Connect with us

Culture

ഇവിടെ ഇരട്ട നീതിയല്ലാതെ മറ്റെന്താണ് മിസ്റ്റര്‍ പിണറായി?; കെ.എം ഷാജി

Published

on

ഇരട്ട നീതി തന്നെയാണ് ഇവിടെ നടക്കുന്നത്; അത് മുസ്ലിംകള്‍ക്കെതിരെയും, ഫാസിസ്റ്റുകളുടെ ശത്രുപക്ഷത്തുള്ളവരുടെയും നേരെ നിര്‍ബാധം തുടരുന്നുമുണ്ട്; പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്‌നം ആയി കാണാനും അങ്ങിനെ അതിനെ ചെറുതാക്കാനും ശ്രമിക്കുന്നത് അപകടകരവും ഫാസിസ്റ്റുകള്‍ക്കു വളം വെച്ച് കൊടുക്കലുമാണ്.

ഇന്ത്യയില്‍ ആകമാനം ഫാസിസ്റ്റു ശക്തികള്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരുടെ നാവ് അരിയാന്‍ ഭരണകൂടങ്ങളെ തങ്ങളുടെ മര്‍ദ്ദനോപാധികള്‍ ആക്കി മാറ്റി നിയമങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിന്റെ ചുവടു പിടിച്ചു തന്നെയാണ് ശ്രീ പിണറായിയുടെ പോലീസും മുന്നോട്ട് പോകുന്നത്. മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുന്ന വിഷയം ഒരു എംഎം അക്ബറിന്റെ മാത്രമല്ല. അതിനെ ഒരു മുസ്ലിം പ്രശ്‌നം മാത്രമായും അല്ല മുസ്ലിം ലീഗ് കാണുന്നതും.

യുഎപിഎ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തവും സുചിന്തിതവും ആണ്. ഞങ്ങളുടെ പ്രിയ അനുജന്‍ ഷുക്കൂറിനെ അരും കൊല ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളായിട്ടു പോലും മനോജ് വധക്കേസില്‍ ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അതിനെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. വ്യക്തിപരമായി അതിനെ പരസ്യമായി തന്നെ എതിര്‍ത്ത ആളാണ് ഈ ഞാനും.

ഏതു മുന്നണി അധികാരത്തില്‍ ഇരുന്നപ്പോഴും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത നാണം കെട്ടതും ഭീതിതവുമായ ഒരു പോലീസ് ഭരണം ആണ് ഇവിടെ നടക്കുന്നത്. ഒരു വേള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലും വെല്ലുന്ന സംഘി ദാസ്യവേല ചെയ്യുന്ന പോലീസ് ആയി കേരളത്തിലെ പോലീസ് മാറിയിരിക്കുന്നു. എംഎം അക്ബര്‍ ഇവിടെ അയാളുടെ മതം കൊണ്ടോ, ജാതി കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്, മറിച്ചു അയാള്‍ സംഘ് വിരുദ്ധന്‍ ആണ് എന്നതാണ്! ഗൗരിയും, മുണ്ടൂര്‍ രാവുണ്ണിയും, രജീഷും, കമലും, കമല്‍ സി ചവറയും, നദിയും ഒക്കെ ചേരുന്ന ഒരു കൂട്ടത്തിലെ ഒരു പേര് മാത്രമാണ് അക്ബറും.

കല്ബുര്ഗിയും, ടീസ്റ്റയും, സഞ്ജീവ് ഭട്ടും തുടങ്ങി നിരവധി പേരുകളുടെ തുടര്‍ച്ച മാത്രമാണ് ഇത്!! അഖ്‌ലാഖിന്റെയും, രോഹിത് വെമുലയുടെയും, നജീബിന്റേയും ഒക്കെ ജനുസ്സില്‍ ഉള്ളവര്‍ ആണ് ഇവര്‍!! അവര്‍ക്കു വേണ്ടി ഉള്ളതാണ് മുസ്ലിം ലീഗിന്റെ പോരാട്ടം!!

ഇവിടെ വേട്ടയാടപ്പെടുന്നത് ഫാസിസ്റ്റു രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആണ്; അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ ആണ്; ഇന്ത്യയുടെ ആത്മാവിനെ നിലനിര്‍ത്താന്‍ വേണ്ടി പോരാടുന്നവര്‍ ആണ്! അങ്ങിനെ വേട്ടയാടപ്പെടുന്നവരില്‍ മുസ്ലിംകള്‍ ഉണ്ട്, മറ്റു മതസ്ഥരുണ്ട്, മതമില്ലാത്തവരുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ പൊതുവായുള്ള ഒരു മതം ഫാസിസ്റ്റു വിരുദ്ധതയുടേത് ആണ്! ആ ‘മത’ത്തിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഉള്ള ഒരു മര്‍ദ്ദനോപാധി ആയി നമ്മുടെ പോലീസ് മാറുന്നു എന്നുള്ളത് അത്യന്തം ഗൗരവുള്ളതും സങ്കടകരവും ആയ കാഴ്ചയാണ്!!

കമലിന്റെ വീട്ടു മുറ്റത്ത് ദേശീയഗാനത്തെ അപമാനിച്ചവര്‍ വിലസുന്ന നാട്ടില്‍, ശശികല ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാട്ടില്‍, രജീഷ് സസ്‌പെന്ഷനില് ആകുന്നതും നദിയും മുണ്ടൂര്‍ രാവുണ്ണിയും ഒക്കെ ജയിലില്‍ ആകുന്നതും കാരാഗ്രഹത്തിന്റെ നിഴലില്‍ നിരപരാധികള്‍ കഴിയുന്നതും ഇരട്ട നീതി അല്ലാതെ വേറെ എന്താണ് മിസ്റ്റര്‍ പിണറായി?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending