Connect with us

News

നിയമക്കുരുക്ക്; 2021 വരെ മെസി ബാഴ്‌സയില്‍ തുടര്‍ന്നേക്കും; സൂചന നല്‍കി പിതാവ്

ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.

Published

on

ലോക ഫുട്‌ബോള്‍ താരം ലയണല്‍ മെസി തന്റെ ക്ലബായ ബാഴ്‌സലോണ വിട്ടുപോകുമെന്ന ആഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം. മെസി ബാഴ്‌സ വിടില്ലെന്ന് സൂചന നല്‍കി താരത്തിന്റെ പിതാവ് ജോര്‍ജ്ജ് മെസി തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മെസിയുടെ ഏജന്റുകൂടിയാണ് പിതാവ്
ബാഴ്‌സലോണ മാനേജുമെന്റുമായ ചര്‍ച്ചക്കുശേഷമാണ് താരം ക്ലബ് വിടില്ലെന്ന സൂചന നല്‍കിയത്.

അര്‍ജന്റീന ക്യാപ്റ്റന്റെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവാദങ്ങളും അഭ്യൂഹങ്ങളും രൂക്ഷമായിരിക്കെയാണ് ബാഴ്‌സലോണ പ്രസിഡന്റ് ജോസെപ് ബാര്‍ട്ടോമിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി മെസിയുടെ പിതാവ് ബുധനാഴ്ച കാറ്റലോണിയയിലെത്തിയത്. ചര്‍ച്ചക്ക് ശേഷം ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നന്നായി നടന്നുവെന്നാണ് ജോര്‍ജ്ജ് മെസ്സി മീഡിയാസെറ്റിനോട് പ്രതികരിച്ചത്. മകന് ബാഴ്‌സലോണയ്ക്കൊപ്പം മറ്റൊരു വര്‍ഷം കൂടി ചെലവഴിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതുവരെ മെസില്‍ ബാഴ്സലോണയില്‍ തുടരുമോ എന്ന ചോദ്യത്തിന്, ”അതെ” എന്നും ജോര്‍ജ്ജ് മെസ്സി മറുപടി നല്‍കി.

Image

അര്‍ജന്റീനയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ബാര്‍സിലോനയിലെത്തിയ മെസിയുടെ പിതാവ് ജോര്‍ജും സഹോദരന്‍ സഹോദരന്‍ റോഡ്രിഗോയും മെസിയുടെ അഭിഭാഷകനും ചേര്‍ന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തേമ്യുവിനെ കണ്ടത്. ഇവര്‍ക്കൊപ്പം ബാര്‍സിലോനയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ ജാവിയര്‍ ബോര്‍ദാസും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനം ഒന്നും ഉണ്ടായില്ലെങ്കിലും കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്നും ചര്‍ച്ച തുടരുമെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ബാഴ്​സലോണ ടീം വി​ട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രീസീസണ്‍ വൈദ്യ​പരിശോധനയും ലയണല്‍ മെസ്സി ബഹിഷ്​കരിച്ചിരുന്നു. പുതിയ പരിശീലകന്‍ റെണാള്‍ഡ്​ കൂമാന്​ കീഴില്‍ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ്​ റി​പ്പോര്‍ട്ട്​.

ക്ലബ് വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനായിരുന്നു മെസ്സി താല്‍പര്യപ്പെട്ടിരുന്നു. സീസണ്‍ അവസാനിച്ചതോടെ ക്ലബ് വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നായിരുന്നു മെസ്സിയുടെ വാദം. കോവിഡ് മൂലം സീസണ്‍ വൈകി അവസാനിച്ചതിനാല്‍ ക്ലബ്ബിന്റെ കരാറില്‍ നിന്ന് സ്വതന്ത്രനാക്കണം എന്നാണ് ഒന്‍പത് ദിവസം മുമ്പ് ക്ലബ്ബിന് അയച്ച കത്തില്‍ മെസി ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് മെസിയുടെ ഏജന്റായ പിതാവ് ജോര്‍ജും മെസിയുടെ ഉപദേശകനായ സഹോദരന്‍ റോഡ്രിഗസും  ആവശ്യപ്പെട്ടത്. ഓരോ സീസണ്‍ അവസാനത്തിലും കരാര്‍ പുതുക്കാനുള്ള മെസിയുടെ അവകാശത്തെ മാനിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പിതാവ് ജോര്‍ജ് മാഞ്ചസ്റ്ററില്‍ എത്തിയതും താരത്തിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള ട്രാന്‍ഫര്‍ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.

എന്നാല്‍, ട്രാന്‍ഫര്‍ കാലാവധി ജൂണ്‍ 10ന് അവസാനിച്ചെന്നാണ് ബാഴ്‌സലോണയുടെ നിലപാട്.  സീസണ്‍ അവസാനിക്കുന്നത് അടുത്തവര്‍ഷം ജൂണില്‍ ആണെന്നും മെസിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് താല്‍പര്യപ്പെടുന്നില്ലെന്നും പ്രസിഡന്റ് ബര്‍ത്തേമിയോ അറിയിച്ചു. ക്ലബ് തങ്ങളുടെ നിലപാട് മെസിയുടെ പിതാവിന് വ്യക്തമാക്കി നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആറ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ മെസിക്ക് ഒരു കരാറിലെത്താന്‍ ഇനിയും അവസരമുണ്ടെന്നിരിക്കെ വന്നുപെട്ട നിയമക്കുരുക്ക് താരത്തിന്റെ ഭാവി ക്യാമ്പ് നൗവിന്‍ തന്നെ തീര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending