kerala
ആഘോഷ ദിനങ്ങളിലും ആളനക്കമില്ലാതെ മാവേലിസ്റ്റോർ
നിലവിലെ സാഹചര്യം മറികടക്കാൻ സപ്‌ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.

ഈസ്റ്ററിന് പിന്നാലെ പെരുന്നാളും വിഷുവും എത്തുമ്പോഴും ആളനക്കമില്ലാതെ മാവേലിസ്റ്റോർ. സബ്സിഡിയിനത്തിൽ ആകെയുള്ളത് കടലയും പയറും മാത്രം.13 ഇനങ്ങളാണ് സബ്സിഡിയിനത്തിൽ മാവേലി സ്റ്റോറിലുണ്ടാവേണ്ടത്. അത് തന്നെ കഴിഞ്ഞ മാസം വില കൂട്ടിയിരുന്നു. എന്നിരുന്നാലും പൊതുവിപണിയിലെ കടുംവിലയ്ക്ക് കുറച്ച് ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. രണ്ടു മാസത്തോളമായി മാവേലിസ്റ്റോറിൽ തീരെ തിരക്കില്ല.
സപ്‌ളൈക്കോയാണ് മാവേലി സ്റ്റോറിൽ സാധനങ്ങൾ എത്തിക്കുന്നത്. ഓണത്തിനു ശേഷം കാര്യമായ തോതിൽ ഒന്നും എത്തിയിട്ടില്ല. സപ്‌ളൈകോയുടെ താങ്ങാനാവാത്ത കടബാദ്ധ്യതയാണ് പ്രശ്നങ്ങൾക്ക് കാരണം. ദ്യാർത്ഥികളുടെ ഉച്ചഭക്ഷണം, സാമൂഹിക വകുപ്പിന് നൽകിയ കിറ്റ് ഇനങ്ങളിലായി വേറെയും ബാദ്ധ്യതയുണ്ട്.
കരാറുകാരുടെ കുടിശ്ശിക കുന്നുകൂടിയതിനാൽ അവരും ഒന്നുമെത്തിക്കുന്നില്ല. ഇതാണ് നിലവിലെ പ്രശ്നം രൂക്ഷമാകാൻ കാരണം. നിലവിലെ സാഹചര്യം മറികടക്കാൻ സപ്‌ളൈകൊ നെട്ടോട്ടമോടുമ്പോൾ കാലിയായ ഖജനാവ് കാണിച്ച് കൈ മലർത്തുകയാണ് സർക്കാർ.
സബ്സിഡി ഉത്പന്നങ്ങൾക്ക് നേരത്തെ പൊതുവിപണിയിലെ വിലയേക്കാൾ 55 ശതമാനം വിലക്കുറവുണ്ടായിരുന്നു. ഇപ്പോൾ 35 ശതമാനമാണ് വിലക്കുറവ്. അത്യാവശ്യം വേണ്ട അരി, പഞ്ചസാര, വെളിച്ചെണ്ണ, പരിപ്പ്, മുളക് തുടങ്ങിയ വസ്തുക്കൾ എന്നു വരുമെന്ന യാതൊരറിവും ഒരാൾക്കുമില്ല. ഗതാഗതം പോലും തടസ്സപ്പെടുത്തി വരി റോഡിലേക്ക് നീണ്ട കാലം മാറി അടച്ചു പൂട്ടലിന്റെ വക്കിലാണ് മാവേലി സ്റ്റോറുകൾ.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
കമ്പി മുറിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ മഴയുള്ള സമയം തെരഞ്ഞെടുത്തു:ഗോവിന്ദച്ചാമിയുടെ തെളിവെടുപ്പ് പൂർത്തിയായി
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി