Connect with us

kerala

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും 5 കോടി രൂപ ചെലവിൽ മോടി പിടിപ്പിക്കുന്നു

Published

on

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയത്തിൻ്റെ ഭാഗമായി കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ വകയിരുത്തിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കിലോമീറ്റർ 1/700 മുതൽ ( ക്ലോക്ക് ടവർ ) 2/200 വരെ ( തെരുവത്ത് ) കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് ആവിഷ്കരിച്ചത്.

പ്രതീക്ഷയോടെ 2022 ജനുവരിയിൽ ഒരു കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചു. അതേവർഷം ജൂലൈയിൽ പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. പൂർത്തീകരിക്കുക പോയിട്ട് പ്രവൃത്തി തുടങ്ങുകപോലും ചെയ്തില്ല. കരാറുകാരനുമായി പലവട്ടം ചർച്ച നടത്തി. ഒഴിയാനല്ലാതെ പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് താൽപ്പര്യം തീരെ ഇല്ലായിരുന്നു.ആശിച്ച മനോഹരമായ ഒരു പദ്ധതി ഉപേക്ഷിക്കേണ്ടിവന്ന ആ ഘട്ടത്തിൽ ഉണ്ടായ നിരാശയും ദുഃഖവും വിവരിക്കാന്‍ വാക്കുകളില്ല. പത്താം ക്ലാസ്സിലായിരുന്നപ്പോൾ പ്രിയപ്പെട്ട ഒരധ്യാപകൻ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വാക്കുകൾ ഓർമ്മയിൽ കടന്ന് വന്നു. ” After black clouds there is a clear weather. Don’t be in despair if something is dark on your way “.

കാസർകോടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന വാശിക്ക് ആ പഴയ ഓട്ടോഗ്രാഫിലെ വാക്കുകൾ ശക്തികൂട്ടി. ഒരിക്കൽ ടെർമിനേറ്റ് ചെയ്യപ്പെട്ട പ്രവൃത്തിക്ക് വീണ്ടും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുക അങ്ങേയറ്റം പ്രയാസകരമാണെന്ന് അറിയാമായിരുന്നു. എങ്കിലും മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ജില്ലാ കളക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ഐ.എ.എസ്, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ. രാജ് മോഹൻ, കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ ശ്രീ ശിവപ്രകാശ് എന്നിവർ നൽകിയ കലവറയില്ലാത്ത സഹകരണത്തിന്റെയും കരുത്തിന്റെയും ഫലമായി ഈ പ്രവൃത്തി വീണ്ടും ടെണ്ടർ ചെയ്യാൻ സാധിച്ചു.

ഓരോ മാസാവസാനവും ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഞാൻ ഈ വിഷയം അവതരിപ്പിക്കുമ്പോൾ കളക്ടറെടുക്കാറുണ്ടായിരുന്ന ധീരമായ നിലപാട് അഭിനന്ദനീയമാണ്. ആദ്യവസാനം എന്നോടൊപ്പം നിന്ന് ഈ പദ്ധതി യാഥാർഥ്യമാകാൻ കളക്ടർ പ്രകടിപ്പിച്ച ആത്മാർത്ഥതയുടെയും സാങ്കേതികത്വം മാത്രം പറയാൻ എണീറ്റ് നിൽക്കുന്നവരെ നിശ്ശബ്ദരാക്കാൻ കാണിച്ച ചങ്കൂറ്റത്തിന്റെയും ഫലമായാണ് കാസർകോട് റെയിൽവേ സ്റ്റേഷനും പരിസരവും മിനുങ്ങാൻപോകുന്നത്.

സാങ്കേതികത്വം പറഞ്ഞു മുന്നിൽ വന്നവരെ നേരിടാനും എല്ലാ തടസ്സവാദങ്ങളെയും തട്ടിമാറ്റാനും ശ്രീ രാജ്മോഹൻ കാണിച്ച ആർജ്ജവം അത്ഭുതകരവും അനുപവുമാണ്. ജനങ്ങളോടാണ് തന്റെ പ്രതിബദ്ധത എന്ന് സംശയാതീതമായി തെളിയിച്ച ഗവർമെന്റ് അഡീഷണൽ സെക്രട്ടറി കൂടിയായ ശ്രീ രാജ്മോഹന് കാസർകോട്ടെ ജനങ്ങൾക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്. ഇന്നലെയാണ് ( 20-03-2023 ) ടെണ്ടർ ഓപ്പൺ ചെയ്തത്. സുബിൻ ആൻറണി എന്ന യുവ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരിക്കുകയാണ്. ജില്ലക്കാരന്‍ തന്നെ. കാസര്‍കോട് മണ്ഡലത്തിലുമാണ്. ഈ മാസം തന്നെ കരാറിൽ ഒപ്പിട്ട് മഴയ്ക്കു മുമ്പും മഴക്കാലത്തും ചെയ്യാൻ പറ്റുന്ന പ്രവൃത്തികളെല്ലാം പൂർത്തീകരിച്ച് മഴ കഴിഞ്ഞ ഉടൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം വാക്കു നൽകിയിട്ടുണ്ട്.

നൂറ് ശതമാനം പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും അവിശ്വസനീയമായ മാറ്റത്തിന് വിധേയമാകും. മരങ്ങൾക്ക് സംരക്ഷണഭിത്തി ഉണ്ടാകും. പ്രകൃതിഭംഗി നിലനിർത്തി കൊണ്ടുള്ള നിർമ്മാണമായിരിക്കും. റോഡിന്റെ ഇരുവശങ്ങളിലും ഇൻറർലോക്കും ഡ്രൈനേജും ഉണ്ടാകും. വിശാലമായ പാർക്കിംഗ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും KIOSK ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗമാണ് നിർവഹണം ഏറ്റെടുത്തിട്ടുള്ളത്. പുതുതായി ചാർജെടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ദേവസേനൻ പ്രവൃത്തി റീ ടെണ്ടർ ചെയ്യുന്ന കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി പ്രത്യേകം എടുത്തുപറയുന്നു.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending