Culture
ഭൂകമ്പ ഭീതിയൊഴിയാതെ മമ്പാട്; ജിയോളജി വകുപ്പിന്റെ വിശദീകരണം ഇങ്ങനെ

നിലമ്പൂര്‍: ഉരുള്‍പ്പൊട്ടലിനും മലവെള്ളപ്പാച്ചിലിനും പിന്നാലെ അനുഭവപ്പെട്ട പ്രകമ്പനത്തില്‍ ഭീതിയൊഴിയാതെ മലപ്പുറം മമ്പാട് നിവാസികള്‍. മമ്പാട് പൊങ്ങല്ലൂരില്‍ പൂച്ചപ്പറക്കുന്നിലാണ് ഭൂമിക്കുലുക്ക ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാത്രി മുതല്‍ നാടിനെ ഭീതിയിലാഴ്്ത്തുന്ന രീതിയിലുണ്ടായ ശബ്ദം ഭൂമി കുലുക്കത്തിന്റേതല്ലെന്നാണ് ജിയോളജി വകുപ്പിന്റെ വിശദീകരിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ കുത്തൊഴുക്ക് കാരണമാണ് ശബ്ദമുണ്ടാകുന്നതെന്നാണ് സ്ഥലം സന്ദര്‍ശിച്ച ജിയോളജി ഉദ്യോഗസ്ഥര്‍ പറയുന്നത്. മഴക്കു ശമനമുണ്ടെങ്കിലും ഭൂമിക്കടിയില്‍ നിന്നുള്ള ശബ്ദം ഭീതിത അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് 45 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ 25 കുഴല്‍ കിണറുകള്‍ ഉള്ളതായി ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കുഴല്‍ക്കിണര്‍ സാന്നിധ്യവും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിച്ചതും ഭൂഗര്‍ഭ ജലത്തിന്റെ കുത്തൊഴുക്ക് വര്‍ധിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുന്നിന് മുന്‍വശത്ത് ചാലിയാര്‍പുഴയാണ്. പിന്നില്‍ വലിയ തോടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ക്വാറി പ്രവര്‍ത്തിച്ചതു കാരണം പാറകള്‍ക്കു വിള്ളല്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്. ചിലതിന് ബലക്ഷയം വരാനും സാധ്യതയുണ്ട്. ചാലിയാര്‍ നിറഞ്ഞൊഴുകുന്നതിനാല്‍ കുന്നിന്റെ ഒരു ഭാഗത്തു നിന്ന് മറുഭാഗത്തേക്ക് ഭൂഗര്‍ഭജലം ഒഴുകുന്നതിന്റെ ശബ്ദമാവാം ആളുകള്‍ കേട്ടതെന്ന നിഗമനത്തിലാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍. വിശദമായ പരിശോധന ഈ മേഖലയില്‍ നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതോടൊപ്പെം അവിടെ നിര്‍മിച്ച കുഴല്‍ കിണറുകള്‍ നിയമവധേയമല്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് ഇത്രയധികം കുഴല്‍ കിണറുകള്‍ നിര്‍മിച്ചത് നിലവിലുള്ള സന്തുലിതാവസ്ഥ തകിടം മറിക്കുമെന്ന് അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി മുതലാണ് നാടിനെ ഭീതിയിലാഴ്ത്തി ഭൂമിക്കുള്ളില്‍ നിന്ന് അസാധാരണ ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത്. ഇതോടെ ഉരുള്‍പ്പൊട്ടലാകാമെന്നു കരുതി വീടുകളില്‍ നിന്നും ആളുകള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. ഇന്നലെ പകലും ശബ്ദപ്രതിഭാസം തുടര്‍ന്നതോടെ പൂച്ചപ്പറക്കുന്നിലെ കുടുംബങ്ങളോട് വീട് ഒഴിഞ്ഞു പോകാന്‍ റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. താണിയംപാടന്‍ സൈതുമുഹമ്മദിന്റെ വീടിന്റെ മുന്‍ഭാഗത്തുള്ള ചുമരിലാണ് വിള്ളല്‍ വീണത്. ശബ്ദത്തോടൊപ്പം വീട് കുലുങ്ങിയതു പോലെ അനുഭവപ്പെട്ടെന്ന് വീട്ടുകാര്‍ പറയുന്നു. അയല്‍വാസികളായ വാളപ്ര മറിയക്കുട്ടി, പനനിലത്ത് റഷീദ് എന്നിവരുടെ വീടുകള്‍ക്ക് പിന്‍വശത്ത് മണ്ണിടിഞ്ഞ് വീടിനു ഭീഷണിയായിട്ടുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala2 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
More2 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
GULF2 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