Connect with us

kerala

തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ തുടര്‍ഭരണം ഇനിയും ബാക്കി !

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്.

Published

on

കെ.പി ജലീല്‍

ഒരു വടക്കന്‍ വീരഗാഥയിലെ സിനിമാ ഡയലോഗ് പോലെ തിരിച്ചടികള്‍ തുടരെത്തുടരെ ഏറ്റുവാങ്ങുകയാണ് തുടര്‍ഭരണം. തുടര്‍ഭരണം എന്നാല്‍ തുടര്‍തിരിച്ചടികളെന്ന് വ്യാഖ്യാനിക്കേണ്ട അവസ്ഥ. ഗവര്‍ണര്‍ക്കെതിരെ കൊമ്പുകോര്‍ത്ത സി.പി.എം മുന്നണി ഭരണമാണ് കോടതിയില്‍ നിന്ന് കോടതിയിലേക്കും ജനങ്ങളില്‍നിന്ന്‌ന ജനങ്ങളിലേക്കും തിരിച്ചടികളുടെ പരമ്പരം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

ഇന്നും കിട്ടി മറ്റൊരു തിരിച്ചടി. അത് സാങ്കേതികസര്‍വകലാശാലാ വി.സി നിയമനത്തെച്ചൊല്ലിയാണെന്ന ്മാത്രം. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ ചട്ടം മറികടന്ന് നിയമിച്ചത് റദ്ദാക്കിയ ഗവര്‍ണറുടെ നടപടിയാണ് സത്യത്തില്‍ കേരളഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. കോടതി വിധിയെതുടര്‍ന്ന് രാജിവെക്കേണ്ടിവന്ന കെ.ടി.യു വിസി യുടെ സ്ഥാനത്ത് ചാന്‍സലര്‍ അധികാരം ഉപയോഗിച്ച് ഏതാനും ആഴ്ച മുമ്പാണ ്ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാങ്കേതികവകുപ്പിലെ സീനിയര്ഡ ജോ. ഡയറക്ടറായ സിസ തോമസിനെ നിയോഗിച്ചത്.എന്നാലത് തങ്ങളുടെ അധികാരത്തിനേറ്റ അടിയാണെന്ന ്പറഞ്ഞ് കോടതിയെ സമീപിക്കുകയായിരുന്നു സര്‍ക്കാര്‍. അതാണ് കോടതി സുല്ലിട്ടിരിക്കുന്നത്. സിസ തോമസിന്റെ നിയമനം നിയപരമാണെന്നും യോഗ്യത അനുസരിച്ചാണെന്നും കോടതി പറയുമ്പോള്‍ അതിനെതിരെ ഹാലിളക്കിയ സര്‍ക്കാരും മന്ത്രിയുമാണ ്‌വെട്ടിലായിരിക്കുന്നത്.

ഗവര്‍ണറുടെ നടപടി ശരിയാണെന്നാണ് ഇതിനര്‍ത്ഥം. ഹര്‍ജി അത്യപൂര്‍വമാണെന്നും കോടതി പറയുമ്പോള്‍ ഇനിയുള്ള വി.സിമാരുടെ കാര്യത്തിലിന് സര്‍ക്കാരിന് നിയമത്തിന്റെ പിന്‍ബലം ലഭിക്കില്ലെന്നര്‍ത്ഥം. ഏതാനും ദിവസം മുമ്പാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസറായി നിയമിക്കാന്‍ നോക്കിയ നടപടിയെ ഹൈക്കോടതി തടയിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെയാണ് സെലക്ഷന്‍ നടപടിക്രമം തെറ്റിച്ച് നിയമിക്കാന്‍ ശ്രമിച്ചത്. രണ്ടാമത്തെ റാങ്കുകാരന്‍ കോടതിയെ സമീപിച്ചതോടെയാണ ്‌സര്‍ക്കാരിന്‍രെ ബന്ധുനിയമനം പൊളിഞ്ഞത്. ഇതോടെ തുടര്‍ച്ചയായി തിരിച്ചടി ഏറ്റുവാങ്ങുന്ന സര്‍ക്കാരെന്ന ദുര്‍ഖ്യാതിക്ക് പിണറായി സര്‍ക്കാര്‍ ഇരയായിരിക്കുകയാണ്.

കെ.റെയില്‍ പദ്ധതിക്കായി ഇരുന്നൂറിലധികം റവന്യൂജീവനക്കാരെ നിയോഗിച്ചത് ഇന്നലെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതിനുപുറമെ നിരവധി തീരുമാനങ്ങളില്‍നിന്ന് പിറകോട്ടുപോകേണ്ടിയും വന്നു. സര്‍വകലാശാലകള്‍ സ്വയംഭരണസ്ഥാപനങ്ങളാണെന്നും സര്‍ക്കാര്‍ തസ്തികകള്‍ പൊതുജനങ്ങള്‍ക്കെല്ലാവര്‍ക്കുമാണെന്നുമുള്ള രീതിയെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ നോക്കിയത്.അതിനുള്ള ജനാധിപത്യപരമായ മറുപടികൂടിയാണ് ഇന്നത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിധി.

kerala

‘ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്’: ആര്യാടൻ ഷൗക്കത്ത്

Published

on

പി.വി അന്‍വര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാന്‍ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.

പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.

സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാണ്
നിലമ്പൂര്‍ നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

Published

on

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

അതേസമയം ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്നവരാണ് ഇവ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഇവര്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.

അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

kerala

രണ്ടു വിദേശ വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി

Published

on

കേരളം സന്ദര്‍ശിക്കാനെത്തിയ യമന്‍ സംഘത്തിലെ രണ്ടു വിദ്യാര്‍ത്ഥികളെ കടലില്‍ കാണാതായി. ഒമ്പതു പേരടങ്ങുന്ന സംഘമാണ് കേരളം സന്ദര്‍ശിക്കാനായി എത്തിയത്. ജുബ്രാന്‍, അബ്ദുല്‍ സലാം എന്നിവരെയാണ് കടലില്‍ കാണാതായത്.

ഞാറക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഭാഷാപരമായ തടസ്സങ്ങള്‍ മൂലം ഇവര്‍ക്ക് മനസ്സിലായിരുന്നില്ല. വിവരമറിഞ്ഞ് കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. സ്ഥിരം അപകടമേഖലയിലാണ് ഇവരെ കാണാതായത്.

Continue Reading

Trending