X

സ്റ്റാലിനെ ക്ഷണിക്കാതെ മോദി; സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ഡി.എം.കെ വിട്ടുനില്‍ക്കും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് ക്ഷണമില്ല. എന്നാല്‍ തമിഴ്‌നാട്ടിലെ മറ്റ് എം.പിമാര്‍ക്കൊപ്പം 20 ഡി.എം.കെ എം.പിമാര്‍ക്കും ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

തമിഴ്‌നാടിനോടുള്ള അവഗണനയാണ് ക്ഷണിക്കാത്തതിന് പിന്നിലെന്ന് ഡി.എം.കെ നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ഡി.എം.കെയാണ്. 23 അംഗങ്ങളാണ് ഡി.എം.കെക്ക് ലോക്‌സഭയിലുള്ളത്. സ്റ്റാലിന് ക്ഷണമുണ്ടെങ്കില്‍ മാത്രമെ ഡി.എം.കെ അംഗങ്ങള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുകയുള്ളുവെന്ന് രാജ്യസഭാ അംഗമായ ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞു.

അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, എ.ഐ.എ.ഡി.എം.കെയുടെ നിരവധി നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പി.എം.കെ പാര്‍ട്ടി സ്ഥാപകന്‍ എസ് രാമദാസ്, മകന്‍ അന്‍പുമണി രാമദാസ്, ഡി.എം.ഡി.കെ നേതാക്കള്‍, ബി.ജെ.പി സംസ്ഥാനപ്രസിഡന്റ് സുന്ദരരാജന്‍ തുടങ്ങിയവര്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്.

chandrika: