Connect with us

kerala

കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണു മരിച്ചു

ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം

Published

on

കാസർകോട്: കാസർഗോഡ് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന നേതാവായിരുന്നു വിനോദ് കുമാർ . തൻ്റെ കലാലയ കാലഘട്ടം നെഹ്റു കോളജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പുല്ലൂർ – പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാർ ദേവസ്വം സ്റ്റാഫ്‌ യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. മൃതദേഹം മാവുങ്കാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊണ്ടോട്ടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17 കാരി മരിച്ചു

പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.

Published

on

മലപ്പുറം: കൊണ്ടോട്ടി നെടിയിരിക്കുന്നത് ചാരംകുത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 17 വയസുകാരി ഗീതിക മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശിയായ ഗോപിനാഥന്റെ മകളാണ് മരിച്ചത്.

ബൈക്കില്‍ കൂടെയുണ്ടായിരുന്ന കസിന്‍, മലപ്പുറം പൂക്കൊളത്തൂര്‍ സ്വദേശി മിഥുന്‍ നാഥ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

കോഴിക്കോട്പാലക്കാട് ദേശീയപാതയില്‍, പാലക്കാട് ദിശയില്‍ പോകുകയായിരുന്ന തമിഴ്നാട് രജിസ്‌ട്രേഷന്‍ ലറിയും, കോഴിക്കോട്ടേക്ക് യാത്രയായിരുന്ന ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സംഭവം നടന്നത് ഇന്നലെ രാത്രി 11:30ഓടെ ആണ്.

Continue Reading

kerala

നൂറ് രൂപ ചൊല്ലി തര്‍ക്കം; താമരശ്ശേരിയില്‍ യുവാവിന് കുത്തേറ്റു

നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.

Published

on

കോഴിക്കോട്: താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ സ്വദേശിയായ രമേശന് കത്തിക്കുത്തേറ്റ് പരിക്കേറ്റു. നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് വഴിമാറിയത്.

സംഭവം പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്. കൂടെ ജോലിചെയ്യുന്ന ബന്ധുവും അദ്ദേഹത്തിന്റെ മരുമകനുമാണ് കത്തിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രമേശന്റെ പരാതി.

തര്‍ക്കത്തിനിടെ രമേശന്റെ തലയ്ക്കും കൈമുട്ടിനും പരിക്കേല്‍ക്കുകയായിരുന്നു. ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading

kerala

അരൂര്‍തുറവൂര്‍ ഉയരപ്പാത ദുരന്തം: മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.

Published

on

ഹരിപ്പാട്: അരൂര്‍തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ ദാരുണ അപകടത്തില്‍ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിലെ സി.ആര്‍. രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.

ശനിയാഴ്ച രാവിലെ 11.30യ്ക്ക് രാജേഷിന്റെ വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയ്ക്ക് 25 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി. സഹായം കൈമാറുന്ന ചടങ്ങില്‍ ഉയരപ്പാത നിര്‍മാണക്കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സിബില്‍ ശ്രീധര്‍, ഗ്രാമപഞ്ചായത്ത് അംഗം റേച്ചല്‍ വര്‍ഗീസ്, സ്‌പെഷല്‍ തഹസില്‍ദാര്‍ ബിജി, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ കൊളഞ്ഞിക്കൊമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

രാജേഷിന്റെ പിതാവ് രാജപ്പന്‍, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക പുനരധിവാസത്തിനായുള്ള ആദ്യഘട്ട സഹായമായിട്ടാണ് കമ്പനി ഈ തുക നല്‍കിയത്.

Continue Reading

Trending