Connect with us

Culture

മലപ്പുറം സ്ഫോടനം ; ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പോ?

Published

on

അരുൺ ചാമ്പക്കടവ്

കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ പദവിയിൽ
ഒരേയാളാണ് എന്നതാണ് സംശയത്തിനിടയാക്കുന്നത്. അപായ ഭീഷണിയുടെ മുന്നറിയിപ്പാണോ എന്നതും പൊലീസ് സംഘം പരിശോധിക്കുന്നുണ്ട്.

കളക്ടറുടെ ഔദ്യോഗിക വാഹനത്തിൽ പൊലീസ് സെക്യുരിറ്റി ഉള്ളതിനാൽ സ്ഫോടക വസ്തുക്കൾ വയ്ക്കുന്നത് എളുപ്പമല്ല എന്നതിനാൽ ഇത്തരത്തിലുള്ള ആക്രമണം തിരഞ്ഞെടുക്കുകയായിരുന്നുവൊയെന്നും പരിശോധിച്ച് വരികയാണ്. കൊല്ലം കളക്ട്രേറ്റിൽ ഉപയോഗിച്ച സർക്യൂട്ടിന് സമാനമായ ഉപകരണങ്ങളാണ് മലപ്പുറത്തെ സ്ഫോടനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 15നാണ് കൊല്ലം കോടതി വളപ്പിൽ കിടന്ന ജീപ്പിൽ സ്ഫോടനം നടന്നത്. ഇന്റിലിജൻസ് വിഭാഗം ഉൾപ്പെടെ എല്ലാ പ്രധാന ഏജൻസികളും അന്വേഷണം ആരംഭിച്ചു.

2007-ഹിമാചൽ പ്രദേശ് കേഡറിൽ ഐ എ എസ് നേടിയ ഷൈനാമോൾ 2014 ഫെബ്രുവരിയിലാണ് ഡെപ്യൂട്ടേഷനിൽ കേരളത്തിൽ എത്തുന്നത്. കുടുംബത്തിലെ മൂന്ന് പേരും ഐ പി എസ്, ഐഎസ് സ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അപൂർവ്വ ഭാഗ്യവും ഷൈനാമോളുടെ കുടുംബത്തിനുണ്ട്. 2003 ലെ ഐ എ എസ് ബാച്ചിലെ ഷൈല (മുംബൈ കളക്ടർ ) .എ അക്ബർ (ആലപ്പുഴ പൊലീസ് മേധാവി ) എന്നിവരാണ് സഹോദരങ്ങൾ. ഹൈക്കോടതി അഡ്വ ഷാനവാസ് മേത്തറാണ് ഭർത്താവ്.റിട്ടേഡ് ഹൈസ്കൂൾ അധ്യാപകനായ അബുവിന്റെയും പികെ സുലേഖയുടെയും മകളാണ് ഷൈനാമോൾ.

മലപ്പുറം ജില്ലക്ക് ലഭിക്കുന്ന രണ്ടാമത്തെ വനിതാ കളക്ടറാണ് ഷൈനാമോൾ. 2007 മേയ് 3 മുതൽ ഒൻപത് മാസം കളക്ടറായിരുന്ന സുമന എൻ മേനോനാണ് മലപ്പുറം ജില്ലയിലെ ആദ്യ വനിതാ കളക്ടർ .

Culture

സുരേഷ് ഗോപിയെ അധ്യക്ഷനായി വേണ്ടെന്ന് സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്.

Published

on

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിന്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

മൂന്നുവര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അത്യംപതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

Continue Reading

Film

25,000 രൂപ തന്ന് അപമാനിക്കരുത്, പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്: നടന്‍ അലന്‍സിയര്‍

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം

Published

on

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞു.

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തുക വര്‍ധിപ്പിക്കണം. 25000 രൂപ നല്‍കി അപമാനിക്കരുത് എന്നും അലന്‍സിയര്‍ അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൈപ്പറ്റിയ ശേഷമുള്ള പ്രതികരണത്തിനിടെയാണ് നടന്റെ പരാമര്‍ശം. അപ്പന്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അലന്‍സിയറിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.

 

Continue Reading

Film

തമിഴിലെ നാല് മുന്‍നിര താരങ്ങള്‍ക്ക് വിലക്ക്; നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിനാണ് വിലക്ക്

അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി

Published

on

ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നിര്‍മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങള്‍ക്ക് വിലക്ക്. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണ് ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലുണ്ടായത്. അഥര്‍വ, ചിമ്പു, ധനുഷ്, വിശാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തമിഴ് സിനിമാമേഖലയിലെ നിര്‍മാതാക്കള്‍ക്കൊപ്പം റെഡ് കാര്‍ഡ് ലഭിച്ച നടന്മാര്‍ക്ക് ജോലി ചെയ്യാനാകില്ല. ഫലത്തില്‍ തമിഴ് സിനിമയില്‍നിന്നുള്ള വിലക്കു തന്നെയാകുമിത്. മോശം പെരുമാറ്റം, നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ല ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

Continue Reading

Trending