Connect with us

kerala

സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

Published

on

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി.പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട് . സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നു.

സർക്കാരിന്റെതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ -റെയിൽ പോലുള്ള കമ്മീഷൻ പദ്ധതികളും കെ- ഫോൺ , എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തി കാട്ടാനുള്ള വികസന നേട്ടം.
ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട കർഷകന്റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അദ്ദേഹം പറഞ്ഞു

അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് ക്രൈംനിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി. പലപ്പോഴും പോലീസിന് കാഴ്ചക്കാരന്റെ റോൾ മാത്രം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി പറയാൻ കഴിയാതെ എത്ര നാൾ സർക്കാരും സിപിഎം നേതൃത്വവും ഒളിച്ചോടും. സർക്കാരിന്റെ കൂട്ടത്തരവാദിത്വം പോലും നഷ്ടപ്പെട്ടു. ഇടതു മുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും അവർക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചു തൂങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുയെന്നും സുധാകരൻ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം

കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട് ഒമ്പതാംക്ലാസുകാരന് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അടിവാരം കളക്കുന്നുമ്മല്‍ അജില്‍ ഷാനാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയില്‍ അജില്‍ഷാന്റെ സുഹൃത്തുക്കളും മറ്റൊരു സംഘവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഈ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ആക്രമം നടന്ന് രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് താമരശ്ശേരി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Continue Reading

kerala

കാക്കനാട് ജില്ലാ ജയിലില്‍ ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്; പിന്നാലെ റീല്‍സ് ചിത്രീകരണം; അന്വേഷണം ആരംഭിച്ചു

ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്

Published

on

കൊച്ചി കാക്കനാട് ജില്ലാ ജയിലില്‍ വെല്‍ഫയര്‍ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാക്കള്‍ക്ക് വിരുന്ന്. മൂന്ന് ഗുണ്ടാ നേതാക്കള്‍ക്കാണ് വിരുന്ന് ഒരുക്കിയത്. വിരുന്നിനെത്തിയ ഇവര്‍ ജയിലില്‍ വെച്ച് റീല്‍സും ചിത്രീകരിച്ചു. മെയ് മാസം 31നായിരുന്നു വിരുന്നും റീല്‍സ് ചിത്രീകരണവും. സംഭവത്തില്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

Continue Reading

kerala

ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റു; ഷൊര്‍ണൂരില്‍ യുവാവ് പിടിയില്‍

ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്.

Published

on

പാലക്കാട് ഷൊര്‍ണൂരില്‍ ചാരിറ്റിയുടെ പേരില്‍ ബിരിയാണി വാങ്ങി മറിച്ച് വിറ്റ യുവാവ് പിടിയില്‍. ഷൊര്‍ണൂരിലെ ഹോട്ടലുടമ നല്‍കിയ പരാതിയില്‍ തൃത്താല കറുകപുത്തൂര്‍ സ്വദേശി ഷെഹീര്‍ കരീമാണ് പിടിയിലായത്. 350 ബിരിയാണി വാങ്ങി പണം നല്‍കാതെ മുങ്ങിയെന്നാണ് പരാതി. ബിരിയാണി കൂടുതല്‍ വിലക്ക് മറിച്ച് വില്‍ക്കുന്നത് ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഷെഹീര്‍ പിടിയിലായത്.

ഇയാള്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തിവരികയാണെന്നാണ് വിവരം. ചാരിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഹോട്ടലില്‍ നിന്ന് കുറഞ്ഞവിലക്ക് ബിരിയാണി വാങ്ങി കൂടുതല്‍ വിലക്ക് മറ്റൊരിടത്ത് കൊണ്ടുപോയി വില്‍ക്കും. 140 രൂപക്ക് ബിരിയാണി വാങ്ങി 250 രൂപക്കാണ് പലപ്പോഴും ഷഹീര്‍ മറിച്ചു വിറ്റിരുന്നതെന്നും പൊലീസ് പറയുന്നു. ചെറിയ തുകമാത്രമാണ് ഷെഹീര്‍ ചാരിറ്റിക്ക് നല്‍കുന്നത്. ബാക്കി തുക സ്വന്തം പോക്കറ്റിലാക്കുകയും ചെയ്യുമെന്ന് പൊലീസ് പറയുന്നു. ഷെഹീര്‍ പിടിലായതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending