Connect with us

kerala

വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയോടുള്ള അവഗണന; കലക്ടറേറ്റിലേക്ക് എംഎസ്എഫ് നടത്തിയ വിദ്യാര്‍ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം

ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം

Published

on

മലപ്പുറം: ജില്ല നേരിടുന്ന വിദ്യാഭ്യാസ അവഗണനക്കെതിരെ എം.എസ്.എഫ് കളക്ട്രേറ്റിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി വിപ്ലവത്തിന് നേരെ പൊലീസ് അതിക്രമം. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. കുന്നുമ്മലിലെ കലക്ടര്‍ ബംഗ്ലാവിന് സമീപത്ത് നിന്നുമാരംഭിച്ച പ്രതിഷേധ റാലി സിവില്‍ സ്റ്റേഷന് മുന്നിലെത്തിയപ്പോള്‍ തന്നെ പൊലീസ് വിദ്യാര്‍ത്ഥികളെ കായികപരമായി നേരിടുകയായിരുന്നു. സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ 15 ഓളം പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു. എം.എസ്.എഫ് ജില്ലാ കണ്‍വീനര്‍മാരായ അഡ്വ. വി.എം ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ ജവാദ്, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, എം. ശാക്കിര്‍, റഹീസ് ആലുങ്ങല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുന്ന അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് എം.എസ്.എഫ് വിദ്യാര്‍ത്ഥി വിപ്ലവം എന്ന പേരില്‍ സമരം ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍പഠനത്തിന് യോഗ്യത നേടിയവരില്‍ 30 ശതമാനത്തോളം പേര്‍ക്ക് പഠിക്കാനുള്ള സൗകര്യമില്ല. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടമുള്ള സ്‌കൂളില്‍, ഇഷ്ടമുള്ള കോഴ്‌സ് പഠിക്കാന്‍ അവസരമില്ല. ജില്ലയുടെ മുന്നേറ്റത്തിന് യാതൊരു സംഭാവനയും നല്‍കാത്ത ഇടത് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണുതുറക്കുന്നത് വരെ എം.എസ്.എഫ് സമരം തുടരും. ജില്ലയില്‍ നിലവിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങളെല്ലാം മുസ്‌ലിം ലീഗ് അധികാരത്തിലുള്ള സമയത്ത് ലഭിച്ചതാണ്. ജില്ലയുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നില്‍ക്കുകയെന്നതായിരുന്നു ഇടത് സര്‍ക്കാരിന്റെ രീതി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ സമര പോരാട്ടങ്ങളില്‍ മാത്രം വ്യാപൃതരായ മലബാറിലെ പോരാളികള്‍ക്ക് പഠിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാനോ പഠിക്കാനോ കഴിഞ്ഞിരുന്നില്ല. അവരുടെ പിന്മുറക്കാര്‍ക്ക് പഠനത്തിന് അവസരമുണ്ടാകുന്നത് വരെ എം.എസ്.എഫ് സമരം തുടരുമെന്നും നവാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ്
നൗഷാദ് മണ്ണിശ്ശേരി, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ: എന്‍.എ കരീം, സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, ഭാരവാഹികളായ കെ.എം ഇസ്മായില്‍, അഡ്വ: ഖമറുസ്സമാന്‍, അഡ്വ: പി സാദിഖലി, അസൈനാര്‍ നെല്ലിശ്ശേരി, ടി.പി നബീല്‍, അഡ്വ. ഷബീബുറഹ്മാന്‍, നവാഫ് കള്ളിയത്ത്, ഹരിത ജില്ലാ പ്രസിഡന്റ് അഡ്വ: ത്വഹാനി കെ, ജനറല്‍ സെക്രട്ടറി എം.പി സിഫ്‌വ, മുസ്‌ലിം യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് ശരീഫ് മുടിക്കോട്, ജനറല്‍ സെക്രട്ടറി ശാഫി കാടേങ്ങല്‍, പി.കെ.ബാവ എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന്
ജില്ലാ വിംഗ് കണ്‍വീനര്‍മാരായ അഡ്വ: വി.എം.ജുനൈദ്, ഫര്‍ഹാന്‍ ബിയ്യം, സുഹൈല്‍ അത്തിമണ്ണില്‍, ഷിബി മക്കരപറമ്പ്, ആസിഫ് അമാനുള്ള, കമ്മിറ്റി അംഗങ്ങളായ അഖില്‍ കുമാര്‍ ആനക്കയം, ജസീല്‍ പറമ്പന്‍, ഷാക്കിര്‍.എം, ആഷിഖ് പാതാരി, നസീഫ് ഷേര്‍ഷ്, നിസാം.കെ.ചേളാരി, എ.എം.സിറാജ്, ഷഫീഖ് കൂട്ടായി, എ.വി.നബില്‍, നബീല്‍ വട്ടപ്പറമ്പ്, ഇര്‍ഷാദ് കുറുക്കോള്‍, അഡ്വ.ഒ.പി.റഊഫ്, ഹാഷിം കണ്യാല, ജദീര്‍ മുള്ളമ്പാറ, സല്‍മാന്‍ കടമ്പോട്ട്, അഷ്ഹദ് മമ്പാടന്‍, ആബിദ് ഇ.പി.കല്ലാമൂല, എ.പി.ആരിഫ്, ലത്തീഫ് പറമ്പന്‍, റിജാസ് വല്ലാഞ്ചിറ, അറഫ ഉനൈസ് എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി

അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

Published

on

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.

തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

Continue Reading

kerala

മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോൾ നിൽക്കുന്നത് തലയിൽ മുണ്ടിട്ട്: ഷാഫി പറമ്പിൽ

ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

Published

on

തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഎമ്മും ഇപ്പോള്‍ നില്‍ക്കുന്നതെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍-മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്നും ഷാഫി ചോദിച്ചു.

”ഇതില്‍ ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്? വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സിപിഎം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്?”, ഷാഫി പറമ്പില്‍ ചോദിച്ചു. ജില്ലാ ജയിലില്‍ നടക്കുന്നത് ഗുരുതര അനീതിയാണ്. ഇടിക്കട്ട കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു. അവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

ഇതേ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകന് കൃത്യമായ ചികിത്സ നല്‍കുന്നുണ്ട്. ഡിസ്ചാര്‍ജ്ജിന് ധൃതി കൂട്ടിയ ഡോക്ടര്‍ ആരെന്ന് ഞങ്ങള്‍ക്ക് അറിയണം. പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് പറഞ്ഞ ഷാഫി എന്തിനാണ് മുഖ്യമന്ത്രി ബിജെപി പ്രഭാരിയുമായി ചര്‍ച്ച നടത്തിയതെന്നും ചോദിച്ചു.

അതൊരു മനുഷ്യക്കുഞ്ഞ് പോലും അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്, ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ലെന്നും ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ലെന്നും യുഡിഎഫ് നേതാവ് പറഞ്ഞു. മതത്തിന്റെ പ്ലസ് വേണ്ടെന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.

Published

on

കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.

നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 33ഉം 41ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

Continue Reading

Trending