Connect with us

Culture

ഇവിടെ ഇരട്ട നീതിയല്ലാതെ മറ്റെന്താണ് മിസ്റ്റര്‍ പിണറായി?; കെ.എം ഷാജി

Published

on

ഇരട്ട നീതി തന്നെയാണ് ഇവിടെ നടക്കുന്നത്; അത് മുസ്ലിംകള്‍ക്കെതിരെയും, ഫാസിസ്റ്റുകളുടെ ശത്രുപക്ഷത്തുള്ളവരുടെയും നേരെ നിര്‍ബാധം തുടരുന്നുമുണ്ട്; പക്ഷെ, അത് മുസ്ലിംകളുടെ മാത്രം പ്രശ്‌നം ആയി കാണാനും അങ്ങിനെ അതിനെ ചെറുതാക്കാനും ശ്രമിക്കുന്നത് അപകടകരവും ഫാസിസ്റ്റുകള്‍ക്കു വളം വെച്ച് കൊടുക്കലുമാണ്.

ഇന്ത്യയില്‍ ആകമാനം ഫാസിസ്റ്റു ശക്തികള്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരുടെ നാവ് അരിയാന്‍ ഭരണകൂടങ്ങളെ തങ്ങളുടെ മര്‍ദ്ദനോപാധികള്‍ ആക്കി മാറ്റി നിയമങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍ അതിന്റെ ചുവടു പിടിച്ചു തന്നെയാണ് ശ്രീ പിണറായിയുടെ പോലീസും മുന്നോട്ട് പോകുന്നത്. മുസ്ലിം ലീഗ് ഉയര്‍ത്തി പിടിക്കുന്ന വിഷയം ഒരു എംഎം അക്ബറിന്റെ മാത്രമല്ല. അതിനെ ഒരു മുസ്ലിം പ്രശ്‌നം മാത്രമായും അല്ല മുസ്ലിം ലീഗ് കാണുന്നതും.

യുഎപിഎ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗിന്റെ നിലപാട് സുവ്യക്തവും സുചിന്തിതവും ആണ്. ഞങ്ങളുടെ പ്രിയ അനുജന്‍ ഷുക്കൂറിനെ അരും കൊല ചെയ്ത കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആളായിട്ടു പോലും മനോജ് വധക്കേസില്‍ ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അതിനെതിരെ നിലപാട് എടുത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. വ്യക്തിപരമായി അതിനെ പരസ്യമായി തന്നെ എതിര്‍ത്ത ആളാണ് ഈ ഞാനും.

ഏതു മുന്നണി അധികാരത്തില്‍ ഇരുന്നപ്പോഴും കേരളത്തില്‍ സംഭവിച്ചിട്ടില്ലാത്ത നാണം കെട്ടതും ഭീതിതവുമായ ഒരു പോലീസ് ഭരണം ആണ് ഇവിടെ നടക്കുന്നത്. ഒരു വേള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലും വെല്ലുന്ന സംഘി ദാസ്യവേല ചെയ്യുന്ന പോലീസ് ആയി കേരളത്തിലെ പോലീസ് മാറിയിരിക്കുന്നു. എംഎം അക്ബര്‍ ഇവിടെ അയാളുടെ മതം കൊണ്ടോ, ജാതി കൊണ്ടോ വിശ്വാസം കൊണ്ടോ അല്ല അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്, മറിച്ചു അയാള്‍ സംഘ് വിരുദ്ധന്‍ ആണ് എന്നതാണ്! ഗൗരിയും, മുണ്ടൂര്‍ രാവുണ്ണിയും, രജീഷും, കമലും, കമല്‍ സി ചവറയും, നദിയും ഒക്കെ ചേരുന്ന ഒരു കൂട്ടത്തിലെ ഒരു പേര് മാത്രമാണ് അക്ബറും.

കല്ബുര്ഗിയും, ടീസ്റ്റയും, സഞ്ജീവ് ഭട്ടും തുടങ്ങി നിരവധി പേരുകളുടെ തുടര്‍ച്ച മാത്രമാണ് ഇത്!! അഖ്‌ലാഖിന്റെയും, രോഹിത് വെമുലയുടെയും, നജീബിന്റേയും ഒക്കെ ജനുസ്സില്‍ ഉള്ളവര്‍ ആണ് ഇവര്‍!! അവര്‍ക്കു വേണ്ടി ഉള്ളതാണ് മുസ്ലിം ലീഗിന്റെ പോരാട്ടം!!

ഇവിടെ വേട്ടയാടപ്പെടുന്നത് ഫാസിസ്റ്റു രാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആണ്; അവര്‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിക്കുന്നവര്‍ ആണ്; ഇന്ത്യയുടെ ആത്മാവിനെ നിലനിര്‍ത്താന്‍ വേണ്ടി പോരാടുന്നവര്‍ ആണ്! അങ്ങിനെ വേട്ടയാടപ്പെടുന്നവരില്‍ മുസ്ലിംകള്‍ ഉണ്ട്, മറ്റു മതസ്ഥരുണ്ട്, മതമില്ലാത്തവരുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ പൊതുവായുള്ള ഒരു മതം ഫാസിസ്റ്റു വിരുദ്ധതയുടേത് ആണ്! ആ ‘മത’ത്തിലുള്ളവരെ അടിച്ചമര്‍ത്താന്‍ ഉള്ള ഒരു മര്‍ദ്ദനോപാധി ആയി നമ്മുടെ പോലീസ് മാറുന്നു എന്നുള്ളത് അത്യന്തം ഗൗരവുള്ളതും സങ്കടകരവും ആയ കാഴ്ചയാണ്!!

