Connect with us

kerala

ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങൾക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കുക: ഇഖ്‌റ-എം എസ് എഫ്

ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦

Published

on

കോഴിക്കോട്: ഉന്നത കലാലയങ്ങളിലെ ജാതി-മത -വംശീയ വിവേചനങ്ങൾക്കെതിരെ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് മുസ്ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ ഇഖ്‌റ-എം എസ് എഫ്. രാജ്യത്തെ ഉന്നത കലാലയങ്ങളിൽ അനുദിനം ആവർത്തിക്കപ്പെടുന്ന മരണങ്ങളും ആത്മഹത്യകളും ജാതി-മത വംശീയ വിവേചനങ്ങളുടെ ഭാഗമാണെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഐഐ ടി മദ്രാസിലെ ഹ്യൂമാനിറ്റീസ് & സോഷ്യൽ സയൻസ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി വി യുടെ രാജി ഇതിന്റെ അവസാന ഉദാഹരണമാണ്. താനടക്കമുള്ള SC/ ST/ OBC വിദ്യാർത്ഥികളും അധ്യാപകരുമെല്ലാം ജാതീയമായ വിവേചനം നേരിടുന്നുവെന്നും, അതിനെതിരെ അധികൃതർ മൗനം നടിക്കുകയാണെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന സമൂഹം കൂടുതൽ ചർച്ച ചെയ്യേണ്ടതുണ്ട്. 2019-ൽ ഇതേ സ്ഥാപനത്തിൽ മറ്റൊരു മലയാളി കൂടിയായ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് (19) മതപരമായ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്തിരുന്നു. അന്ന് വിവിധ വിദ്യാർത്ഥി-പിന്നോക്ക-മത സംഘടനകളും, സർക്കാരുകളും പ്രതിഷേധിക്കുകയും, അന്വേഷണങ്ങൾ ഊർജ്ജിതമായി നടത്തിയെങ്കിലും, പിന്നീട് അവയെല്ലാം വൃഥാവിലായി. അന്ന് IIT മദ്രാസിലെ കുറ്റക്കാരായ ആളുകൾക്കെതിരെ വലിയ രീതിയിലുള്ള നടപടികൾ എടുക്കാത്തതും, UGC അടക്കമുള്ള സംവിധാങ്ങളുടെ നിഷ്ക്രിയത്വവുമെല്ലാം വീണ്ടും അതേ മനോഭാവമുള്ള ആളുകൾക്ക് തങ്ങളുടെ മനസ്ഥിതി തുടരാൻ വീണ്ടും ഇടയാക്കിയിരിക്കുന്നു. അതിന്റെ അവസാന ഉദാഹരണം കൂടിയാണ് അസിസ്റ്റന്റ് പ്രൊഫെസർ വിപിന്റെ രാജി.

കാലാകാലങ്ങളായി വിവിധ കലാലയങ്ങളിൽ ഇതേ കാര്യങ്ങൾ തുടർക്കഥയാകുമ്പോൾ, ഇനിയെങ്കിലും അധികൃതർ മൗനം നടിക്കുന്നത് ഒഴിവാക്കുകയും, അതാത് സർക്കാർ വകുപ്പുകളും, സർക്കാരിതര കോർപ്പറേഷനുകളും ഇതിനെതിരെ കൂടുതൽ ശബ്ദമുയർത്തേണ്ടതും, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സാമൂഹിക-നിയമ സഹായങ്ങൾ ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. 2014 – 2019 കാലഘട്ടത്തിൽ വിവിധ ഐഐടികളിൽ മരണപ്പെട്ട ആളുകളിൽ ഭൂരിഭാഗവും ഐഐടി മദ്രാസിൽ നിന്നാണെന്നു MHRD പുറത്തു വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാവുന്നു. ഐഐടികളിൽ നിന്ന് ഡ്രോപ്ഔട്ട് ആകുന്ന വിദ്യാർത്ഥികളിൽ 48 ശതമാനവും സംവരണ സമുദായങ്ങളിൽ നിന്നാണെന്നുള്ള ലോക്സഭയിലെ കേന്ദ്ര സർക്കാർ മറുപടിയും അതോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ടതാണ്. 2016-ൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ മരണം രാജ്യത്തെ ആകമാനം പിടിച്ചു കുലുക്കിയ സമര പരമ്പരകളിലേക്ക് നയിച്ചിട്ട് പോലും, വർഷങ്ങൾക്കിപ്പുറം ഉന്നത കലാലയങ്ങളിൽ ഉച്ച നീചത്വങ്ങളും, പിന്നാക്ക വിഭാഗങ്ങളോടുള്ള അലംഭാവ-ആക്രമണ ത്വരതയിലും മാറ്റങ്ങൾ വരാത്തത് പ്രതിഷേധാർഹമാണ്.

ആവർത്തിക്കപ്പെടുന്ന ജാതി-മത വിവേചനവും, വംശീയതയും അവസാനിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളും, യുജിസി പോലുള്ള സ്ഥാപനങ്ങളും എത്രയും പെട്ടെന്ന് ഊർജ്ജിതമാക്കണ൦. മുൻകാലങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയരായവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം, അക്കാദമിക തലങ്ങളിലെ തരംതാഴ്ത്തലുകളടക്കമുള്ള ശിക്ഷകൾക്ക് വിധേയരാക്കാനും സർക്കാർ നിലപാട് സ്വീകരിക്കണം. അതോടൊപ്പം, പിന്നോക്ക-അവശ വിഭാഗങ്ങൾക്ക് ഭീതിയില്ലാതെ പഠന-ഗവേഷണ കാര്യങ്ങളിൽ ഓരോ കലാലയങ്ങളിലും സ്വാതന്ത്രത്തോടെ പ്രവർത്തിക്കാനും, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയോ, കമ്മിറ്റികളെയോ നിയമിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേർതിരിവുകൾ ഇല്ലായ്മ ചെയ്യുന്നതിനായി രോഹിത് വെമുല ആക്ട് നിർമ്മാണങ്ങളടക്കമുള്ള കാര്യങ്ങൾ ചെയ്യാനും ഭരണകർത്താക്കൾ മുൻകയ്യെടുക്കണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending