Connect with us

crime

തിരൂരില്‍ യുവാവിന്റെ കൊലപാതകം: ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചത് പകയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

സംഘര്‍ഷത്തില്‍ പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്

Published

on

തിരൂര്‍ പടിഞ്ഞാറേക്കരയില്‍ യുവാവ് കൊല്ലപ്പെട്ടത് വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്. പടിഞ്ഞാറേക്കര കാട്ടിലപ്പള്ളി കൊമ്പന്‍തറയില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ സാലിഹ് (30) ആണു കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ പടിഞ്ഞാറേക്കര കുട്ട്യാലിക്കടവത്ത് ആഷിഖ് (30) അറസ്റ്റിലായിട്ടുണ്ട്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ റഷീദ്, നൗഷീദ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച സാലിഹും ചികിത്സയിലുള്ള റഷീദും നൗഷീദും ആഷിഖിന്റെ വളര്‍ത്തുപ്രാവിനെ നായയെ കൊണ്ട് കടിപ്പിച്ചിരുന്നു. മൂന്നു പേരും ചേര്‍ന്ന് പടിഞ്ഞാറേക്കരയിലുള്ള ആഷിഖിന്റെ കടയില്‍ കയറിയിരുന്ന് മദ്യപിച്ചു. ഇത് ചോദ്യം ചെയ്തതോടെ റഷീദിന്റെ നേതൃത്വത്തില്‍ മൂന്നുപേരും ചേര്‍ന്ന് ആഷിഖിനെ മര്‍ദിച്ചു. റഷീദ് താക്കോല്‍ ഉപയോഗിച്ച് ആഷിഖിന്റെ നെറ്റിയില്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയും നായയെ കെട്ടിയ ചങ്ങല ഉപയോഗിച്ച് അടിക്കുകയും ചെയ്തു.

പരിക്കേറ്റ ആഷിഖ് വീട്ടിലെത്തി. ഇതോടെ ആഷിഖിന്റെ പിതാവും സഹോദരന്മാരും ഇരുമ്പുവടിയുമായി റഷീദിന്റെ വീട്ടിലേക്കു തിരിച്ചു. എന്നാല്‍ റഷീദിനെ കാണാതിരുന്നതോടെ റോഡിലേക്കിറങ്ങി. ഈ സമയം കാറില്‍ വരികയായിരുന്നു 3 പേരെയും തടഞ്ഞു നിര്‍ത്തി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തു. അടിയേറ്റ സാലിഹ് ഓടുകയും മറ്റു 2 പേര്‍ നിലത്തുവീഴുകയും ചെയ്തു. നിലത്തു വീണവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. രാത്രി ഒന്നരയോടെ ആഷിഖും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഓടിരക്ഷപ്പെടുന്നതിനിടെ കാലിലെ മുറിവിലൂടെ രക്തം വാര്‍ന്ന് സാലിഹ് മരിക്കുകയായിരുന്നു. ആഷിഖിന്റെ പിതാവിനെയും സഹോദരനെയും കണ്ടെത്തിയിട്ടില്ല. സാലിഹും റഷീദും നൗഷീദും ലഹരി ഉപയോഗിക്കുന്നത് ആഷിഖ് രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രാവിനെ നായയെ വിട്ടു കടിപ്പിച്ചതും കടയില്‍ കയറി മദ്യപിച്ചതുമെന്നാണു നിഗമനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പാലക്കാട് വധശ്രമകേസിലെ പ്രതിയെ പൊലീസ് പിടിക്കൂടി

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി.

Published

on

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്.
കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയെയാണ് തൃത്താല പൊലീസ് പിടിക്കൂടിയത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.

ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സുല്‍ത്താനെ കണ്ടെത്താന്‍ പൊലീസ് അനേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ പൊലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു.

Continue Reading

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

Published

on

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.

ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.

Continue Reading

Trending