കമലിന്റെ വീട്ടു മുറ്റത്ത് ദേശീയഗാനത്തെ അപമാനിച്ചവര്‍ വിലസുന്ന നാട്ടില്‍, ശശികല ഇപ്പോഴും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാട്ടില്‍, രജീഷ് സസ്‌പെന്ഷനില് ആകുന്നതും നദിയും മുണ്ടൂര്‍ രാവുണ്ണിയും ഒക്കെ ജയിലില്‍ ആകുന്നതും കാരാഗ്രഹത്തിന്റെ നിഴലില്‍ നിരപരാധികള്‍ കഴിയുന്നതും ഇരട്ട നീതി അല്ലാതെ വേറെ എന്താണ് മിസ്റ്റര്‍ പിണറായി?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

Published

on

പ്ലാസ്റ്റിക് ഉപയോഗം വീണ്ടും പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുള്ള വിവാദകരമായ പ്രഖ്യാപനവുമായി  അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. പേപ്പർ സ്ട്രോകൾ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം എടുത്ത തീരുമാനം പരിഹാസ്യകരമാണെന്ന് ട്രംപ് ആരോപിച്ചു.

“പ്ലാസ്റ്റിക്കിലേക്ക് തിരിച്ചുപോകൂ” എന്ന മുദ്രാവാക്യത്തോടെ പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നടപടി താൻ അടുത്തിടപാടുകളിലൂടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ട്രംപ് വ്യക്തമാക്കി.

2020ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനിടെ പ്രഖ്യാപിച്ച നിലപാടുകൾ തന്‍റെ രണ്ടാം വരവില്‍ നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ലോകമാകെ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാൻ വിവിധ രാജ്യങ്ങൾ നടപടികൾ സ്വീകരിക്കുമ്പോഴും ട്രംപ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ , വീണ്ടും പ്രചോദിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഭക്ഷ്യവ്യാപാര മേഖലയിലെയും വിതരണ ശൃംഖലകളിലെയും പ്ലാസ്റ്റിക് സ്ട്രോകൾ പതിയെ ഒഴിവാക്കാനായിരുന്നു ബൈഡൻ സർക്കാരിന്‍റെ പദ്ധതി. എന്നാല്‍, ഇത് റദ്ദാക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ട്രംപ് അറിയിച്ചു.

പേപ്പർ സ്ട്രോകളുടെ പ്രചാരണം “അസഹ്യമായ ഒരു തെറ്റിദ്ധാരണ” ആണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെയും വേദികളിലൂടെയും കടുത്ത ഭാഷയിൽ വിമർശിച്ചു. 2020 തെരഞ്ഞെടുപ്പിനിടെ ട്രംപിന്‍റെ പ്രചാരണ സംഘത്തിന് ബ്രാൻഡഡ് പ്ലാസ്റ്റിക് സ്ട്രോകൾ വിതരണം ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. അധികാരമേറ്റ ഉടൻ തന്നെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്‍മാറിയതിന്‍റെ തുടർച്ചയാണിതെന്നവകാശവാദവുമുണ്ട്.

ട്രംപിന്‍റെ പുതിയ പ്രഖ്യാപനത്തെ വിമർശിച്ച് നിരവധി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, പരിസ്ഥിതി വിഷയങ്ങളിൽ മുൻപ് തന്നെ ട്രംപിനെ പിന്തുണച്ച ഇലോൺ മസ്ക്, ഈ നിലപാടിനെയും അനുകൂലിച്ചിരിക്കുകയാണ്.

Continue Reading

crime

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്; ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്‌

രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്. 

Published

on

ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്‍റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിൽ ജൂനിയർ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂര മർദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടർന്ന് ഗുരുതര പരിക്കേറ്റത്.

വിദ്യാർഥികളുടെ സംഘം ചേർന്നുള്ള ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകള്‍ പൊട്ടി. താക്കോൽ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടർന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്.

ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

GULF

കെ.എം.സി.സി കൾച്ചറൽ ഫെസ്റ്റ് നാളെ

Published

on

കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് നടത്തുന്ന കൾച്ചറൽ ഫെസ്റ്റ് 2 കെ 25ന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി ഹാരിസ് ബിസ്മിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. അറബിക് കാലിഗ്രഫി, ക്ലേ മോൾഡലിങ്, സ്റ്റോൺ പെയിന്‍റിങ്, ഹെന്ന ഡിസൈൻ എന്നീ മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഷാജി കൈപ്പമംഗലം നേതൃത്വം നൽകുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോർജിയ വിനോദയാത്ര പാക്കേജാണ് സമ്മാനം. കൾച്ചറൽ ഫെസ്റ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.

ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് ചാമക്കാലക്കും ദുബൈ കെ.എം.സി.സി കൈപ്പമംഗലം വനിത വിങ്ങിനും ആദരം സൈനുദ്ദീൻ ഹോട്ട്പാക്ക് സമ്മാനിക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസ്നി, തൃശൂർ ജില്ല വൈസ് പ്രസിഡന്‍റ് ബഷീർ പെരിഞ്ഞനം, സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്, കയ്പമംഗലം കെ.എം.സി.സി മണ്ഡലം പ്രസിഡന്‍റ് ഷറഫുദ്ദീൻ ചാമക്കാല, ട്രഷറർ ജലീൽ, കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് വൈസ് പ്രസിഡന്‍റ് നിസ നൗഷാദ്, മണ്ഡലം സെക്രട്ടറി സാജിത കബീർ, വൈസ് പ്രസിഡന്‍റുമാരായ ഹഫ്സത്ത് ബഷീർ, റഹ്മത്ത് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.

Continue Reading

Trending