X

കീഴ്‌കോടതികള്‍ക്ക് നട്ടെല്ലില്ലാതായി: ആളൂര്‍

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറിന് വധശിക്ഷ നല്‍കിയ സെഷന്‍സ് കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളുര്‍. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോവും. നട്ടെല്ലില്ലാത്ത കോടതികളാണ് കീഴ്‌കോടതികള്‍. വിധിയിലൂടെ ഇന്ത്യന്‍ ജനാധിപത്യവും ജുഡീഷ്യറിയും തകര്‍ന്നു പോയെന്നും അദ്ദേഹം ആരോപിച്ചു. താന്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ഈ കോടതി തള്ളുകയാണ് ചെയ്തത്. കോടതിയില്‍ താന്‍ വാദങ്ങളുടെ വിശദമായ നോട്ട് നല്‍കിയിരുന്നു. അതിലെ ഒരു ഭാഗം പോലും കോടതി പരിഗണിച്ചില്ല. പ്രതിഭാഗത്തിന്റെ വാദങ്ങളില്‍ ഒന്നു പോലും കോടതി വിധിയില്‍ കണക്കാക്കിയിട്ടില്ല. ഇതിനര്‍ഥം പ്രോസിക്യൂഷന്റെ മൗത്ത് പീസായി മാത്രം കോടതി പ്രവര്‍ത്തിച്ചുെവന്നാണ്. എല്ലാ സാഹചര്യങ്ങളും പ്രതിക്കെതിരാണെന്ന് പ്രതിയെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെയും പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഭയന്നാണ് കോടതി പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിധി ജനങ്ങള്‍ക്ക് അനൂകൂലമായിരിക്കാം, പക്ഷേ നീതി ദേവതയുടെ മുന്നില്‍ എല്ലാവരും തുല്യരാണ്. കേസില്‍ നിരപരാധിയെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇതാണ് വിചാരണ കോടതികളുടെ അവസ്ഥ. സൗമ്യ കേസില്‍ കീഴ്‌കോടതിയില്‍ നിന്നും മേല്‍കോടതിയില്‍ നിന്നുമുണ്ടായ വിധി കേരളം കണ്ടതാണ്. വധശിക്ഷ നല്‍കിയ കേസില്‍ മരണം എങ്ങനെ നടന്നുവെന്ന് തെളിക്കാന്‍ പോലും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മേല്‍ക്കോടതി വിധികള്‍ തീര്‍ബഹുമാനിക്കുന്നുവെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: