Connect with us

Culture

വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താന്‍ സംഘപരിവാര്‍ ശ്രമം: അമിത് സെന്‍ ഗുപ്ത

Published

on

കോഴിക്കോട്: ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകര്‍ക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കെതിരെ പൗരസമൂഹം ജാഗ്രതപാലിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത. മോദിയുടെ നേതൃത്വത്തില്‍ പങ്കാളിത്ത മൂലധന ഭരണ സംവിധാനത്തിന്റെ ലക്ഷണമൊത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഐ ആം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഹിറ്റ്‌ലറുടെ പ്രയോഗങ്ങളാണ് സംഘപരിവാര്‍ പിന്‍തുടരുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം വളര്‍ത്താനാണ് ശ്രമം. മുഹമ്മദ് അസ്‌ലം, പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ ഇത്തരത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ചാണ് കൊലപ്പെടുത്തിയത്.

അസംബന്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊലപ്പെടുത്തുകയും പിന്നീട് അവരെക്കുറിച്ച് തെറ്റായകഥകള്‍ പ്രചരിപ്പിക്കുകയുമാണ് ഈ രീതി. ഇതിന്റെ ഭാഗമായാണ് വടക്കേയിന്ത്യയില്‍ ലൗ ജിഹാദ് എന്ന പ്രചാരണ തന്ത്രത്തിന് ഇവര്‍ രൂപം കൊടുത്തത്. ഈ മുദ്രാവാക്യം കേരളത്തില്‍ ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് ഹാദിയ വിഷയത്തിലൂടെ നടക്കുന്നത്. ജനങ്ങളെ കൊലപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും നിയമത്തിന്റെ സാങ്കേതികത്വങ്ങളില്‍ തളച്ചും സംഘപരിവാരം തങ്ങളുടെ അജണ്ട നടപ്പാക്കുകയാണ്. ഇത്തരത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ മാറ്റിപണിയുമ്പോഴും സ്റ്റാര്‍ട്ടപ് ഇന്ത്യ ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കൃത്രിമ മുദ്രാവാക്യങ്ങളുമായാണ് മോദി ജനങ്ങളെ കബളിപ്പിക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടി യുമെല്ലാം മോദി സര്‍ക്കാറിന്റെ ഇത്തരം മോഡിമുദ്രാവാക്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത ഐ ആം ഹാദിയ എന്ന ഡോക്യുമെന്ററി തമിഴ് സാമൂഹ്യ പ്രവര്‍ത്തകയും ഡോക്യുമെന്ററി സംവിധായികയുമായ ദിവ്യ ഭാരതിക്കു നല്‍കി അമിത് സെന്‍ ഗുപ്ത പ്രകാശനം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു എന്‍.സി.എച്ച്.ആര്‍.ഒ കേശവ മേനോന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ വിളയോടി ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കെ.എച്ച് നാസര്‍, ഗോപാല്‍ മേനോന്‍, നിഷ പൊന്തത്തില്‍, ടി.കെ അബ്ദുള്‍ സമദ്്, കെ.പി.ഒ റഹ്മത്തുല്ല സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending