Connect with us

Culture

മുഖം മറച്ച ഹാദിയ; ‘മാതൃഭൂമി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published

on

കോഴിക്കോട്: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയ ചിത്രം വിവാദമാകുന്നു. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. മുഖം മറച്ച തരത്തിലുള്ള ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് സൂചന. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുകയാണ്.

മതനിഷ്ഠ പാലിക്കുന്ന മുസ്‌ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ചിത്രം വികൃതമായ രീതിയില്‍ ഹാദിയയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ നല്‍കുക വഴി, ഈ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ‘മാതൃഭൂമി’യുടെ ലക്ഷ്യം എന്നു കരുതുന്നു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് വീട്ടുതടങ്കലിലായ ഹാദിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നു എന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാതൃഭൂമിയുടെ ഈ അതിവായന എന്നതാണ് വിചിത്രം. വീട്ടില്‍ അച്ഛന്റെ മര്‍ദനമേല്‍ക്കുന്നുണ്ടെന്നും താന്‍ കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും, അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ പരിഹസിക്കുകയും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയുമാണ് മാതൃഭൂമി ചെയ്യുന്നത്.

ന്യൂഡല്‍ഹിയില്‍ നിന്ന് ഷൈന്‍ മോഹന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍, നല്‍കിയ ചിത്രത്തിന് ആധാരമായ എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നില്ല. സുപ്രീം കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച വ്യവഹാരത്തിലെ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ സുരക്ഷിതയല്ലെന്നും അടിച്ചമര്‍ത്തപ്പെടുന്നു എന്നുമുള്ള, സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പൊതുബോധമാണ് വിവാദ ചിത്രം നല്‍കുക വഴി മാതൃഭൂമി പ്രചരിപ്പിക്കുന്നത്.

പ്രവാചകനെ അപമാനിക്കുന്ന ഫേസ്ബുക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍, അത് ഒരു സബ് എഡിറ്ററുടെ കൈയബദ്ധം എന്നായിരുന്നു മാതൃഭൂമിയുടെ വിശദീകരണം. എന്നാല്‍ അതിനു ശേഷം മുസ്‌ലിംകളുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളില്‍ തെറ്റിദ്ധാരണാ ജനകമായ നിലപാടുകളാണ് മാതൃഭൂമി സ്വീകരിച്ചത്. അതിന്റെ തുടര്‍ച്ച മാത്രമാണ് ഹാദിയ വാര്‍ത്തയില്‍ പ്രകോപനപരമായ ചിത്രം നല്‍കിയത് എന്നു കരുതപ്പെടുന്നു.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending