Connect with us

Culture

നിലപാട് കടുപ്പിച്ച് ആര്‍.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു

Published

on

കോഴിക്കോട്: ആര്‍.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്‍ ആര്‍.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്‍ കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വം. ആര്‍.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്‍ ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല.

കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പ്രഥമ പരിഗണനയില്‍ ഉണ്ടായിരുന്നത്. വി. മുരളീധരന്‍ പക്ഷമാണ് സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനുവേണ്ടി കരുക്കള്‍ നീക്കിയിരുന്നു. രമേശന് പകരം ഇതേ ഗ്രൂപ്പിലെ എ.എന്‍ രാധാകൃഷ്ണന്റെ പേരും ചര്‍ച്ചയായിരുന്നു.

സുരേന്ദ്രന്റെ കാര്യത്തില്‍ ആര്‍.എസ്.എസിന് വലിയ താല്‍പര്യമില്ലെന്നാണ് സൂചന. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം തേടി സ്ഥാനമോഹികള്‍ ഓടുന്നുണ്ടെങ്കിലും നേതൃത്വം മനസ്സ് തുറക്കുന്നില്ല. സംസ്ഥാന ഘടകത്തെ അറിയിക്കാതെയാണ് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ പദവിയിലേക്ക് മാറ്റിയത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തെയും ആര്‍.എസ്.എസിനെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് ദേശീയ നേതൃത്വത്തിന് തലവേദനയായതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസുകാരനായ കുമ്മനത്തെ പ്രസിഡണ്ടാക്കി പ്രശ്‌നപരിഹാരത്തിന് തുനിഞ്ഞത്. ആര്‍.എസ്.എസിന്റെ ശക്തമായ സമ്മര്‍ദം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ സംഘടനയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കുമ്മനത്തിനായില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.

കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിന്റെ റിപ്പോര്‍ട്ടാണ് കുമ്മനത്തിന് തിരിച്ചടിയായത്. സന്തോഷിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന്്് ആര്‍.എസ്.എസ് വാദിക്കുന്നുണ്ട്്്. തങ്ങളെ വിവരം അറിയിച്ചില്ല എന്നതാണ് ആര്‍.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കുമ്മനത്തെപ്പോലെ കറകളഞ്ഞ ആര്‍എസ്എസുകാരനെ നീക്കിയത് നീതീകരിക്കാനാകില്ലെന്ന നിലപാടില്‍ ആര്‍.എസ്.എസ് ഉറച്ചുനില്‍ക്കുകയാണ്. ദേശീയതലത്തില്‍ നിന്ന് ആരെയെങ്കിലും കൊണ്ടുവരുന്നതില്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. ഇവിടെ സമവായം ഉണ്ടാക്കാന്‍ സാധിച്ചിട്ടുമില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ് കെ. സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അത് അംഗീകരിക്കാനിടയില്ല.

ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരുമാസമാകാറായി. പ്രസിഡണ്ടിന്റെ ചുമതല ആരെയും ഏല്‍പ്പിച്ചിട്ടുമില്ല. അതിനാല്‍ സംസ്ഥാന സമിതി യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയുന്നില്ല. നേതാക്കള്‍ പലതട്ടിലായതോടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്‍ത്തനവും നിലച്ചമട്ടാണ്. ജുലൈ ആദ്യം കേരളത്തിലെത്തുന്ന അമിത്ഷാ ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെയുള്ള നേതാക്കളും എത്തുന്നുണ്ട്്്. ലോക്്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകള്‍ തുടങ്ങുന്ന വേളയില്‍ പാര്‍്ട്ടിക്ക് നാഥനില്ലാതാവുന്നത് ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

Published

on

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.

കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.

മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.

Continue Reading

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Trending