Connect with us

Culture

മെഹബൂബ സര്‍ക്കാര്‍ വീണു

Published

on

 

ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മുകശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാര്‍ നിലംപൊത്തി. മെഹ്ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതോടെയാണ് സര്‍ക്കാര്‍ വീണത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗ ശേഷമാണ് സഖ്യം വിടാനുള്ള തീരുമാനമുണ്ടായത്. തുടര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡണ്ട് റാം മാധവ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളും ഏറ്റുമുട്ടലുകളും വര്‍ധിച്ചുവെന്നും രാജ്യത്തിന്റെ മൊത്തത്തിലും കശ്മീരിന്റെ പ്രത്യേകിച്ചുമുള്ള സുരക്ഷ കണക്കിലെടുത്താണ് സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെന്നും റാം മാധവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഭരണം ഗവര്‍ണര്‍ക്ക് വിടുകയാണ്. എല്ലാ മന്ത്രിമാരേയും എം.എല്‍.എമാരേയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് സഖ്യം വിടാനുള്ള തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും രാജിക്കത്ത് കൈമാറി. സര്‍ക്കാര്‍ ന്യൂനപക്ഷമായതോടെ മുഖ്യമന്ത്രി രാജിവെക്കുകയായിരുന്നു.
ജമ്മുകശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനുവേണ്ടി മെഹ്ബൂബ മുഫ്തി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളോടുള്ള എതിര്‍പ്പാണ് സഖ്യം വിടാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മെഹ്ബൂബയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് കേന്ദ്രം റമസാനില്‍ ഒരു മാസത്തേക്ക് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. റമസാനു ശേഷവും വെടിനിര്‍ത്തല്‍ തുടരണമെന്ന മെഹബൂബയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചിരുന്നില്ല. ഇതാണ് പിളര്‍പ്പിലേക്ക് നയിച്ചത്. കശ്മീരില്‍ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനായി വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്നതിനും മെഹബൂബ കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബി.ജെ.പി പിന്തുണ പിന്‍വലിച്ചതോടെ രാജിവെക്കുകയല്ലാതെ മെഹബൂബക്കു മുന്നില്‍ മാര്‍ഗമുണ്ടായിരുന്നില്ല. പി.ഡി.പിയെ പിന്തുണക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.
2014ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് രണ്ടാമത്തെ വലിയ കക്ഷിയായ പി.ഡി.പിക്ക് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചത്. 2019ലെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ബി.ജെ.പിയുടെ പുതിയ കരുനീക്കമെന്നാണ് വിവരം. ജമ്മുകശ്മീര്‍ വിഷയത്തിലും ഇന്ത്യാ-പാക് വിഷയത്തിലും കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണ പരാജയമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മേഖലയില്‍ സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇത് പ്രചാരണായുധമാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ഭീതിയാണ് കാലാവധി തീരാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കെ, സഖ്യം വിടാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അധികാരം മോഹിച്ചല്ല ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതെന്നും അതുകൊണ്ടുതന്നെ രാജിവെക്കുന്നതില്‍ വേദനയില്ലെന്നും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. മറ്റാരുമായും സഖ്യം ചേരില്ലെന്നും മെഹബൂബ പറഞ്ഞു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending