Culture
പതാക വിവാദം; കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമെന്ന് എം.കെ മുനീര്‍

ഡോ.എം.കെ മുനീറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്:
പേരാമ്പ്രയിലെ എം എസ് എഫ് പതാക വിവാദം നമ്മുടെ ആരോഗ്യകരമായ സാമൂഹിക സഹജീവനത്തെ ഇല്ലായ്മ ചെയ്യാനുള്ള തല്‍പര കക്ഷികളുടെ ഗൂഡാലോചനയുടെ ഭാഗമാണ്. എം എസ് എഫും മുസ്ലിം ലീഗുമൊക്കെ പതിറ്റാണ്ടുകളായി ഇതേ പതാകയുമായി ഈ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സംഘടനകളാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പതാകയുമായി നിറത്തിലോ വര്‍ണ്ണത്തിലോ ഉള്ള ചെറിയ സാമ്യം പോലും വിവാദമാക്കി സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ ശക്തികള്‍ക്ക് കുഴലൂതുന്ന പ്രവര്‍ത്തനമാണ് അറിഞ്ഞോ അറിയാതെയോ കേരള പോലീസും ഈ വിവാദത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.
പതാകയിലുള്ള ഏതെങ്കിലും നിറത്തിന്റെ പേരിലാണ് എം എസ് എഫിന്റെ പതാകയെ വിവാദമാക്കുന്നതെങ്കില്‍, ബിജെപിയുടെ പതാകയില്‍ പച്ച നിറമില്ലേ.. അതും വിവാദമാക്കപ്പെടേണ്ടതല്ലേ..?വിദേശാധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച ഘട്ടത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക ദേശീയ പതാകക്ക് പകരം തങ്ങളുടെ കാവി പതാക ഉയര്‍ത്തി,രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെപ്പോലും മാനിക്കാത്ത പരിവാര്‍ സംഘടനകളാണ് ദേശീയതയിലും ജനാധിപത്യത്തിലും അടിയുറച്ച ബോധ്യങ്ങളുള്ള മുസ്ലിം ലീഗ് പോലുള്ള പ്രസ്ഥാനങ്ങളെ പാകിസ്ഥാന്‍വത്കരിക്കുന്നത്. എം എസ് എഫിന്റെ പതാകയെ അഗ്‌നിക്കിരയാക്കുന്നത്.ഭരണഘടന രൂപീകൃതമായ ശേഷം പ്രഥമ ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പില്‍ ഒപ്പുവെച്ച ഖാഇദേമില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ അനുയായികള്‍ക്ക് ദേശസ്‌നേഹം പഠിപ്പിക്കുന്നത്.അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ ഇത്തരം കലാപശ്രമങ്ങളുമായി സംഘ്പരിവാറുകാര്‍ ഇറങ്ങി തിരിക്കുന്നത് കേരളത്തെയും കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നിഗൂഡ അജന്‍ഡയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ്.
ഇത് തിരിച്ചറിയുന്നതിന് പകരം മതേതരപക്ഷത്തുള്ള വിദ്യാര്‍ത്ഥീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്ന കേരള പോലീസ് സത്യത്തില്‍ ആരെയാണ് സഹായിക്കുന്നത്.? വിവാദങ്ങളിലൂടെ കലാപ സാധ്യത തിരയുന്ന സംഘ് താല്‍പര്യങ്ങളെ തിരിച്ചറിയാതെ, നിരപരാധികളെ അപരാധികളാക്കുന്ന ആഭ്യന്തര വകുപ്പ് അക്ഷരാര്‍ത്ഥത്തില്‍ സംഘ് താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയാണ്.ക്ഷേത്രങ്ങളും പള്ളികളും സൗഹാര്‍ദ്ദത്തിന്റെ പ്രതീകങ്ങളായി നില്‍ക്കുന്ന, ജാതിയും മതവും നോക്കാതെ മനുഷ്യര്‍കൈകോര്‍ത്തു മഹാവ്യാധികളെ പോലും അകറ്റി നിര്‍ത്തിയ, പേരാമ്പ്ര പോലെയുള്ള സൗഹാര്‍ദ്ദം കളിയാടുന്ന ഒരു ദേശത്ത്, ഇത്തരത്തില്‍ കലാപ സാധ്യത തിരയുന്നവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും.
നിപ്പയിലും പ്രളയത്തിലുമൊക്കെ നമ്മള്‍ എല്ലാം മറന്നു ഒരേ മനസ്സോടെ ഒരുമിച്ചു നിന്ന കാലം മറക്കാന്‍ സമയമായോ..?അവിടെ എംഎസ്എഫിന്റെ പ്രവര്‍ത്തകരടക്കം ജാതിയും മതവും കൊടിയുടെ നിറവും നോക്കിയാണോ അന്ന് ഒരുമിച്ചു നിന്നത്..!നാം മനുഷ്യര്‍,നമ്മളൊന്നായി മനുഷ്യത്വത്തിന് പ്രഥമ പരിഗണന നല്‍കിയവര്‍.അസഹിഷ്ണുതയുടെ കുടിലതകളെ നാം തിരിച്ചറിയുക തന്നെ ചെയ്യും.
എല്ലാവര്‍ക്കും,സഹ്യനിപ്പുറം പച്ച പുതച്ച, പച്ചപ്പിനാല്‍ അനുഗ്രഹീതമായ കേരളത്തിന്റെ പച്ച സലാം.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ഇസ്രാഈലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ട്രംപ്
-
india3 days ago
മിഡില്‍ ഈസ്റ്റ് പ്രതിസന്ധി: കേരളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി