് സുഹൈല്‍ കോയ, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി ശ്രീജിത്ത് ഡാന്‍സിറ്റി.

Continue Reading

Film

‘ലിയോ’ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകള്‍ പുറത്ത്‌

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

on

തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പോടെ വന്ന ചിത്രമാണ് വിജയിയുടെ ലിയോ. പോസിറ്റീവ് അഭിപ്രായം വന്നാല്‍ കളക്ഷനില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ചിത്രത്തിന് പക്ഷേ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വീണില്ലെന്ന് മാത്രമല്ല, കളക്ഷന്‍ റെക്കോര്‍ഡുകള്‍ നിരവധി കടപുഴക്കുകയും ചെയ്തു.

തമിഴ്‌നാട് കഴിഞ്ഞാല്‍ ലിയോ ഏറ്റവുമധികം കളക്ഷന്‍ നേടിയ മാര്‍ക്കറ്റ് കേരളമായിരുന്നു. ഒരു തമിഴ് ചിത്രം കേരളത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ ഷെയര്‍ എത്രയെന്ന കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് 60 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്.

കേരളത്തിലെ ഫൈനല്‍ ഗ്രോസ് 60.05 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ നിന്നുള്ള ഷെയര്‍ 23.85 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. 600 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രമാണിത്. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറിയ ചിത്രം കോളിവുഡിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റുമാണ്. രജനികാന്തിന്റെ 2.0 ആണ് ആദ്യ സ്ഥാനത്ത്.

 

Continue Reading

Film

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും.

Published

on

ചിത്രം പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ഏറെ നാളത്തെ സസ്‌പെന്‍സ് അവസാനിപ്പിച്ച് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ചിത്രം അടുത്തവര്‍ഷം ഏപ്രില്‍ 10ന് റിലീസ് ചെയ്യും. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്.

‘ഓരോ ശ്വാസവും ഒരു യുദ്ധമാണ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.

മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിയുടെ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകത. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. അമല പോളും ശോഭ മോഹനുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്.

Continue Reading

Trending