Connect with us

kerala

മുള്ളൻകൊല്ലി പഞ്ചായത്ത് ക്ഷേമകാര്യം ജിസ്‌റക്കും മുനീറിനും ‘വീട്ടുകാര്യം’

അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്‌റ

Published

on

സുൽത്താൻ ബത്തേരി: ആച്ചിക്കുളത്തെ വീട്ടിലേക്ക് ഇത്തവണയും ആ ഭാഗ്യമെത്തി. മകനിലൂടെ കഴിഞ്ഞ അഞ്ച് വർഷം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൈവന്ന വീ്ട്ടിലേക്ക് ഇത്തവണ മരുമകളിലൂടെയും ആച്ചിക്കുളത്തെ വീട്ടിലെത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത് മുസ്്‌ലിം ലീഗിലെ ജിസ്‌റ മുനീർ ആച്ചിക്കുളമാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണസമിതിയിൽ നിന്നും ഭർത്താവ് മുനീർ ഒഴിഞ്ഞപ്പോൾ ആകസ്മികമെന്നോണം അതേ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത് ഭാര്യ ജിസ്‌റ.

വാർഡ് 18 പട്ടാണിക്കൂപ്പിൽ നിന്നും വിജയിച്ചാണ് ജിസ്‌റ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ തലപ്പത്തെത്തിയത്. കഴിഞ്ഞ തവണ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ചത് ജിസ്‌റയുടെ ഭർത്താവ് മുനീർ ആച്ചിക്കുളമായിരുന്നു. പിന്നീട് മുനീർ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്ലാഘനീയമായ നിരവധി വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് മുനീർ പഞ്ചായത്തിന്റെ പടിയിറങ്ങിയത്. പിന്നീട് പതിനെട്ടാം വാർഡ് സ്ത്രീ സംവരണമായപ്പോൾ മുനീറിന്റെ ഭാര്യ ജിസ്‌റെ സ്ഥാനാർത്ഥിയായി നിർത്തുകയായിരുന്നു മുസ്്‌ലിം ലീഗ്. വാശിയേറിയ പോരാട്ടത്തിൽ ജിസ്‌റ മികച്ച വിജയം നേടുകയും ചെയ്തു. ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇനി ജിസ്‌റക്ക് കൂട്ടായും മാതൃകയായും മുനീറുമുണ്ടാവും.

ബി എസ് സി ബിരുദദാരിയായ ജിസ്‌റ, ബി എഡും പൂർത്തിയാക്കിയാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. പഠിക്കാൻ മിടുക്കിയായിരുന്ന ജിസ്‌റയുടെ മനസ് നിറയെ ഇപ്പോൾ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസനസ്വപ്‌നങ്ങളാണ്. ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആഗ്രഹങ്ങൾക്കൊത്ത് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജിസ്‌റ പറയുന്നു. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി ജിസ്‌റ വന്നതിൽ ഏറെ സന്തോഷമുണ്ടെന്നും, വികസനപ്രവർത്തനങ്ങളുടെ തുടർച്ച പുതിയ ഭരണസമിതിയിലൂടെയും ജിസ്‌റയിലൂടെ പ്രാവർത്തികമാവട്ടെയെന്നും മുനീറും ആശംസിക്കുന്നു.

ദ്വാരക സേക്രട്ട് ഹാർട്ട് സ്‌കൂൾ, മാനന്തവാടി മേരിമാതാ കോളജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോയിൽ ബി എഡ് സെന്റർ എന്നിവിടങ്ങളിലായിരുന്നു ജിസ്‌റയുടെ പഠനം. പുൽപ്പള്ളി സെന്റ്‌മേരീസ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയായ ഹിന, മൂന്ന് വയസുകാരിയായ നിഹ എന്നിവരാണ് ഈ പൊതുപ്രവർത്തക ദമ്പതികളുടെ മക്കൾ.

kerala

‘തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമം; അസഭ്യം പറയാന്‍ ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ’: ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു

Published

on

ഇടുക്കി: സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എംഎം മണി നടത്തിയത് തെറിയഭിഷേകമാണ്. ഇതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാനാവില്ല. തെറി പറഞ്ഞ് തെരഞ്ഞെടുപ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വിലയിരുത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റേത് ആ ശൈലിയല്ല. നാടന്‍ പ്രയോഗങ്ങള്‍ എന്ന പേരില്‍ മണി മോശം വാക്കുകള്‍ പറയുന്നു. അസഭ്യം പറയാന്‍ ലൈസന്‍സുള്ള പോലെയാണ് മണിയുടെ പരാമര്‍ശങ്ങള്‍. അത്തരത്തില്‍ മറുപടി പറയാന്‍ താനില്ല. സാംസ്‌കാരിക നായകന്മാരും മാധ്യമങ്ങളും എംഎം മണിക്ക് വിശുദ്ധ പരിവേഷം നല്‍കുകയാണ്.
നേരത്തെയും എംഎം മണി തനിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണ്. എംഎം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നത്. അന്ന് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

Continue Reading

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം

Published

on

ആലപ്പുഴ: പുറക്കാട് കടൽ തീരത്ത് 50 മീറ്റർ കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ന് ശേഷമാണ് സംഭവം. ആശങ്കപ്പെടാനില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം വ്യക്തമല്ല.

തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. ഇന്ന് പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ കഴിയാത്ത സാഹചര്യമാണ്. ചെളി അടിഞ്ഞതാണ് തിരിച്ചു വരവ് ദുഷ്കരമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാ​ഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്.

 

Continue Reading

Trending