Connect with us

kerala

50 വർഷമായി റൂട്ടും പേരും മാറാതെ ബസ് സർവീസ്; ഹൈക്കോടതി ഉത്തരവിൽ ഇനി ഓട്ടം നിർത്തുന്നു

Published

on

50 വർഷത്തിലധികമായി റൂട്ടും പേരും മാറാതെ സർവീസ് നടത്തുന്ന “സ്വപ്ന” ബസ് ഓർമയായി. 140 കിലോമീറ്റർ ദൂരപരിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഈ മാസം ഒന്നു മുതലാണ്, നിലമ്പൂർ – കോട്ടയ്ക്കൽ – തൃശൂർ റൂട്ടിലെ യാത്രക്കാർക്കു ഏറെ പ്രിയപ്പെട്ട ബസ് ഓട്ടം നിർത്തിവച്ചത്. രാവിലെ 5.30ന് തേൾപ്പാറയിൽ നിന്നു പുറപ്പെട്ട് 10ന് തൃശൂർ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെത്തുന്ന ബസ് 2.30ന് തൃശൂരിൽ നിന്നെടുത്താൽ വൈകിട്ട് ഏഴരയോടെ തേൾപ്പാറയിൽ തിരിച്ചെത്തുകയായിരുന്നു പതിവ്.

അഭിഭാഷകർ, അധ്യാപകർ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, ഭിന്നശേഷിക്കാർ തുടങ്ങി വിവിധ തുറകളിലെ ഒട്ടേറെ ആളുകൾ പതിവു യാത്രക്കാരായിരുന്നു. കുന്ദംകുളം, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ ചുമട്ടുതൊഴിലാളികൾ ബസിലെത്തുന്ന സാധന സാമഗ്രികളെ കാത്തുനിന്നു. ഗോപിനാഥ് മുതുകാടിന്റെ ബന്ധുക്കളാണ് ബസ് വാങ്ങിയത്.

ഓട്ടം തുടങ്ങിയതിൽ പിന്നെ മൂന്നാമത്തെ ഉടമയുടെ കൈവശമാണ് ഇപ്പോൾ ബസുള്ളത്. എല്ലാവരും മലപ്പുറം ജില്ലക്കാർ. ഉടമകൾ മാറിയിട്ടും പേര് മാറ്റിയില്ല. മാറി മാറി വന്ന ജീവനക്കാരും ഇതേ ജില്ലയിലുള്ളവർ. നിലവിൽ 5 ജീവനക്കാരുണ്ട്. പതിവുയാത്രക്കാരിൽ ആരെയെങ്കിലും കാണാതായാൽ ജീവനക്കാർ മറ്റുള്ളവരോട് കാര്യമന്വേഷിക്കും.

ജീവനക്കാർ അവധിയെടുത്താൽ തിരിച്ചുമുണ്ട് അന്വേഷണമെന്ന് 20 വർഷത്തോളം കണ്ടക്ടറായിരുന്ന സൈതലവി പൂക്കോട്ടുംപാടം. ദൂരപരിധിയുടെ പേരിൽ ബസ് സർവീസ് നിർത്തിവയ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒന്നര വർഷം മുൻപാണ് കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്. സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കും; വി.എസ് ജോയ്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും ജോയ് പറഞ്ഞു.

263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ എട്ടുമണിയോടെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമായേക്കും.

കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

Continue Reading

kerala

‘കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യും, വിജയം യുഡിഎഫിന്’; ആര്യാടന്‍ ഷൗക്കത്ത്

വോട്ടെണ്ണലിന് കുറഞ്ഞ സമയം മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ഉറച്ച വിശ്വാസത്തിലും പ്രതീക്ഷയിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണലിന് കുറഞ്ഞ സമയം മാത്രം ബാക്കി നില്‍ക്കെ ഒരു ആശങ്കയുമില്ലെന്ന് ഷൗക്കത്ത് വ്യക്തമാക്കി.

അതേസമയം നിലമ്പൂരില്‍ പത്ത് മാസത്തേക്ക് വേണ്ടി എംഎല്‍എയെ തെരഞ്ഞെടുക്കാനുള്ള ഒന്നായി ഈ തെരഞ്ഞെടുപ്പിനെ ആരും കാണുന്നില്ലെന്ന് ഷൗക്കത്ത് പറഞ്ഞു.

കേരളം ഉറ്റുനോക്കുന്ന ഒന്നാണ് ഈ തെരഞ്ഞെടുപ്പെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിലമ്പൂരുകാര്‍ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഷൗക്കത്ത് പറഞ്ഞു.

യുഡിഎഫിനാണ് വിജയമെന്ന് മറ്റുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും എന്നാലും ഏഴ് പഞ്ചായത്തിലും നഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍

ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും.

Published

on

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.10 മുതല്‍ ഇവിഎമ്മുകളും എണ്ണിതുടങ്ങും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വ്വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം നിലമ്പൂര്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം തെളിയും.

പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്.

ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. 19 റൗണ്ടായാണ് വോട്ടെണ്ണുക.

Continue Reading

Trending