Connect with us

kerala

ജോഷിമഠ് നല്‍കുന്ന പാഠം- എഡിറ്റോറിയല്‍

ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

Published

on

ഏതുനിമിഷവും തങ്ങളുടെമേല്‍ വന്‍ ദുരന്തം വന്ന് പതിക്കാമെന്ന ഭീതിയിലാണ് ജോഷിമഠിലെ ജനങ്ങള്‍. വീടുകളും കെട്ടിടങ്ങളും ഇടിഞ്ഞുതാഴുകയാണ്. കൂറ്റന്‍ കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ രൂപപ്പെടുന്നു. കെട്ടിടങ്ങളുടെ അടിത്തറയിലും ചുമരുകളില്‍നിന്നും പുറത്തേക്ക് ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നു. മരണത്തെ മുന്നില്‍കണ്ടാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഇവിടത്തെ താമസക്കാരായ പാവങ്ങളാണ് മാസങ്ങളായി കൊടിയ ദുരന്തം അനുഭവിക്കുന്നത്. തണുപ്പിന്റെ കാഠിന്യം കൂടിയതോടെ ദുരന്തങ്ങളുടെ വ്യാപ്തിയും കൂടിയിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും ഭൂകമ്പ സാധ്യതയേറിയ സ്ഥലങ്ങളിലൊന്നാണ് ഇവിടം. അതിതീവ്ര മേഖലയായ ‘സോണ്‍ 5’ലാണ് ജോഷിമഠിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നും ജോഷിമഠില്‍ സ്ഥിതിചെയ്യുന്നുണ്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ്. 6150 അടി (1875 മീറ്റര്‍) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവയുടെ കവാടമാണ്. ജോഷിമഠിലെ പ്രതിസന്ധി നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കാന്‍ കേന്ദ്ര ഏജന്‍സികളും വിദഗ്ധരും ഉത്തരാഖണ്ഡിനെ സഹായിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ആദ്യം രണ്ട് വാര്‍ഡുകളില്‍ മാത്രം കണ്ടുതുടങ്ങിയ പ്രശ്‌നങ്ങള്‍ അധികം വൈകാതെ പത്തിലേറെ വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുരിതബാധിത മേഖലകള്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ച ശേഷമാണ് ഗുരുതര സാഹചര്യത്തില്‍ കഴിയുന്ന അറുനൂറിലേറെ കുടുംബങ്ങളെ ഉടന്‍ മാറ്റി പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമി നിര്‍ദ്ദേശം നല്‍കിയത്.

വിചിത്ര പ്രതിഭാസത്തെ കുറിച്ച് പഠിക്കാന്‍ ആറംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഈ സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് കൈമാറും. ജോഷിമഠ് മുങ്ങുന്നതിന്റെ ഏറ്റവും വലിയ കാരണം പട്ടണത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ജോഷിമഠിലെ മണ്ണിന് ഉയര്‍ന്ന തോതിലുള്ള നിര്‍മാണത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. വന്‍തോതിലുള്ള നിര്‍മാണം, ജലവൈദ്യുത പദ്ധതികള്‍, ദേശീയ പാതയുടെ വീതി കൂട്ടല്‍ എന്നിവ കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ചരിവുകളെ വളരെ അസ്ഥിരമാക്കി. വിഷ്ണുപ്രയാഗില്‍ നിന്ന് ഒഴുകുന്ന അരുവികള്‍ മൂലമുള്ള മണ്ണൊലിപ്പും പ്രകൃതിദത്തമായ അരുവികളിലൂടെ ഒഴുകുന്നതും മറ്റ് കാരണങ്ങളാണ്.

ആസൂത്രണമില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ജോഷിമഠ് നല്‍കുന്നത്. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള വന്‍കിട പദ്ധതികള്‍ ക്കാണ് ഇവിടെ വന്‍തോതില്‍ അനുമതി നല്‍കിയത്. കാലാവസ്ഥാവ്യതിയാനവും നിരന്തരമുള്ള അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ജോഷിമഠില്‍നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള സ്ഥലത്ത് എന്‍.ടി.പി.സിയുടെ ഹൈഡല്‍ പ്രൊജക്ടിന്റെ നിര്‍മാണം നടക്കുന്നുണ്ട്. ടണല്‍ നിര്‍മിക്കുന്നതിനായി ഇവിടെ വ്യാപകമായി പാറപൊട്ടിക്കുന്നുണ്ട്. ഇത് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നതെന്നും ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നുമാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോജക്ടിനെതിരെ പ്രദേശവാസികള്‍ സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍സിംഗ് ധാമിക്ക് മൂന്നുതവണയാണ് കത്തയച്ചത്. പക്ഷേ, ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ പ്രോജക്ട് നിര്‍മാണവുമായി ജോഷിമഠിലെ പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് ബന്ധമില്ലെന്ന വിശദീകരണമാണ് എന്‍.ടി.പി.സി നല്‍കുന്നത്.

താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും പുതിയ വേരിയബിളുകളും മാറുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളും ഉള്‍ക്കൊള്ളാനുള്ള നഗരത്തിന്റെ ആസൂത്രണം പുനര്‍വിചിന്തനം ചെയ്യുകയും ചെയ്യുക എന്നതാണ് അടിയന്തിര ആവശ്യം. പഠിക്കേണ്ടതും പുനര്‍വികസിപ്പിച്ചെടുക്കേണ്ടതുമായ ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് ഡ്രെയിനേജ് ആസൂത്രണം. കൂടുതല്‍ മാലിന്യങ്ങള്‍ മണ്ണിലേക്ക് ഒഴുകുകയും ഉള്ളില്‍നിന്ന് അയഞ്ഞുപോകുകയും ചെയ്യുന്നതിനാല്‍ മോശം ഡ്രെയിനേജും മലിനജല പരിപാലനവും നഗരത്തെ ദുരിതത്തിലാക്കുന്നു. ഇത് പരിശോധിച്ച് ഡ്രെയിനേജ് സംവിധാനത്തിന് പുതിയ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണം. മണ്ണിന്റെ ശേഷി നിലനിര്‍ത്താന്‍ പ്രദേശത്ത്, പ്രത്യേകിച്ച് ദുര്‍ബലമായ സ്ഥലങ്ങളില്‍ വീണ്ടും കൃഷി ചെയ്യാനും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതും മുഖവിലക്കെടുക്കേണ്ടതാണ്. പ്രദേശവാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാവണം ഓരോ പ്രദേശത്തും നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെന്നാണ് ജോഷിമഠ് പറയുന്നത്. അധികാരികള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിച്ചാലുള്ള അപകടം ഇതൊക്കെതന്നെയാണ്. ഈ പാഠം എല്ലാവര്‍ക്കുമുള്ളതാണ്. പ്രദേശത്തിന്റെ ഭൂമിശാസ്ത്ര കിടപ്പനുസരിച്ച് വേണം തീരുമാനങ്ങളെടുക്കേണ്ടത്. കേരളത്തിലെ കെ റെയിലിന്റെ കാര്യവും ഇതുപോലെയൊക്കെയാവും. ഭൂമിശാസ്ത്രപരമായി കേരളത്തിന് യോജിച്ച പദ്ധതിയാണോ എന്ന് ഒന്നുകൂടി ചിന്തിക്കുന്നത് നല്ലതാണ്.

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

kerala

തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്

Published

on

തിരുവമ്പാടി: തിരുവമ്പാടിയില്‍ ബിജെപി പ്രവർത്തകന്‍റെ വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ തിരുവമ്പാടി പൊന്നാങ്കയം സ്വദേശി കാനാട്ട് രഘുലാലിനെതിരെയാണ് കേസ്. തിരുവമ്പാടി പൊലീസാണ് കേസെടുത്തത്. തെരഞ്ഞെടുപ്പിന് തലേ ദിവസമാണ് ഇയാളുടെ വീട്ടിൽ നിന്നും വലിയ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയത്.

വയനാട് ലോക്സഭ മണ്ഡലത്തിലാണ് തിരുവമ്പാടി ഉള്‍പ്പെടുന്നത്. നേരത്തെ വയനാട് മണ്ഡലത്തിലെ സുല്‍ത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് തിരുവമ്പാടിയിൽ വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.

തെരെഞ്ഞുപ്പ് ഫ്ലയിങ് സ്‌കോഡിന്‍റെ പരിശോധനയിലാണ് വസ്ത്രങ്ങള്‍ പിടികൂടിയത്. തുണിത്തരങ്ങള്‍ പിടികൂടിയ ഫ്ലയിങ് സ്ക്വോഡ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. വോട്ടർമാരെ സ്വാധീനിക്കാൻ കൊണ്ടുവന്നതാണെന്നാണ് പരാതി. ജനപ്രാധിനിധ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Continue Reading

kerala

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ വീഴ്ച അന്വേഷിക്കണം; കമീഷന് പരാതി നൽകി വി.ഡി സതീശൻ

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു

Published

on

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.

രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി.

ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

Continue Reading

Trending